Saturday, February 27, 2010
ഞാനും എന്റെ പ്രണയവും...
ആർക്കോ കൊടുക്കാനുള്ള സ്നേഹം ആരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്നത് , തിരുച്ച് കിട്ടാനുള്ള സ്നേഹം സ്വയം നിഷേധിക്കലാകും.....പ്രണയം ഉള്ളിൽ സൂക്ഷിക്കാനുള്ളതല്ല.അത് പ്രകടിപ്പിക്കാനുള്ളത് തന്നെയാണ്.പ്രണയിക്കൂ.....മനസ്സ് തുറന്ന് തന്നെ.....
Wednesday, February 24, 2010
കുറച്ച് നാൾ കഴിയട്ടെ..നമുക്ക് കാണാം
Tuesday, February 23, 2010
കഴിഞ്ഞ ജന്മത്തിലെ അമ്മ
മോനേ...മനു…..ഇന്ന് ലക്ഷ്മി അമ്മായിയും, അമ്മാവനും പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയാണ്.ഫോണെടുത്ത അമ്മയുടെ പക്കൽ നിന്നും കേട്ട ആദ്യത്തെ വിശേഷമായിരുന്നു അത്.മനു ലച്ചമ്മായി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ലക്ഷ്മി അമ്മായി.അഛന്റെ ആകെയുള്ള ഒരു പെങ്ങൾ.മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആഴ്ചയിൽ ഞായർ എന്ന ഒരു ദിവസമുണ്ടെങ്കിൽ വീട്ടിലേയ്ക്ക് വിളിച്ചിരിക്കണം.അങ്ങനെയുള്ള ഒരു ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയ വാർത്തയാണ് ഇത്.പിന്നീട് നാട്ടിലെ ഒരുവിധം വിശേഷങ്ങളും സ്നേഹാന്വേഷണങ്ങളും എല്ലം പറഞ്ഞ് തിർന്നപ്പോൾ അര മണിക്കൂർ സംസാരിച്ചതിന്റെ സന്ദേശം മനുവിന്റെ മൊബൈൽ വിളിച്ചു പറഞ്ഞു….
മനു ലച്ചമ്മായിയെ കുറിച്ച് ആലോചിച്ചു.അവർക്ക് ഒരേയൊരു മകളാണ്, പേര് മിനി.മിനിചേച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിട്ടേയുള്ളൂ.പിന്നീട് ആ പഴയ വീട്ടിൽ അവർ അമ്മാവന്റെ കൂടെ കളിചിരികളൊന്നും തന്നെയില്ലാതെ കുറച്ച് നാൾ അങ്ങിനെ കഴിഞ്ഞ് പോന്നു.മകളെ ഏതുനേരവും കാണണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടാകും,മകളുടെ അടുത്തുള്ള ഒരു ചെറിയ വീട് കിട്ടിയപ്പോൾ മറ്റൊന്നും അലോചിക്കാൻ നിൽക്കാതെ ആ പഴയ വീട് വിറ്റ് അത് വാങ്ങിയത്.മാത്രമല്ല മിനിചേച്ചി ഇപ്പോൾ ഗർഭിണിയുമാണ്.
പിന്നീട് ഒരു ഞായറാഴ്ച അമ്മ മനുവിന് ഒരു നമ്പർ കൊടുത്തു. ലച്ചമ്മായിയുടെ അടുത്ത വീട്ടിലെ നമ്പർ ആയിരുന്നു അത്.മനു ആ നമ്പറിലേയ്ക്ക് വിളിച്ചു.ഒരു സ്ത്രീ ആണ് ഫോണെടുത്തത്.അവൻ ഹലോ പറഞ്ഞു.അവർ തിരിച്ചും.എവിടെയോ കേട്ടുമറന്ന ശബ്ദം….നല്ല പരിചയമുള്ള ശബ്ദം തന്നെ…മനുവിന്റെ മനസ്സിലൂടെ ഒരുപാട് സംശയങ്ങൾ കടന്നു പോയി.അറിയാതെയാണെന്നറിയില്ല,മനു അവരെ “അമ്മേ” എന്ന് വിളിച്ച് പോയി.എന്തുകൊണ്ടാണെന്നറിയില്ല ജനിച്ചിട്ട് ഇതു വരെയായിട്ടും സ്വന്തം പെറ്റമ്മയെ അല്ലാതെ വേറെയൊരാളെ മനു അമ്മേ എന്ന് വിളിച്ചിട്ടില്ല.പക്ഷേ ഇത് എങ്ങിനെയോ മനുവിന്റെ നാവിൽ നിന്നും വീണുപോയി..അതോ ഹ്രദയത്തിൽ നിന്നോ?മനു അവനെ ആ അമ്മയ്ക്ക് സ്വയം പരിചയപ്പെടുത്തി. ലച്ചമ്മായിയുടെ ബന്ധുവാണെന്ന് അറിഞ്ഞപ്പോൾ അവർ കൂടുതൽ സന്തോഷവതിയായതു പോലെ തൊന്നി മനുവിന്.അതെ അതു അങ്ങിനെയാണ് ലച്ചമ്മായിയുമായി ആരും പെട്ടന്ന് തന്നെ അടുത്ത് പോകും.സരസ്വതി എന്നാണ് തന്റെ പേര് എന്ന് ആ അമ്മ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മനു ഞെട്ടിപ്പോയി.മനുവിന്റെ ഇഷ്ട്ട ദേവിയായിരുന്നു സരസ്വതി.അവർ തിരിച്ചും മനുവിനെ മോനേ എന്ന് തന്നെയാണ് വിളിച്ചത്.അവരുടെ എല്ലാ വിശേഷങ്ങളും അവർ മനുവിനോട് പറഞ്ഞു.അവരുടെ ആകെയുള്ള ഒരു മകൻ ഇപ്പോൾ വിദേശത്താണ്.ഭർത്താവ് പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നു. ലച്ചമ്മായിയുടെ അടുത്തും മനു സംസാരിച്ചെങ്കിലും കൂടുതൽ നേരം ഞാൻ സംസാരിച്ചത് സരസ്വതി അമ്മയുടെ അടുത്താണ്.ഫോൺ വച്ച് മനു കണ്ണുകളടച്ച് കുറച്ച് നേരം അങ്ങിനെ അവിടെ കിടന്നു.പത്ത് മിനിറ്റ് കൊണ്ട് ഒരു നൂറ് വർഷത്തെ ബന്ധം തങ്ങൽ തമ്മിലുണ്ടാക്കിയതായി മനുവിന് തോന്നി.ഒരു പക്ഷേ അവർ തന്റെ കഴിഞ്ഞ ജന്മത്തിലെ പെറ്റമ്മയായിരിക്കും!!!ഒരിക്കലും കാണാതെ അവർ തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചു.
അവധിക്കു നാട്ടിൽ ചെന്ന് മനു പെട്ടന്ന് തന്നെ ലച്ചമ്മായിയുടെ വീട്ടിൽ പോകാൻ കണക്കു കൂട്ടി.മനു അമ്മയോട് സരസ്വതി അമ്മയുടെ കാര്യം പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ മനുവിനോട് ചോദിച്ചു;,നീ എന്തിനാ മറ്റുള്ളവരെ അമ്മേ എന്നു വിളിക്കുന്നത്?അവരെ ചേച്ചി എന്ന് വിളിച്ചാൽ പോരെ?മനു ചിരിച്ചു.ആ ചോദ്യം മനു പ്രതീക്ഷിച്ചിരുന്നതാണ്.എല്ലാ സ്ത്രീകളും അങ്ങിനെയാണല്ലോ!!മനു അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് അവരുമായി വല്ലാത്ത ഒരു ഹ്രദയബന്ധം തോന്നുന്നു..ചിലപ്പോൾ അവർ എന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയായിരിക്കും.അടുത്ത ജന്മത്തിൽ ഈ അമ്മയെയും ഞാൻ കണ്ടുമുട്ടിമായിരിക്കും..മനു അമ്മയുടെ തോൾ കുലുക്കി സമാധാനിപ്പിച്ചു.
ലച്ചമ്മായിയുടെ വീട്…. അവരെ ആരെയും തന്നെ അറിയിക്കാതയാണ് ഈ വരവ്.ഒരു സർപ്രൈസ് നൽകുകയാണ് മനുവിന്റെ ലക്ഷ്യം.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ലച്ചമ്മായി ശരിക്കും ഞെട്ടിപ്പൊയി.വീട്ടിൽ കയറി അവരുടെ ആതിഥേയത്വം സ്വീകരിക്കുമ്പോഴും മനുവിന്റെ മനസ്സ് നിറയെ ആ അമ്മയായിരുന്നു.അവരെ കാണാനുള്ള മനസ്സിന്റെ വെമ്പൽ അവന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.അവരെ കാണാനുള്ള അവന്റെ ആഗ്രഹം മനു ലച്ചമ്മായിയെ അറിയിച്ചു.സ്വപ്നലോകത്തിലെന്ന് പോലെ മനു ഇത് പറഞ്ഞപ്പോൾ ലച്ചമ്മായിയുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു. ശരി നീ വാ..ആ വീട്ടിലേയ്ക്ക് നമുക്ക് പോകാം.കിഴക്ക് ഭാഗത്തുള്ള ആ അയല്പക്ക വീട് ലക്ഷ്യമാക്കി അവർ നടന്നു.അമ്മയ്ക്ക് വേണ്ടിയുള്ള ഒരു സാരി മനു കൈയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.വീട്ടിലേയ്ക്ക് കയറാതെ ലച്ചമ്മായി തെക്കേ അറ്റത്തേയ്ക്കുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്കാണ് മനുവിനെ കൂട്ടി കൊണ്ട് പോയത്.കൂട്ടിയിട്ടിരിക്കുന്ന ആ മൺകൂനയിൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു, മോനേ…സരസ്വതി ഇപ്പോൾ ഇവിടെയാണ് ഉറങ്ങുന്നത്.സാരിത്തലപ്പ് കൊണ്ട് ലച്ചമ്മായി കണ്ണുനീർ തുടച്ചു.മനുവിന്റെ ശരീരം ആകെ തളർന്നു.മുട്ടു കുത്തി അവൻ അവിടെ ഇരുന്നു.ആ സാരി മൺകൂനയിൽ വയ്ക്കുമ്പോൾ മനുവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.അലസമായി വീശിയടിക്കുന്ന കാറ്റിനും മനുവിന്റെ ഉള്ളിലെ തീയെ ഊതിക്കെടുത്താൻ കഴിവുണ്ടായിരുന്നുല്ല.അമ്മേ ഇത് ഞാൻ അമ്മയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്.നിറഞ്ഞ മനസ്സോട് കൂടി തന്നെ അമ്മ ആ സാരി സ്വീകരിക്കുമെന്ന് അവന് ഉറപ്പായിരുന്നു. അവർ തന്നെയായിരുന്നു അവന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയെന്ന് അവന്റെ ഹ്രദയത്തിന്റെ വിങ്ങൽ അവനെ അറിയിക്കുന്നുണ്ടായിരുന്നു. താനാണ് ഈ ലോകത്തിലെ ഏറ്റവും ഭഗ്യം കെട്ട മനുഷ്യൻ എന്ന് അവരെ കാണാൻ കഴിയാതിരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ മനുവുന് തോന്നി.തിരിഞ്ഞ് നടക്കുന്നതിടയിൽ ആ അമ്മ അവനെ വാത്സല്ല്യപൂർവ്വം വിളിക്കുന്നുണ്ടായിരുന്നു…മോനേ നീ പോവുകയാണോ…
മനു ലച്ചമ്മായിയെ കുറിച്ച് ആലോചിച്ചു.അവർക്ക് ഒരേയൊരു മകളാണ്, പേര് മിനി.മിനിചേച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിട്ടേയുള്ളൂ.പിന്നീട് ആ പഴയ വീട്ടിൽ അവർ അമ്മാവന്റെ കൂടെ കളിചിരികളൊന്നും തന്നെയില്ലാതെ കുറച്ച് നാൾ അങ്ങിനെ കഴിഞ്ഞ് പോന്നു.മകളെ ഏതുനേരവും കാണണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടാകും,മകളുടെ അടുത്തുള്ള ഒരു ചെറിയ വീട് കിട്ടിയപ്പോൾ മറ്റൊന്നും അലോചിക്കാൻ നിൽക്കാതെ ആ പഴയ വീട് വിറ്റ് അത് വാങ്ങിയത്.മാത്രമല്ല മിനിചേച്ചി ഇപ്പോൾ ഗർഭിണിയുമാണ്.
പിന്നീട് ഒരു ഞായറാഴ്ച അമ്മ മനുവിന് ഒരു നമ്പർ കൊടുത്തു. ലച്ചമ്മായിയുടെ അടുത്ത വീട്ടിലെ നമ്പർ ആയിരുന്നു അത്.മനു ആ നമ്പറിലേയ്ക്ക് വിളിച്ചു.ഒരു സ്ത്രീ ആണ് ഫോണെടുത്തത്.അവൻ ഹലോ പറഞ്ഞു.അവർ തിരിച്ചും.എവിടെയോ കേട്ടുമറന്ന ശബ്ദം….നല്ല പരിചയമുള്ള ശബ്ദം തന്നെ…മനുവിന്റെ മനസ്സിലൂടെ ഒരുപാട് സംശയങ്ങൾ കടന്നു പോയി.അറിയാതെയാണെന്നറിയില്ല,മനു അവരെ “അമ്മേ” എന്ന് വിളിച്ച് പോയി.എന്തുകൊണ്ടാണെന്നറിയില്ല ജനിച്ചിട്ട് ഇതു വരെയായിട്ടും സ്വന്തം പെറ്റമ്മയെ അല്ലാതെ വേറെയൊരാളെ മനു അമ്മേ എന്ന് വിളിച്ചിട്ടില്ല.പക്ഷേ ഇത് എങ്ങിനെയോ മനുവിന്റെ നാവിൽ നിന്നും വീണുപോയി..അതോ ഹ്രദയത്തിൽ നിന്നോ?മനു അവനെ ആ അമ്മയ്ക്ക് സ്വയം പരിചയപ്പെടുത്തി. ലച്ചമ്മായിയുടെ ബന്ധുവാണെന്ന് അറിഞ്ഞപ്പോൾ അവർ കൂടുതൽ സന്തോഷവതിയായതു പോലെ തൊന്നി മനുവിന്.അതെ അതു അങ്ങിനെയാണ് ലച്ചമ്മായിയുമായി ആരും പെട്ടന്ന് തന്നെ അടുത്ത് പോകും.സരസ്വതി എന്നാണ് തന്റെ പേര് എന്ന് ആ അമ്മ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മനു ഞെട്ടിപ്പോയി.മനുവിന്റെ ഇഷ്ട്ട ദേവിയായിരുന്നു സരസ്വതി.അവർ തിരിച്ചും മനുവിനെ മോനേ എന്ന് തന്നെയാണ് വിളിച്ചത്.അവരുടെ എല്ലാ വിശേഷങ്ങളും അവർ മനുവിനോട് പറഞ്ഞു.അവരുടെ ആകെയുള്ള ഒരു മകൻ ഇപ്പോൾ വിദേശത്താണ്.ഭർത്താവ് പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നു. ലച്ചമ്മായിയുടെ അടുത്തും മനു സംസാരിച്ചെങ്കിലും കൂടുതൽ നേരം ഞാൻ സംസാരിച്ചത് സരസ്വതി അമ്മയുടെ അടുത്താണ്.ഫോൺ വച്ച് മനു കണ്ണുകളടച്ച് കുറച്ച് നേരം അങ്ങിനെ അവിടെ കിടന്നു.പത്ത് മിനിറ്റ് കൊണ്ട് ഒരു നൂറ് വർഷത്തെ ബന്ധം തങ്ങൽ തമ്മിലുണ്ടാക്കിയതായി മനുവിന് തോന്നി.ഒരു പക്ഷേ അവർ തന്റെ കഴിഞ്ഞ ജന്മത്തിലെ പെറ്റമ്മയായിരിക്കും!!!ഒരിക്കലും കാണാതെ അവർ തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചു.
അവധിക്കു നാട്ടിൽ ചെന്ന് മനു പെട്ടന്ന് തന്നെ ലച്ചമ്മായിയുടെ വീട്ടിൽ പോകാൻ കണക്കു കൂട്ടി.മനു അമ്മയോട് സരസ്വതി അമ്മയുടെ കാര്യം പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ മനുവിനോട് ചോദിച്ചു;,നീ എന്തിനാ മറ്റുള്ളവരെ അമ്മേ എന്നു വിളിക്കുന്നത്?അവരെ ചേച്ചി എന്ന് വിളിച്ചാൽ പോരെ?മനു ചിരിച്ചു.ആ ചോദ്യം മനു പ്രതീക്ഷിച്ചിരുന്നതാണ്.എല്ലാ സ്ത്രീകളും അങ്ങിനെയാണല്ലോ!!മനു അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് അവരുമായി വല്ലാത്ത ഒരു ഹ്രദയബന്ധം തോന്നുന്നു..ചിലപ്പോൾ അവർ എന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയായിരിക്കും.അടുത്ത ജന്മത്തിൽ ഈ അമ്മയെയും ഞാൻ കണ്ടുമുട്ടിമായിരിക്കും..മനു അമ്മയുടെ തോൾ കുലുക്കി സമാധാനിപ്പിച്ചു.
ലച്ചമ്മായിയുടെ വീട്…. അവരെ ആരെയും തന്നെ അറിയിക്കാതയാണ് ഈ വരവ്.ഒരു സർപ്രൈസ് നൽകുകയാണ് മനുവിന്റെ ലക്ഷ്യം.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ലച്ചമ്മായി ശരിക്കും ഞെട്ടിപ്പൊയി.വീട്ടിൽ കയറി അവരുടെ ആതിഥേയത്വം സ്വീകരിക്കുമ്പോഴും മനുവിന്റെ മനസ്സ് നിറയെ ആ അമ്മയായിരുന്നു.അവരെ കാണാനുള്ള മനസ്സിന്റെ വെമ്പൽ അവന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.അവരെ കാണാനുള്ള അവന്റെ ആഗ്രഹം മനു ലച്ചമ്മായിയെ അറിയിച്ചു.സ്വപ്നലോകത്തിലെന്ന് പോലെ മനു ഇത് പറഞ്ഞപ്പോൾ ലച്ചമ്മായിയുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു. ശരി നീ വാ..ആ വീട്ടിലേയ്ക്ക് നമുക്ക് പോകാം.കിഴക്ക് ഭാഗത്തുള്ള ആ അയല്പക്ക വീട് ലക്ഷ്യമാക്കി അവർ നടന്നു.അമ്മയ്ക്ക് വേണ്ടിയുള്ള ഒരു സാരി മനു കൈയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.വീട്ടിലേയ്ക്ക് കയറാതെ ലച്ചമ്മായി തെക്കേ അറ്റത്തേയ്ക്കുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്കാണ് മനുവിനെ കൂട്ടി കൊണ്ട് പോയത്.കൂട്ടിയിട്ടിരിക്കുന്ന ആ മൺകൂനയിൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു, മോനേ…സരസ്വതി ഇപ്പോൾ ഇവിടെയാണ് ഉറങ്ങുന്നത്.സാരിത്തലപ്പ് കൊണ്ട് ലച്ചമ്മായി കണ്ണുനീർ തുടച്ചു.മനുവിന്റെ ശരീരം ആകെ തളർന്നു.മുട്ടു കുത്തി അവൻ അവിടെ ഇരുന്നു.ആ സാരി മൺകൂനയിൽ വയ്ക്കുമ്പോൾ മനുവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.അലസമായി വീശിയടിക്കുന്ന കാറ്റിനും മനുവിന്റെ ഉള്ളിലെ തീയെ ഊതിക്കെടുത്താൻ കഴിവുണ്ടായിരുന്നുല്ല.അമ്മേ ഇത് ഞാൻ അമ്മയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്.നിറഞ്ഞ മനസ്സോട് കൂടി തന്നെ അമ്മ ആ സാരി സ്വീകരിക്കുമെന്ന് അവന് ഉറപ്പായിരുന്നു. അവർ തന്നെയായിരുന്നു അവന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയെന്ന് അവന്റെ ഹ്രദയത്തിന്റെ വിങ്ങൽ അവനെ അറിയിക്കുന്നുണ്ടായിരുന്നു. താനാണ് ഈ ലോകത്തിലെ ഏറ്റവും ഭഗ്യം കെട്ട മനുഷ്യൻ എന്ന് അവരെ കാണാൻ കഴിയാതിരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ മനുവുന് തോന്നി.തിരിഞ്ഞ് നടക്കുന്നതിടയിൽ ആ അമ്മ അവനെ വാത്സല്ല്യപൂർവ്വം വിളിക്കുന്നുണ്ടായിരുന്നു…മോനേ നീ പോവുകയാണോ…
Sunday, February 21, 2010
ഒരു വാലന്റൈൻ ദിനത്തിലെ കഥ
ആശുപത്രിയിൽ 13/02/’10 ന് രാത്രി 8.15ന് എന്റെ നമ്പർ ബുക്ക് ചെയ്തിരുന്നതാണ്.പക്ഷേ ഓടിക്കിതച്ച് അവിടെ എത്തിയപ്പോൾ സമയം 8.45.ഞങ്ങൾക്ക് വേണ്ടി പച്ച വെളിച്ചം നൽകാതിരുന്ന സിഗ്നൽ ലൈറ്റുകളെയും ജിദ്ദയിലെ ട്രാഫിക് പോലീസുകാരെയും മനസ്സിൽ ശപിച്ച് കൊണ്ട് ഞാൻ എന്റെ നമ്പർ വിളിക്കുന്നതും കാത്തിരുന്നു.അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചത്,help desk-ൽ അതാ ഒരു പെൺകുട്ടി!!!നല്ല സുന്ദരിക്കുട്ടി!!!.അവൾ കൂടെയുള്ള വേറെയൊരു പെൺകുട്ടിയുമായ് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.കുസ്രുതി നിറഞ്ഞ അവളുടെ മുഖത്തേയ്ക്ക് ഞാൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു.എന്റെ അടുത്തിരിക്കുന്ന ആളുകൾ എന്ത് ചിന്തിക്കുമെന്ന് പോലും ഞാൻ ആലോചിച്ചതേയില്ല.പലപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കുന്നുണ്ടായിരുന്നു!!!കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവിടെ നിന്നും എഴുന്നേറ്റ് പോയി.അപ്പോൾ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.ഞാൻ ഒന്ന് ഞെട്ടി.ചുറ്റും നോക്കി ഞാൻ,അമ്പരപ്പോടു കൂടി തന്നെ.ആരും ഞങ്ങളെ നോക്കുന്നില്ലാ എന്ന് മനസ്സിലാക്കിയ ഞാനും അവളെ നോക്കി അവൾ കാണിച്ചതുപോലെ കണ്ണിറുക്കി കാണിച്ചു.അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.ഞാൻ എഴുന്നേറ്റ് ചെന്ന് അവളുടെ അടുത്ത് ചെന്നു.
“എന്താ മോളുടെ പേര്?”
“ലാമിയ” അവൾ ഉത്തരം പറഞ്ഞു,നല്ല കിളി കൊഞ്ചൽ പോലെയുള്ള ശബ്ദം!!!
“നീ എന്താ എഴുതുന്നത്?” എന്തോ അവൾ എഴുതുന്നത് ഞാൻ കണ്ടിരുന്നു.
“വെറുതെ ഓരോന്ന്…” അവൾ അലസമായി മറുപടി പറഞ്ഞു
“നീ പഠിക്കുന്നുണ്ടോ?” ഞാൻ വീണ്ടും ചോദിച്ചു.
ഉം…. അവൾ മൂളി…
“എത്രാം ക്ലാസിലാ നീ?”
“UKG യിൽ”
“ഉം….നല്ല കുട്ടി..നന്നായി പഠിക്കണം കേട്ടോ….പഠിച്ച് വലിയ ആളാകണം” ഞാൻ സ്നേഹപൂർവ്വംഅവളുടെ കവിളിൽ തലോടിക്കൊണ്ട് ഉപദേശിച്ചു.
ഉം….അവൾ വീണ്ടും മൂളി.
ഡോക്ടറുടെ അടുത്ത് പോയി തിരിച്ച് വരുമ്പോഴും അവൾ എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.കൈയ്യിലിരുന്ന ഒരു മിഠായി അവൾ എനിക്ക് നേരെ നീട്ടി.ഞാൻ അതു വാങ്ങി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.ലിഫ്റ്റിൽ കയറി ഞാൻ അവൾക്ക് കൈ വീശി റ്റാറ്റാ കൊടുത്തു,അവൾ തിരിച്ചും.കാറിലിരിക്കുമ്പോൾ അവൾ തന്ന മിഠായിയുടെ മധുരം ഒരുനാളും എന്റെ മനസ്സിൽ നിന്നും പോകുകയില്ലെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു…..
“എന്താ മോളുടെ പേര്?”
“ലാമിയ” അവൾ ഉത്തരം പറഞ്ഞു,നല്ല കിളി കൊഞ്ചൽ പോലെയുള്ള ശബ്ദം!!!
“നീ എന്താ എഴുതുന്നത്?” എന്തോ അവൾ എഴുതുന്നത് ഞാൻ കണ്ടിരുന്നു.
“വെറുതെ ഓരോന്ന്…” അവൾ അലസമായി മറുപടി പറഞ്ഞു
“നീ പഠിക്കുന്നുണ്ടോ?” ഞാൻ വീണ്ടും ചോദിച്ചു.
ഉം…. അവൾ മൂളി…
“എത്രാം ക്ലാസിലാ നീ?”
“UKG യിൽ”
“ഉം….നല്ല കുട്ടി..നന്നായി പഠിക്കണം കേട്ടോ….പഠിച്ച് വലിയ ആളാകണം” ഞാൻ സ്നേഹപൂർവ്വംഅവളുടെ കവിളിൽ തലോടിക്കൊണ്ട് ഉപദേശിച്ചു.
ഉം….അവൾ വീണ്ടും മൂളി.
ഡോക്ടറുടെ അടുത്ത് പോയി തിരിച്ച് വരുമ്പോഴും അവൾ എന്നെയും കാത്ത് അവിടെ നിൽപ്പുണ്ടായിരുന്നു.കൈയ്യിലിരുന്ന ഒരു മിഠായി അവൾ എനിക്ക് നേരെ നീട്ടി.ഞാൻ അതു വാങ്ങി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.ലിഫ്റ്റിൽ കയറി ഞാൻ അവൾക്ക് കൈ വീശി റ്റാറ്റാ കൊടുത്തു,അവൾ തിരിച്ചും.കാറിലിരിക്കുമ്പോൾ അവൾ തന്ന മിഠായിയുടെ മധുരം ഒരുനാളും എന്റെ മനസ്സിൽ നിന്നും പോകുകയില്ലെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു…..
Wednesday, February 17, 2010
മൈന (കഥ)
എന്നത്തെയും പോലെ രാവിലെ 9 മണിക്കുള്ള ബസ് പിടിക്കുവാനായ് അയാൾ ധ്രതിയിൽ പോവുകയായിരുന്നു.പോകുന്ന വഴിയിൽ തന്റെ ദിവസത്തിന്റെ വിധി നിർണ്ണയിക്കുന്ന മൈനകൾ അവിടെ അവിടെയുണ്ടാകുമോ എന്ന് അയാൾ പരതി നോക്കി.ദൂരെ നിന്ന് തന്നെ അയാൾ കണ്ട് പിടിച്ചു, അതാ അതാ രണ്ട് മൈനകൾ!!!! അയാൾക്ക് വളരെ സന്തോഷമായ്….ഇന്ന് സാന്തോഷത്തിന്റെ ദിവസമാണ്…..പക്ഷേ രണ്ടും ഒന്നിച്ചല്ല ഇരിക്കുന്നത്…അവരുടെ ഇടയിൽ പിണക്കമുണ്ടോ….?അയാൾ ഒരു നിമിഷം ശങ്കിച്ചു….രണ്ട് മൈനയെയും തന്റെ ദ്ര്ഷ്ടിയിൽ വരുത്തുവാൻ അയാൾ കുറെ പാടു പെട്ടു…എന്നാലും സംശയം ബാക്കി….രണ്ട് മൈനയെയും കണ്ടൊ അവോ?ഇല്ല ഒറ്റ് മൈനയെ താൻ കണ്ടിട്ടില്ല..അയാൾ മിന്നോട്ട് നടന്നു….
അതെ അയാൾ അങിനെയാണ്…പണ്ട് മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്ന കളികളും അയാൾ മറന്ന് പോയിരിക്കുന്നു…പക്ഷേ ഈ മൈനയുടെ രഹസ്യം അത് മാത്രം അയാൾ മറന്ന് പോയിട്ടില്ല.അതിന് പല കാരണങ്ങളുണ്ട്.ഇരട്ട് സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം അയാൾക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ഒറ്റ സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം ദുഖത്തിന്റെയും….അയാൾക്ക് ഓർമ്മയുണ്ട്,ഒരു ദിവസം ഓഫീസിൽ നിന്ന് വരുന്ന നേരത്താണ് മൂന്ന് മൈനയെ അയാൾ കണ്ടത്. അപ്പോൾ തന്നെ എന്തോ ആശംങ്ക മനസ്സിൽ ഉണ്ടായിരുന്നു…വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളാണ് അമ്മക്ക് ഒരു നെഞ്ഞ് വേദന വന്നത്.പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു..എന്നാലും… അതുപോലെ എത്രയോ അനുഭവങ്ങ്ൾ……
ബസ് വരുന്നുണ്ട്…ഇന്ന് 5 മിനിറ്റ് വൈകിയാണ് വരുന്നത്,അയാൾ കൈ കാണിച്ചു..നേരം വൈകിയതു കൊണ്ടാകാം ബസ് നിറുത്തിയില്ല .ബസുകാർക്ക് ഒരു ടികറ്റ് പോയലും കുഴപ്പം ഇല്ല,സമയത്ത് ഓടിയാൽ മതി. ഒരു നിമിഷം അയാൾ ശങ്കിച്ചു.ഇന്ന് താൻ കണ്ടതു ഒറ്റ മൈനയെ ആയിരുന്നൊ!!!?ഇല്ല,ആകാൻ വഴിയില്ല,അയാൾ ബസിന് പുറകെ ഓടി..കുറെ ഓടി...ഓടിയത് മാത്രം മിച്ചം.ബസ് കിട്ടിയില്ല.തളർന്ന് അയാൾ മുട്ടിന് കൈ കൊടുത്ത് നിന്നു.പെട്ടന്നാണ് പിറകെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത്.ആളുകൾ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്.പോകുന്ന വഴിയിൽ അന്ത്യശ്വാസം വലിക്കുംബോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു,ഇന്ന് താൻ കണ്ടത് ഒറ്റ മൈനയെ തന്നെ....
അതെ അയാൾ അങിനെയാണ്…പണ്ട് മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്ന കളികളും അയാൾ മറന്ന് പോയിരിക്കുന്നു…പക്ഷേ ഈ മൈനയുടെ രഹസ്യം അത് മാത്രം അയാൾ മറന്ന് പോയിട്ടില്ല.അതിന് പല കാരണങ്ങളുണ്ട്.ഇരട്ട് സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം അയാൾക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ഒറ്റ സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം ദുഖത്തിന്റെയും….അയാൾക്ക് ഓർമ്മയുണ്ട്,ഒരു ദിവസം ഓഫീസിൽ നിന്ന് വരുന്ന നേരത്താണ് മൂന്ന് മൈനയെ അയാൾ കണ്ടത്. അപ്പോൾ തന്നെ എന്തോ ആശംങ്ക മനസ്സിൽ ഉണ്ടായിരുന്നു…വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളാണ് അമ്മക്ക് ഒരു നെഞ്ഞ് വേദന വന്നത്.പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു..എന്നാലും… അതുപോലെ എത്രയോ അനുഭവങ്ങ്ൾ……
ബസ് വരുന്നുണ്ട്…ഇന്ന് 5 മിനിറ്റ് വൈകിയാണ് വരുന്നത്,അയാൾ കൈ കാണിച്ചു..നേരം വൈകിയതു കൊണ്ടാകാം ബസ് നിറുത്തിയില്ല .ബസുകാർക്ക് ഒരു ടികറ്റ് പോയലും കുഴപ്പം ഇല്ല,സമയത്ത് ഓടിയാൽ മതി. ഒരു നിമിഷം അയാൾ ശങ്കിച്ചു.ഇന്ന് താൻ കണ്ടതു ഒറ്റ മൈനയെ ആയിരുന്നൊ!!!?ഇല്ല,ആകാൻ വഴിയില്ല,അയാൾ ബസിന് പുറകെ ഓടി..കുറെ ഓടി...ഓടിയത് മാത്രം മിച്ചം.ബസ് കിട്ടിയില്ല.തളർന്ന് അയാൾ മുട്ടിന് കൈ കൊടുത്ത് നിന്നു.പെട്ടന്നാണ് പിറകെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത്.ആളുകൾ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്.പോകുന്ന വഴിയിൽ അന്ത്യശ്വാസം വലിക്കുംബോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു,ഇന്ന് താൻ കണ്ടത് ഒറ്റ മൈനയെ തന്നെ....
ജീവിതസഖി (ചെറുകഥ)
അവളെ കണ്ട നാൾ മുതൽ എനിക്ക് അവളോട് പ്രേമം തോന്നിയിരുന്നില്ല.പിന്നീട് അവളോട് അടുത്തിടപഴകിയപ്പോൾ അവൾ തന്നെയായിരിക്കും എന്റെ ജീവിതസഖി എന്നു ഞാൻ തീർച്ചയാക്കി.ഒരു ദിവസം എന്റെ പ്രിയ സുഹ്രുത്തിന്റെ അനിയത്തി മുഖേന അവളൊട് ഞാൻ കാര്യം അവതരിപ്പിച്ചു. അവളുടെ കോൺട്രാക്റ്റർ ആയ ഡാഡിയോട് പറഞ്ഞ് എന്റെ കാൽ തല്ലിയൊടിക്കും എന്ന് മറുപടി!!!! അവളുടെ ഡാഡിയുടെ പണിക്കാർ തന്നെയാണു എന്റെ ചേട്ടന്റെയും അമ്മാവന്റെ മകന്റെയും കൈയ്യും കാലും തല്ലിയൊടിച്ചത് എന്നും കൂടി മനസ്സിലായപ്പോൾ അവളോട് തോന്നിയ പ്രേമം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യമായി മാറി…. വെറുത്തു പോയി..…. അവൾക്കൊരിക്കലും എന്റെ ജീവിതസഖി ആകാൻ യോഗ്യതയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി…….
അവാർഡ്2008!!!!
ഇന്ന് ഉച്ചക്ക് (23.01.10)ന് ഭക്ഷണത്തിന് പോയപ്പോളാണ് കണ്ടത്, ടെലിവിഷനിൽ മുഴുവൻ അവാർഡ് ചർച്ചകളാണ്...എന്തുകൊണ്ട് മലയളത്തിന് അവാർഡുകൾ ഒന്നും തന്നെ കിട്ടാതെ പോയി!!!!???ബോളിവുഡ്,മറാടി മേഖല എങ്ങിനെ ഈ കുത്തക കൈയടക്കി!!???ടെലിവിഷനിലെ ചർച്ചക്ക് പുറത്തെ കൊടും ചൂടിനേക്കാൾ കാട്ടി കൂടുതൽ!!!!മാധ്യമങ്ങൾ എങ്ങിനെ ഒരു വാർത്തയെ വിശകലനം ചെയ്യുന്നു എന്നുള്ളതു ഞാൻ നോക്കികാണുകയായിരുന്നു...ഇതൊക്കെ കാണുംബോൾ ചിലരിടെയെങ്കിലും രക്തം തിളക്കും....എസ് കത്തിയാൽ പ്രസിധമായ ഒരു ചാനലിലെ വാർത്ത വായനക്കാരിക്കാണ് കൂടുതൽ വിഷമം!!!“ദേശസ്നേഹം“ ഉള്ളവളാണവൾ!!!മലയാൾത്തിന്റെ അംഗീകാരങ്ങൾ ബോളിവുഡും മറാദിക്കരും കൈയടക്കി എന്നു പലപ്പോളും അവൾ വിളിച്ച് പറഞ്ഞ് അതു സ്താപിച്ഛെടുക്കാൻ അവർ വളരെയധികം ശ്രമിക്കുന്നുണ്ടയിരിന്നു....ചിലപ്പോളൊക്കെ ചില സംവിധായകരുടെ മറുപടിക്കു മുന്നിൽ അവൾ ദയനീയമായി പരാജയപ്പെടുന്നത് കണ്ട് എനിക്കും എന്റെ കൂടെ ഉണ്ടായിരുന്നവർക്കും ചിരിവന്നു...
മികച്ച സിനിമയ്ക്കുള്ള് അവർഡ് വാങ്ങിയ ബംഗാളി സിനിമയും മികച്ച നടനുള്ള അവാർഡ് വാങ്ങിയ മറാദി ചിത്രവും ആ മഹതി കണ്ടിട്ടില്ല എന്ന കാര്യം അവരുടെ വായയിൽ നിന്നും തന്നെ ഒരു തവണ വീണുപോയി.എന്നിട്ടും ആ ചിത്രങ്ങളെയെല്ലാം അടച്ചാക്സേപിച്ച് കൊണ്ട് അവർ മലയാള സിനിമയ്ക്ക് വേണ്ടി വാദിക്കുകയാണ്..സൌത്ത് ഇന്ത്യയെന്നും നോർത്ത് ഇന്ത്യയെന്നും വിഭജിച്ച് കാണുന്ന ഇവരെപ്പോലെയുള്ളവരുടെ മനസൂകൾക്കാണ് ആദ്യം തന്നെ ആയിരം തവണ് ചാട്ടവാറടി നൽകേണ്ടത്.2007ലെ ദേശീയ അവാർഡ് മലയാളം വാരിക്കൂട്ടിയപ്പോൾ ജൂറിയെ സ്തുതിക്കുകയും കിട്ടതാവുംബോൾ പഴി പറയുന്നതുമായ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് ഇവരെപ്പോലെ സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള മാധ്യമ പ്രവർത്തകരാണെന്നതിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.ബോളിവുഡ് സിനിമകളെ തള്ളിപറഞ്ഞ്കൊണ്ട് അവതാരിക സംവിധായകൻ രഞ്ജിത്തിനോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ് കേരള ജനത ഒന്നടങ്കം ഏറ്റ്പറയേണ്ടത്.രഞ്ജിത്തിനോട് യോജിക്കുന്ന അഭിപ്രയ്ങ്ങൾ തന്നെയാണ് സംവിധായകൻ കൂടിയായ മധുപാലും ചർച്ചയിൽ പറഞ്ഞത്.എന്നിട്ടും ചാനൽ ബോളിവിഡിനെ വിടാൻ ഉദ്ദേശ്യമില്ല..
സത്യത്തിൽ ബോളിവുഡ് മലയാളത്തിന്റെ കൈയ്യിൽ നിന്ന് അവാർഡുകൾ തട്ടിപ്പറിക്കുകയല്ല ഉണ്ടായത്,മറിച്ച് മലയാളം മനപ്പൂർവ്വം തട്ടിക്കളഞ്ഞ അവാർഡുകൾ നല്ല സിനിമകൾ നിർമ്മിച്ചുകൊണ്ട് ബോളിവുഡ് തൂത്തുവാരുകയാണ് ഉണ്ടായത്!!!അടൂരിനെ കുറിച്ചുള്ള പരാമർശങ്ങൾ വന്നപ്പോൾ സംവിധായകനും ജൂറി ചെയർമാനുമായ ശ്രീ ഷാജി എൻ കരുൺ പറഞ്ഞ വാക്കുകൽ കാലിക പ്രസക്തി ഉള്ളതാണ്.അടൂരിന്റെ ചിത്രങ്ങൽ തഴയുകയല്ല മറിച്ച് നല്ല സിനിമകൾക്ക് അവാർഡുകൾ നൽകുക മാത്രമാണ് ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.അടൂരിന്റെ സിനിമയും ഇത്തവണ മത്സരത്തിനുണ്ടായെങ്കിലും ആ ചിത്രമെന്നു മാത്രമല്ല,അടൂരിനേക്കാളും കഴിവ് തെളിയിച്ച പ്രഗൽഭ സംവിധായകരുടെയും ചിത്രത്തെ പിന്തള്ളിക്കൊണ്ടാണ് ശ്രീ ബാല മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.നിരൂപക ശ്രദ്ദ് വളരെയധികം പിടിച്ചുപറ്റിയ “നാൻ കടവുൾ”എന്ന തന്റെ കഠിനപ്രയത്നതിന്റെ ഫലം തന്നെയാണ് ബാലയ്ക്ക് ലഭിച്ചത് എന്ന് തന്നെ വേണം കരുതാൻ.വളരേയധികം അധ്വനിച്ച് മൂന്ന്-നാല് വർഷം കൊണ്ടാണ് അദ്ദേഹവും കൂട്ടാളികളും ആ ചിത്രം പൂർത്തിയാക്കിയത്. കഠിനപ്രയത്നത്തിന് ഫലമുണ്ടാകുമെന്ന് കാലം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം നേടിയ “A Wednesday“ എന്ന ചിത്രത്തിനുള്ള അവാർഡും ഒരു തരത്തിലും ഒഴിച്ചുകൂടാൻ പറ്റാത്തതു തന്നെയാണ്.ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാൻ വകയുള്ള ചിത്രങ്ങൾ നീരജ് ഇനിയും പുറത്തിറക്കും എന്ന് നമുക്ക് ആശിക്കാം.ഫാഷൻ എന്ന ബോളിവുഡ് ചിത്രത്തിനു കിട്ടിയ അവാർഡുകളാണ് പലരെയും ചൊടിപ്പിക്കുന്നത്.എനിക്ക് തോന്നുന്നത് അത് സത്യത്തിൽ ദേഷ്യമല്ല,മറിച്ച് അസൂയയാണ് എന്നാണ്.കാരണം ഫാഷൻ എന്ന സിനിമ പതിവ് ബോളിവുഡ് മസാലകൾ ചേർത്തിറക്കിയ ഒരു commercial സിനിമയായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സാബത്തികമായി നല്ല നേട്ടം കൊയ്ത ചിത്രങ്ങൾക്ക് അവാർഡും കൂടി കിട്ടുംബോൾ ആ കാര്യം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ.Titanic എന്ന മികച്ച ചിത്രം തന്നെയില്ലെ നമ്മുടെ മുന്നിൽ ഉദാഹരണമായിട്ട്?അസൂയയ്ക്ക് എത്രയും പെട്ടന്ന് മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു...വളരെ തന്മയത്തത്തോടു കൂടിയാണ് പ്രിയങ്ക ചോപ്ര ഫാഷനിൽ തന്റെ അഭിനയ പാടവം തെളിയിച്ചിരിക്കുന്നത്.സംവിധായകൻ രഞ്ജിത്തും മധുപാലും പറഞ്ഞ വാക്കുകൾ ശ്രദ്ദേയമാണ്.പ്രിയങ്കക്കും കങ്കണയ്ക്കും അർഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയിരിക്കുന്നത്.
ഒരിക്കൽ കൂടി ശ്രേയ ഘോഷാൽ താൻ തന്നെയാണ് ഇന്ത്യയിലെ മികച്ച ഗായികയെന്ന് തെളിയിച്ഛിരിക്കുന്നു.ലോകം കീഴടക്കാൻകഴിവുള്ള കുട്ടിയാണ് ശ്രേയ.ചിത്രയെയും സുജാതയെയും പോലെയുള്ള ഗായികമാർ റിയാലിറ്റി ഷോകളുടെ പുകമറ പറ്റി ജീവിക്കുന്നിടത്തോളം കാലത്തോളം അവർക്ക് അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിക്കുമോ എന്ന് മലയാളി ഒരിക്കൽ കൂടി ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.ഒന്ന് പിന്തിരിഞ്ഞ് നോക്കിയാൽ കാണാം അവസരങ്ങൾ കുറഞ്ഞതുകൊണ്ട് മാത്രമാണോ അവർ “ജഡ്ജ്” എന്ന നിലവാരത്തിലീയ്ക് വന്നത്?
അവാർഡുകൾ ചില സമയങ്ങളിൽ വെറുമൊരു പ്രഹസനമായി മാത്രം മാറുംബോൾ ഒരു തരത്തീൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ അത് നമ്മുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.അങ്ങിനെ ചെലുത്തിയ സ്വാധീനത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടു കൊണ്ടാണ് ഞാൻ ഈ എളിയ ലേഖനം എഴുതിയത്.മലയാല സിനിമ,തമിഴ് സിനിമ,ഹിന്ദി സിനിമ,നോർത്ത് ഇന്ത്യൻ സിനിമ.സൌത്ത് ഇന്ത്യൻ സിനിമ എന്ന വകതിരിവ് കൂടാതെ സിനിമ ആസ്വദിക്കൻ മലയാളി പഠിക്കേണ്ടിയിരിക്കുന്നു.അതുവഴി ദേശസ്നേഹവും,ഉത്തരവാദിത്തബോധവും നമ്മുടെ ഇടയിൽ താനെ കടന്നു വരും.സിനിമ സമൂഹത്തിൽ സ്വധീനിക്കേണ്ടത് ആ തരത്തിലായിരിക്കണം.ഇന്ന് ചാനലിൽ കണ്ട “രക്തം തിളപ്പിക്കുന്ന” ചർച്ചകളാണ് ഈ ലേഖനത്തിന് ആധാരം.എന്തു തന്നെ പറഞ്ഞാലും മലയാളത്തിനേക്കാൾ നിലവാരമുള്ള നല്ല ക്ലാസിക് സിനിമകൾ സ്ര്ഷ്ട്ടിച്ചവരാണ് മറ്റുള്ളവർ എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ വർഷത്തിൽ മലയാള സിനിമയ്ക്ക് തകർച്ച അല്ല ഉണ്ടായത്.മലയാളത്തിനേക്കളും നിലവാരമുള്ള ചിത്രങ്ങൾ മറ്റ് ഭാഷകളിൽ ഉണ്ടായത് കൊണ്ട് മാത്രമാണ് മലയാളത്തിന് ഈ വർഷം അവാർഡുകൾ കിട്ടാതെ പോയത്. 2007 ലെ മികച്ച് സംവിധായകനടക്കം ഒട്ടുമിക്ക അവാർഡുകളും വാരിക്കൂട്ടിയ മലയാള സിനിമയ്ക്ക് ഒരു വർഷം കൊണ്ട് ഒരു വിധത്തിലും മൂല്ല്യശോഷണം സംഭവിക്കൻ വഴിയില്ല.കഴിഞ്ഞത് കഴിഞ്ഞു. 2009ൽ വളരേയേറെ പരീക്ഷണ ചിത്രങ്ങളടക്കം കുറെ നല്ല സിനിമകൾ ഇറങ്ങി.അർഹിക്കുന്ന അംഗീകാരം നമുക്ക് കിട്ടും എന്നു തന്നെ ആശിക്കാം.മാധ്യമപ്രവർത്തകരെ...നിങ്ങൾ വളരെ സൂക്ഷിച്ച് തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുക.നിങളെ എല്ലവരും തന്നെ നോക്കി കാണുന്നു.
വാൽക്ഷ്ണം:- 2009ൽ മലയാളത്തിൽ മാത്രമല്ല പരീക്ഷണ ചിത്രങ്ങളും ക്ലാസിക് സിനിമകളും ഇറങ്ങിയത്.”പാ”യും ത്രീ ഇഡിയറ്റ്സും ഇപ്പോഴും തകർക്കുകയാണല്ലോ!!!!????
മികച്ച സിനിമയ്ക്കുള്ള് അവർഡ് വാങ്ങിയ ബംഗാളി സിനിമയും മികച്ച നടനുള്ള അവാർഡ് വാങ്ങിയ മറാദി ചിത്രവും ആ മഹതി കണ്ടിട്ടില്ല എന്ന കാര്യം അവരുടെ വായയിൽ നിന്നും തന്നെ ഒരു തവണ വീണുപോയി.എന്നിട്ടും ആ ചിത്രങ്ങളെയെല്ലാം അടച്ചാക്സേപിച്ച് കൊണ്ട് അവർ മലയാള സിനിമയ്ക്ക് വേണ്ടി വാദിക്കുകയാണ്..സൌത്ത് ഇന്ത്യയെന്നും നോർത്ത് ഇന്ത്യയെന്നും വിഭജിച്ച് കാണുന്ന ഇവരെപ്പോലെയുള്ളവരുടെ മനസൂകൾക്കാണ് ആദ്യം തന്നെ ആയിരം തവണ് ചാട്ടവാറടി നൽകേണ്ടത്.2007ലെ ദേശീയ അവാർഡ് മലയാളം വാരിക്കൂട്ടിയപ്പോൾ ജൂറിയെ സ്തുതിക്കുകയും കിട്ടതാവുംബോൾ പഴി പറയുന്നതുമായ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് ഇവരെപ്പോലെ സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള മാധ്യമ പ്രവർത്തകരാണെന്നതിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.ബോളിവുഡ് സിനിമകളെ തള്ളിപറഞ്ഞ്കൊണ്ട് അവതാരിക സംവിധായകൻ രഞ്ജിത്തിനോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ് കേരള ജനത ഒന്നടങ്കം ഏറ്റ്പറയേണ്ടത്.രഞ്ജിത്തിനോട് യോജിക്കുന്ന അഭിപ്രയ്ങ്ങൾ തന്നെയാണ് സംവിധായകൻ കൂടിയായ മധുപാലും ചർച്ചയിൽ പറഞ്ഞത്.എന്നിട്ടും ചാനൽ ബോളിവിഡിനെ വിടാൻ ഉദ്ദേശ്യമില്ല..
സത്യത്തിൽ ബോളിവുഡ് മലയാളത്തിന്റെ കൈയ്യിൽ നിന്ന് അവാർഡുകൾ തട്ടിപ്പറിക്കുകയല്ല ഉണ്ടായത്,മറിച്ച് മലയാളം മനപ്പൂർവ്വം തട്ടിക്കളഞ്ഞ അവാർഡുകൾ നല്ല സിനിമകൾ നിർമ്മിച്ചുകൊണ്ട് ബോളിവുഡ് തൂത്തുവാരുകയാണ് ഉണ്ടായത്!!!അടൂരിനെ കുറിച്ചുള്ള പരാമർശങ്ങൾ വന്നപ്പോൾ സംവിധായകനും ജൂറി ചെയർമാനുമായ ശ്രീ ഷാജി എൻ കരുൺ പറഞ്ഞ വാക്കുകൽ കാലിക പ്രസക്തി ഉള്ളതാണ്.അടൂരിന്റെ ചിത്രങ്ങൽ തഴയുകയല്ല മറിച്ച് നല്ല സിനിമകൾക്ക് അവാർഡുകൾ നൽകുക മാത്രമാണ് ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.അടൂരിന്റെ സിനിമയും ഇത്തവണ മത്സരത്തിനുണ്ടായെങ്കിലും ആ ചിത്രമെന്നു മാത്രമല്ല,അടൂരിനേക്കാളും കഴിവ് തെളിയിച്ച പ്രഗൽഭ സംവിധായകരുടെയും ചിത്രത്തെ പിന്തള്ളിക്കൊണ്ടാണ് ശ്രീ ബാല മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.നിരൂപക ശ്രദ്ദ് വളരെയധികം പിടിച്ചുപറ്റിയ “നാൻ കടവുൾ”എന്ന തന്റെ കഠിനപ്രയത്നതിന്റെ ഫലം തന്നെയാണ് ബാലയ്ക്ക് ലഭിച്ചത് എന്ന് തന്നെ വേണം കരുതാൻ.വളരേയധികം അധ്വനിച്ച് മൂന്ന്-നാല് വർഷം കൊണ്ടാണ് അദ്ദേഹവും കൂട്ടാളികളും ആ ചിത്രം പൂർത്തിയാക്കിയത്. കഠിനപ്രയത്നത്തിന് ഫലമുണ്ടാകുമെന്ന് കാലം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം നേടിയ “A Wednesday“ എന്ന ചിത്രത്തിനുള്ള അവാർഡും ഒരു തരത്തിലും ഒഴിച്ചുകൂടാൻ പറ്റാത്തതു തന്നെയാണ്.ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാൻ വകയുള്ള ചിത്രങ്ങൾ നീരജ് ഇനിയും പുറത്തിറക്കും എന്ന് നമുക്ക് ആശിക്കാം.ഫാഷൻ എന്ന ബോളിവുഡ് ചിത്രത്തിനു കിട്ടിയ അവാർഡുകളാണ് പലരെയും ചൊടിപ്പിക്കുന്നത്.എനിക്ക് തോന്നുന്നത് അത് സത്യത്തിൽ ദേഷ്യമല്ല,മറിച്ച് അസൂയയാണ് എന്നാണ്.കാരണം ഫാഷൻ എന്ന സിനിമ പതിവ് ബോളിവുഡ് മസാലകൾ ചേർത്തിറക്കിയ ഒരു commercial സിനിമയായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സാബത്തികമായി നല്ല നേട്ടം കൊയ്ത ചിത്രങ്ങൾക്ക് അവാർഡും കൂടി കിട്ടുംബോൾ ആ കാര്യം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ.Titanic എന്ന മികച്ച ചിത്രം തന്നെയില്ലെ നമ്മുടെ മുന്നിൽ ഉദാഹരണമായിട്ട്?അസൂയയ്ക്ക് എത്രയും പെട്ടന്ന് മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു...വളരെ തന്മയത്തത്തോടു കൂടിയാണ് പ്രിയങ്ക ചോപ്ര ഫാഷനിൽ തന്റെ അഭിനയ പാടവം തെളിയിച്ചിരിക്കുന്നത്.സംവിധായകൻ രഞ്ജിത്തും മധുപാലും പറഞ്ഞ വാക്കുകൾ ശ്രദ്ദേയമാണ്.പ്രിയങ്കക്കും കങ്കണയ്ക്കും അർഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയിരിക്കുന്നത്.
ഒരിക്കൽ കൂടി ശ്രേയ ഘോഷാൽ താൻ തന്നെയാണ് ഇന്ത്യയിലെ മികച്ച ഗായികയെന്ന് തെളിയിച്ഛിരിക്കുന്നു.ലോകം കീഴടക്കാൻകഴിവുള്ള കുട്ടിയാണ് ശ്രേയ.ചിത്രയെയും സുജാതയെയും പോലെയുള്ള ഗായികമാർ റിയാലിറ്റി ഷോകളുടെ പുകമറ പറ്റി ജീവിക്കുന്നിടത്തോളം കാലത്തോളം അവർക്ക് അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിക്കുമോ എന്ന് മലയാളി ഒരിക്കൽ കൂടി ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.ഒന്ന് പിന്തിരിഞ്ഞ് നോക്കിയാൽ കാണാം അവസരങ്ങൾ കുറഞ്ഞതുകൊണ്ട് മാത്രമാണോ അവർ “ജഡ്ജ്” എന്ന നിലവാരത്തിലീയ്ക് വന്നത്?
അവാർഡുകൾ ചില സമയങ്ങളിൽ വെറുമൊരു പ്രഹസനമായി മാത്രം മാറുംബോൾ ഒരു തരത്തീൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ അത് നമ്മുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.അങ്ങിനെ ചെലുത്തിയ സ്വാധീനത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടു കൊണ്ടാണ് ഞാൻ ഈ എളിയ ലേഖനം എഴുതിയത്.മലയാല സിനിമ,തമിഴ് സിനിമ,ഹിന്ദി സിനിമ,നോർത്ത് ഇന്ത്യൻ സിനിമ.സൌത്ത് ഇന്ത്യൻ സിനിമ എന്ന വകതിരിവ് കൂടാതെ സിനിമ ആസ്വദിക്കൻ മലയാളി പഠിക്കേണ്ടിയിരിക്കുന്നു.അതുവഴി ദേശസ്നേഹവും,ഉത്തരവാദിത്തബോധവും നമ്മുടെ ഇടയിൽ താനെ കടന്നു വരും.സിനിമ സമൂഹത്തിൽ സ്വധീനിക്കേണ്ടത് ആ തരത്തിലായിരിക്കണം.ഇന്ന് ചാനലിൽ കണ്ട “രക്തം തിളപ്പിക്കുന്ന” ചർച്ചകളാണ് ഈ ലേഖനത്തിന് ആധാരം.എന്തു തന്നെ പറഞ്ഞാലും മലയാളത്തിനേക്കാൾ നിലവാരമുള്ള നല്ല ക്ലാസിക് സിനിമകൾ സ്ര്ഷ്ട്ടിച്ചവരാണ് മറ്റുള്ളവർ എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ വർഷത്തിൽ മലയാള സിനിമയ്ക്ക് തകർച്ച അല്ല ഉണ്ടായത്.മലയാളത്തിനേക്കളും നിലവാരമുള്ള ചിത്രങ്ങൾ മറ്റ് ഭാഷകളിൽ ഉണ്ടായത് കൊണ്ട് മാത്രമാണ് മലയാളത്തിന് ഈ വർഷം അവാർഡുകൾ കിട്ടാതെ പോയത്. 2007 ലെ മികച്ച് സംവിധായകനടക്കം ഒട്ടുമിക്ക അവാർഡുകളും വാരിക്കൂട്ടിയ മലയാള സിനിമയ്ക്ക് ഒരു വർഷം കൊണ്ട് ഒരു വിധത്തിലും മൂല്ല്യശോഷണം സംഭവിക്കൻ വഴിയില്ല.കഴിഞ്ഞത് കഴിഞ്ഞു. 2009ൽ വളരേയേറെ പരീക്ഷണ ചിത്രങ്ങളടക്കം കുറെ നല്ല സിനിമകൾ ഇറങ്ങി.അർഹിക്കുന്ന അംഗീകാരം നമുക്ക് കിട്ടും എന്നു തന്നെ ആശിക്കാം.മാധ്യമപ്രവർത്തകരെ...നിങ്ങൾ വളരെ സൂക്ഷിച്ച് തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുക.നിങളെ എല്ലവരും തന്നെ നോക്കി കാണുന്നു.
വാൽക്ഷ്ണം:- 2009ൽ മലയാളത്തിൽ മാത്രമല്ല പരീക്ഷണ ചിത്രങ്ങളും ക്ലാസിക് സിനിമകളും ഇറങ്ങിയത്.”പാ”യും ത്രീ ഇഡിയറ്റ്സും ഇപ്പോഴും തകർക്കുകയാണല്ലോ!!!!????
Subscribe to:
Posts (Atom)