Saturday, May 21, 2011

മുബൈ ജീവിതം സമ്മാനിച്ചത്

പുറത്ത് നല്ല മഞ്ഞ് ഉണ്ട്. വാതിൽ അടച്ചിട്ടിട്ടും വിടവിലൂടെ അരിച്ചരിച്ച് കയറുന്ന തണുപ്പ് പുതപ്പിന് പുറത്ത് കിടക്കുന്ന എന്റെ കാലുകളെ അസ്വസ്ഥമാക്കി. ഉള്ളം കാലിൽ നല്ല തണുപ്പ്. ഞാൻ കാൽ പുതപ്പിനടിയിലേയ്ക്ക് വലിച്ചു.. ആറടി നീളമുള്ള ശരീരം മറയ്ക്കാൻ ആ പുതപ്പിനാകുമായിരുന്നില്ല. പക്ഷെ ആ ശരീരത്തെ ത്രിപ്തിപ്പെടുത്താൻ എന്റെ മാറിൽ ചേർന്നുറങ്ങുന്ന പുഷ്പാ സർക്കാറിന്റെ 50കിലോ മാംസത്തിനാകുമായിരുന്നു. ഒരു വർഷത്തെ മുംബൈ വാസത്തിനിടയിൽ പുഷ്പാ സർക്കാറിന്റെ കൂടെ ഇതു ആറാം തവണയാണ്..അതോ എഴാം തവണയോ? എന്തായാലും എട്ടിൽ കൂടില്ല. ഞാൻ വാച്ച് എടുത്ത് നോക്കി. സമയം 5 മണി. സാധാരണ ഞാൻ 7 മണിയ്ക്കാണ് എഴുന്നേൽക്കാറ്. ഇന്നലെ ജോലി രാജി വച്ചതുകൊണ്ട് ഇനിമുതൽ 10മണിക്ക് എഴുന്നേറ്റാലും കുഴപ്പമില്ല. പക്ഷെ മുബൈയിലെ ജീവിതം ഇന്നുംകൂടിയേ ഉള്ളൂ. നാളെ ഞാൻ നാട്ടിലേയ്ക്ക് തിരിക്കുകയാണ്. അമ്മയുടെ പ്രാർത്ഥനയുടെയും വഴിപാടിന്റെയും ഫലമായിട്ടാകും വിദേശത്ത് എനിക്ക് ജോലി തരപ്പെട്ടത്. ഇനി മുംബൈയിലേയ്ക്ക് ഇല്ല. പക്ഷെ പോകുന്നതിനു മുൻപ് എനിക്കെല്ലാം ആസ്വദിക്കണം. ആസ്വാദനത്തിന് പറ്റിയ വഴിയാണ് വേശ്യകൾ. അവരെ വിശ്വസിക്കാൻ പറ്റില്ല. പക്ഷെ എല്ലാവിധ സുരക്ഷിത മാർഗ്ഗങ്ങളും ഉപയോഗിച്ചാണ് എന്റെ ആസ്വാദനം. പിന്നെ എന്ത് പേടിക്കാൻ? തലേന്ന് രാത്രി കൊടുത്ത മാലയും ധരിച്ച് കിടന്നുറങ്ങുന്ന പുഷ്പാ സർക്കാറിന്റെ നഗ്ന ശരീരം നോക്കി ഞാൻ മന്ദഹസിച്ചു.
ട്രയിനിൽ നല്ല തിരക്കാണ്. സീറ്റ് ബുക്ക് ചെയ്തതുകൊണ്ട് ഉപകാരമായി. അല്ലെങ്കിലും ഡിസംബർ മാസത്തിൽ തിരക്ക് കൂടുതൽ ആയിരിക്കും.അതും അല്ലെങ്കിൽ എന്നെപോലെ പലർക്കും വിദേശത്ത് ജോലി തരപ്പെട്ടിട്ടുണ്ടാകാം.നാട്ടിലേയ്ക്ക് അടുക്കും തോറും മനസ്സിന് വല്ലാത്ത സന്തോഷമാണ്.മുംബൈയിൽ കാണുന്നതിന്റെ നേരെ വിപരീതമാണ് ഞാൻ നാട്ടിൽ.ഈ പ്രായത്തിലല്ലേ ഇതൊക്കെ പറ്റൂ.. നാട്ടിൽ എല്ലാവരുടെയും മുന്നിൽ നല്ല പയ്യൻ. അവിടെ എത്തിയാൽ സത്യസന്ധതയുടെ തെളിച്ചം എന്റെ മുഖത്തുണ്ടാകും. അതു എനിക്ക് ദൈവം നൽകിയ വരദാനമാണ്. ത്രിശ്ശൂർ സ്റ്റേഷനിൽ ട്രെയിൻ എത്തിച്ചേർന്നു. സമയം രാത്രി 10 മണി.തണുപ്പ് എന്റെ കൂടെ ഇവിടെയും വന്നു ചേർന്നിട്ടുണ്ട്. അല്ലെങ്കിലും തണുപ്പ് എനിക്കിഷ്ടമാണ്.ശ്ശേഇനി അതൊന്നുമില്ല. എല്ലാം അവിടെ ഉപേക്ഷിച്ചതാണ്. ഇനി വിദേശത്ത് ചെന്നിട്ട് മാത്രം. ദുബായ് അത്ര മോശം സ്ഥലമല്ല എന്ന് ഞാൻ കേട്ടിട്ടുണ്ട്.
ഇന്റർവ്യൂ നടന്നതു മുംബൈയിൽ ആണെങ്കിലും ബാക്കിയുള്ള നടപടികൾ നടക്കുന്നത് എറണാകുളത്താണ്. ചെന്നതിന്റെ നാലാം ദിനം എനിക്ക് മെഡിക്കൽ ടെസ്റ്റിനു വേണ്ടി അവിടേയ്ക്ക് പോകേണ്ടി വന്നു. അവിടെ എത്തിയപ്പോൾ ആണ് മനസ്സിലായതു ഞാൻ മാത്രമല്ല വേറെ ഒരുപാട് പേർ ഉണ്ട്. ഏകദേശം 10-15 പേർ.എല്ലാവരും ഒരേ കമ്പനിയിലേയ്ക്ക് ഉള്ളവർ! ഊഴമനുസരിച്ച് ഞാനും നിന്നു. ബ്ലഡ്, യൂറിൻ,എക്സ് റേ എല്ലാം എടുത്ത് പരിശോധിച്ചു. ഡോക്ടറുടെ മുന്നിൽ നഗ്നനായി ഞാൻ നിന്നപ്പോൾ നാണമൊന്നും തോന്നിയില്ല.പെൺകുട്ടികളുടെ പരിശോധന ഇങ്ങനെ തന്നെയായിരിക്കുമോ? റിസൾട്ടിനു വേണ്ടി കാത്തിരിക്കുകയാണ്. ഞാൻ ഒരു ചായ കുടിക്കാൻ പുറത്തേയ്ക്ക് ഇറങ്ങി. തിരിച്ചു വന്നപ്പോൾ ഒരേ ഒരു ആൾ മാത്രം! ബാക്കി എല്ലാവരുടെയും റിസൽട്ട് കിട്ടി പോയിരുന്നു. ഞാൻ ചെന്ന് അയാളൂടെ അടുത്ത് ഇരുന്നു. എന്നെ നോക്കി അയാൾ ചിരിച്ചു. ഒരു 30-35 വയസ്സ് പ്രായം വരും.ഞാൻ അയാളുമായി പരിചയപ്പെട്ടു പിന്നീട് കുറെ സംസാരിച്ചു. അര മണിക്കൂർ കഴിഞ്ഞിട്ടും റിസൾട്ട് വരുന്നില്ല. ഞങ്ങൾ അക്ഷമരായി. അയാൾ എഴുന്നേറ്റ് റിസപ്ഷനിൽ ഇരുന്ന പെൺകുട്ടിയോട് എന്തോ ചോദിച്ചു, ഞാൻ അത് കേട്ടില്ല.നേരം വൈകും തോറും എനിക്ക് പേടി കൂടി വന്നു. മുബൈയിലെ എന്റെ കുത്തഴിഞ്ഞ ജീവിതം എന്റെ കണ്മുന്നിൽ തെളിഞ്ഞു. മെഡിക്കൽ നടത്തുമ്പോൾ എഡ്സ് ടെസ്റ്റും ഉണ്ടാകില്ലേ? എനിക്ക് എഡ്സ് ഉണ്ടാകുമോ? അതായിരിക്കുമോ അവർ ഇത്രയും നേരം വൈകുന്നത്.? അവരുടെ മുഖത്തേയ്ക്ക് നോക്കിയപ്പോൾ എന്തോ എനിക്ക് അങ്ങിനെയാണ് ചിന്തിക്കാൻ തോന്നിയത്. അടുത്തിരിക്കുന്ന ആ ആളുടെ മുഖത്തേയ്ക്കും ഞാൻ നോക്കി. അവിടെ വലിയ ഭാവഭേതമൊന്നും ഇല്ല.അയാൾക്ക് ഒന്നും പേടിക്കാനില്ലായിരിക്കും. ഞാൻ ഒരു എഡ്സ് രോഗിയാണെന്ന് വീട്ടുകാർ അറിഞ്ഞാൽ?നാട്ടുകാർ അറിഞ്ഞാൽ? എന്റെ കൂട്ടുകാർ അറിഞ്ഞാൽ..? ശരീരം തളരുന്നത് പോലെ എനിക്ക് തോന്നി.കണ്ണിൽ ഇരുട്ട് കയറി മറയുന്നത് പോലെദൈവമേ.ഞാൻ പുറത്തിറങ്ങി എന്റെ കൂട്ടുകാരനെ വിളിച്ചു. ഞാൻ എപ്പോഴും സുരക്ഷിത മാർഗ്ഗങ്ങൾ ഉപയോഗിക്കുന്ന കര്യം പറഞ്ഞു. പക്ഷെ സുരക്ഷിത മാർഗ്ഗങ്ങൾ എപ്പോഴും വിജയിച്ചു കൊള്ളണമെന്നില്ലല്ലോ എന്ന് അവൻ ഓർമ്മിപ്പിച്ചു. ഞാൻ ആകെ വിയർത്തു ഞാൻ.എഡ്സ് രോഗിയാണെന്ന് അറിഞ്ഞാൽ ആത്മഹത്യ ചെയ്യാൻ ഞാൻ ഉറപ്പിച്ചു.തിരിച്ച് ചെന്ന് ഞാൻ ഓഫീസിൽ തല കുമ്പിട്ടിരുന്നു.
അല്പ സമയത്തിനകം ആരോ വന്ന് എന്റെ തോളിൽ കൈ വച്ചു. ഞാൻ തല ഉയർത്തി. അകത്തേയ്ക്ക് വരാൻ അയാൾ ആഗ്യം കാണിച്ചു.ഏതോ സ്വപ്നലോകത്തിലെന്ന പോലെ ഞാൻ അയാളുടെ പിറകെ ചെന്നു. ഒരു കൌൺസിലർ പോലെ അയാളെ എനിക്ക് തോന്നിച്ചു. മുറിയിൽ ചെന്നപ്പോൾ ഞാൻ അത് ഉറപ്പിച്ചു. എനിക്ക് രോഗമുണ്ട്. അതിന്റെ ആദ്യ പടിയെന്നോണം എന്നെ കൌൺസിലിങ്ങിനു വിധേയമാക്കുകയാണ്.അയാൾ എന്റെ പേര് ചോദിച്ചു.ഞാൻ വിവരങ്ങൾ പറഞ്ഞു. അയാളുടെ മുഖത്തേയ്ക്ക് നോക്കാൻ പോലും എനിക്ക് ധൈര്യമുണ്ടായിരുന്നില്ല. വെളിച്ചം തീരെ കുറഞ്ഞ ആ മുറിയിൽ ഞാൻ മുഖം താഴ്ത്തി ഇരുന്നു. അദ്ദേഹം ശാന്തമായി എന്നോട് സംസാരിക്കാൻ തുടങ്ങി.
‘താങ്കൾ എഡ്സ് എന്ന രോഗത്തെകുറിച്ച് കേട്ടിട്ടുണ്ടാകുമെന്ന് കരുതുന്നു’
എന്റെ ചങ്ക് ശക്തിയയി ഇടിക്കാൻ തുടങ്ങി. അത് ഇപ്പോൾ പൊട്ടി തകർന്ന് പോകുമെന്ന്  തോന്നി. ഇരുട്ട് കണ്ണുകളിൽ കയറി. കിടയ്ക്ക പങ്കിട്ട വേശ്യകൾ എനിക്ക് ചുറ്റും വന്ന് അട്ടഹസിക്കാൻ തുടങ്ങി..ഹ..ഹഹാ‍അതെ ഞാൻ എഡ്സ് രോഗിയാണ്.
അയാൾ എന്റെ പുറകിൽ നിൽക്കുകയാണ് ഇപ്പോൾ. എന്നോട് മുഖം തിരിഞ്ഞാണ് സംസരിക്കുന്നത്. വരാൻ പോകുന്ന ദിവസങ്ങളിൽ എല്ലാവരും എന്നോട് മുഖം തിരിക്കും. അയാളുടെ കൈ എന്റെ തോളിൽ സ്പർശിച്ചു.അയാൾ എന്നോട് വീണ്ടും സംസരിക്കാൻ തുടങ്ങി.
‘താങ്കൾ ഞങ്ങളെ ഒന്ന് സഹായിക്കണം. കുറച്ച് നേരം കൂടി ഇവിടെ ഞങ്ങളുടെ കൂടെ ഇരിക്കണം. എന്താണെന്നു വച്ചാൽ, തങ്കളുടെ കൂടെ ഇരുന്നിരുന്ന ആ വ്യക്തി മെഡിക്കൽ തൊറ്റു പോയി. അദ്ദേഹത്തിന് എഡ്സ് ആണ്. താങ്കൾ മെഡിക്കൽ ഫിറ്റ് ആണ്.പെട്ടന്ന് അയാളോട് എല്ലാം തുറന്ന് പറയാൻ ഞങ്ങൾക്ക് പറ്റില്ല. അതിനാലാണ് താങ്കളെ ഞങ്ങൾക്ക് ബുദ്ധിമുട്ടിക്കേണ്ട് വന്നത്.’
എല്ലാം പറഞ്ഞ് കഴിഞ്ഞപ്പോൾ എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഈ കുറച്ച് സമയത്തിനുള്ളിൽ ഞാൻ അനുഭവിച്ച പിരിമുറുക്കം.ഈശ്വരാ.എന്റെ ശ്വസം നേരെ വീണു.  പക്ഷെ ഒരു നിമിഷം അവിടെ എന്റെ അടുത്തിരുന്ന ആ ആളെ കുറിച്ച് ഞാൻ ആലോചിച്ചു. തനിക്ക് രോഗമുണ്ടെന്ന് അറിഞ്ഞ് കഴിഞ്ഞാൽ എന്തായിരിക്കും അയാൾ ചിന്തിക്കുക? ആത്മഹത്യ?കുറച്ച് നേരം മുൻപ് ഞാൻ ചിന്തിച്ചത് അതു തന്നെയായിരുന്നില്ലേ? ദൈവത്തെ ആത്മാർത്ഥമായി തന്നെ ഞാൻ വിളിച്ചു. മുറിയ്ക്ക് പുറത്ത് ഇറങ്ങിയപ്പോൾ എന്തോ ഉത്തരം പ്രതീക്ഷിച്ച് അയാൾ എന്നെ തന്നെ നോക്കി ആ സീറ്റിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ ഒരു സീറ്റ് മാറി ഇരുന്നു. അയാൾ വന്ന് എന്നോട് ചോദിച്ചു
‘എന്താണ്..എന്താണ് സംഭവിച്ചത്? മെഡിക്കൽ ജയിച്ചില്ലേ?’ എനിക്ക് ഒന്നും പറയാൻ പറ്റിയില്ലആ സമയം അരോ വന്ന് അയാളെ വിളിച്ച് കൊണ്ട് പോയി. ഞാൻ പോയ അതേ മുറിയിലേയ്ക്ക് തന്നെ. ഞാൻ അവിടെയ്ക്ക് നോക്കി ഇരുന്നു. കുറച്ച് സമയത്തിനുള്ളിൽ അയാളുടെ ഉച്ചത്തിലുള്ള നിലവിളി ഉയർന്നു പൊന്തി..ഞാൻ സീറ്റിൽ നിന്നും എഴുന്നേറ്റ് നടന്നു

Friday, May 20, 2011

പൂമ്പാറ്റ


        നോക്കി വരച്ച ചിത്രം                                                              ഞാൻ വരച്ച ചിത്രം

Tuesday, May 17, 2011

ആശംസകൾ കാസനോവയ്ക്കും റോഷനും....

ആദ്യമായാണ് ഒരു പരീക്ഷണം എന്ന നിലയ്ക്ക് ഒരു ചിത്രത്തെ കുറിച്ച് എഴുതുന്നത്. അത് ഞാൻ ഒരുപാട് പ്രതീക്ഷകളോട് കൂടി കാത്തിരിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കാസിനോവയെ കുറിച്ചാകുന്നതിൽ ഒരുപാട് സന്തോഷവുമുണ്ട്. ഈ ചിത്രത്തെ കുറിച്ച് എഴുതാൻ കാരണം തീർച്ചയായും മോഹൻലാൽ എന്ന അതുല്ല്യ നടൻ അല്ല എന്ന കാര്യം മാന്യവായനക്കാർ മനസ്സിലാക്കുമെന്ന് കരുതുന്നു. ഇതിനു കാരണം റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ ആണ്. കക്ഷി എന്റെ നാടുമായി ചില ബന്ധങ്ങൾ ഒക്കെ ഉള്ള സ്ഥിതിയ്ക്ക് ആ വഴിയ്ക്കും ഒരു പ്രോത്സാഹനമാകമെന്ന് കരുതുന്നു. കാലം കുറെയായി ഈ ചിത്രത്തെ കുറിച്ച് പറഞ്ഞ് കേൾക്കുന്നു. അതിനിടയിൽ റോഷൻ മോഹൻലാലിനെ വച്ചു തന്നെ ‘ഇവിടം സ്വർഗ്ഗമാണ്’ എന്ന സൂപ്പർഹിറ്റ് ചിത്രവും ഒരുക്കി.
     പഠിക്കുന്ന കാലത്താണ് ‘ഉദയനാണ് താരം‘ എന്ന ചിത്രം കാണാൻ പോയത്. ചിത്രം കഴിഞ്ഞപ്പോൾ മമ്മുട്ടി ഫാൻസ് പറഞ്ഞ് ചിത്രം ശ്രീനിവസന്റെ പടമണെന്നു. മോഹൻലാൽ ഫാൻസ് അത് പാടെ നിരാകരിച്ചു. അവർ പറഞ്ഞത് അത് മോഹൻലാൽ ചിത്രം ആണെന്നാണ്. സംഭവം എന്തായലും ആ ചിത്രത്തിൽ നിന്നും മോഹൻലാൽ ആദ്യം പിന്മാറിയപ്പോൾ ജയറാമിനെ കാസ്റ്റ് ചെയ്തതാണ്. ജയറാമിന്റെ നിർഭാഗ്യവശാൽ അത് ലാലേട്ടൻ തന്നെ ചെയ്തു. എന്തായാലും അത് ജയറാം ചെയ്തിരുന്നെങ്കിൽ കൂടി പടം വിജയിക്കുമയിരുന്നു എന്നതിനു സംശയം ഒന്നും ഇല്ല. പറഞ്ഞ് വന്നത് ആ സമയം ഫാൻസ് ഒന്നും ഇല്ലതിരുന്ന ആ ചലച്ചിത്രത്തിലെ നായകനായ ഉദയഭാനു എന്ന കഥപാത്രത്തെ പോലെ ആയിരുന്നു റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ. 5-6 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇതിനിടയിൽ അദ്ദേഹം ചെയ്തത് 3 ചിത്രങ്ങൾ മാത്രം. നോട്ട്ബുക്കും, ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രങ്ങൾ! ഉദയനാണ് താരം എന്ന ചിത്രത്തിന്റെ ക്ലൈമാക്സിൽ ശ്രീനിവസന്റെ കഥാപാത്രം മാധ്യമപ്രവർത്തകരോട് പറയുന്നുണ്ട്. ‘ എന്റെ വരവും പോക്കുമൊന്നുമല്ല ഇവിടുത്തെ പ്രശ്നം. വിവരമുള്ള ആളുകളാണ് നല്ല ചിത്രങ്ങൾ ഉണ്ടാക്കുന്നത്. ഞാനല്ല താരം ഉദയനാണ് താരം’ എന്നു അതായത് ഹീറോ അല്ല താരം ആ ചിത്രത്തിന്റെ സംവിധായകൻ ആണെന്നാണൂ ശ്രീനി അവിടെ പറഞ്ഞ് വച്ചത്.
     ആദ്യ ചിത്രം ഇറങ്ങി രണ്ടോ മൂന്നോ വർഷങ്ങൾക്കു ശേഷമാണ് റോഷന്റെ നോട്ട്ബുക്ക് എന്ന ചിത്രം വരുന്നത്. ആദ്യ ചിതത്തിന്റെ വിജയം ആവർത്തിക്കാനായില്ലേലും നോട്ട്ബുക്കും തരക്കേടില്ലാതെ വിജയിച്ച ഒരു ചിത്രമായിരുന്നു.ആദ്യ ചിത്രം മോഹൻലാലിന്റേതോ അതോ ശ്രീനിയുടേതോ എന്ന തർക്കം കാരണം അവിടെ നമുക്ക് സംവിധായകനെ ശ്രദ്ധിക്കാൻ പറ്റിയില്ല. എന്നാൽ ഇവിടെ മനോഹര കാഴ്ചകളാലും തികഞ്ഞ കൈയടക്കത്തലും റോഷൻ- സഞ്ജയ് ബോബി –പി.വി. ഗംഗധരൻ ടീം നല്ല ഒരു വിരുന്നാണ് പ്രേക്ഷകർക്ക് കൊടുത്തത്. ഈ ചിത്രം ഇറങ്ങാനെടുത്ത കാലയളവിലും ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ഒരാളാണ് റോഷൻ. ശ്രീനിവാസന്റെ തിരക്കഥയുടെ പിൻമ്പലമില്ലായിരുന്നെങ്കിൽ റോഷൻ തകർന്നു പോകുമായിരുന്നു എന്നായിരുന്നു പലരും പറഞ്ഞത്.റോഷന്റെ കൂടെ ആ സമയം സിനിമയിൽ വന്ന സംവിധായകർ 4ഉം 5ഉം ചിത്രങ്ങൾ പൂർത്തിയാക്കൊയപ്പോൾ റോഷനു നല്ല ഒരു ചിത്രം ലഭിക്കാതിരുന്നത് അതു കാരണം കൊണ്ടെന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിച്ചത്. അതിനൊക്കെ വ്യക്തമായ മറുപടിയായിരുന്നു നോട്ട്ബുക്കും ജെയിംസ് ആൽബർട്ടിന്റെ തിരക്കഥയിൽ ഒരുങ്ങിയ ഇവിടം സ്വർഗ്ഗമാണ് എന്ന ചിത്രവും. ഇവയൊക്കെ വ്യക്തമായ വിജയം കാണിച്ച് തന്ന ചിത്രമായിരുന്നു.
     റോഷൻ ആൻഡ്രൂസിനെ കുറിച്ച് പറയുമ്പോൾ കാസിനോവയുടെ തിരക്കഥ രചിക്കുന്ന സഞയ് –ബോബിമാരെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. മികച്ച തിരക്കഥകൾ ഒരുക്കുന്നതിൽ എന്നും മിടുക്ക് കാട്ടിയിട്ടുള്ള ഇവർ ഈ ചിത്രത്തിനു വേണ്ടി നന്നായി മിനക്കെടുന്നുണ്ട്. എന്റെ വീട് അപ്പൂന്റേം, നോട്ട്ബുക്ക്, ട്രാഫിക് തുടങ്ങിയ ചലചിത്രങ്ങൾ ഒരുക്കിയ ഇവരിൽ നിന്നും വലിയ ഒരു അത്ഭുതം തന്നെയാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. ഇവരുടെയും റോഷന്റെയും ഡ്രീം പ്രൊജക്ട് ആണെന്നാണ് ഈ ചിത്രത്തെകുറിച്ച് പറയുന്നത്.മോഹൻലാൽ എന്ന നടന്റെ എല്ലാ മാനറിസങ്ങളും ഇവർ ഇതിൽ കൊണ്ട് വരാൻ ശ്രമിക്കും എന്നാണ് അറിയാൻ കഴിഞ്ഞത്. അത് എത്രത്തോളം വരുമെന്ന് കണ്ട് അറിയണം. കാരണം ഈയടുത്ത് ‘ചൈനാ ടൌൺ’ എന്ന ചിത്രത്തിൽ ലാലേട്ടനെ കണ്ടപ്പോൾ ശ്വാസം മുട്ടുന്നത് പോലെ  തോന്നി. അത്രേം മോശമാണ് അഭിനയവും ശരീരവും. ആരുടെ അഭിനയമാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിച്ചാ‍ൽ ഞാൻ പറയുക ഇന്നസ്നെന്റിനെയും പണ്ടത്തെ മോഹൻലാലിന്റെയും ആണെന്നാണ്. അർഹിച്ച അംഗീകാരം കിട്ടാതെ സിനിമാലോകത്ത്  നിന്നും വിടപറഞ്ഞവർ നിരവധിയാണ്. ആ കൂട്ടത്തിൽ പ്രിയ റോഷൻ ആൻഡ്രൂസ് പെട്ടു പോകരുതെന്ന് ആത്മാർത്ഥമായി തന്നെ ഞാൻ ആഗ്രഹിക്കുന്നുപ്രാർത്ഥിക്കുന്നു.
     റോഷന്റെ ഒരു ഇന്റർവ്യൂവിൽ പറഞ്ഞ് കേട്ടത് അദ്ദേഹം തന്റെ സിനിമ ജീവിതത്തിനിടയിൽ 10 ചിത്രങ്ങളേ ചെയ്യൂ എന്നാണ്. പ്രേക്ഷകർ ഇഷ്ടപ്പെടുന്ന 10 ചിത്രങ്ങൾ!അദ്ദേഹം തന്റെ വാക്ക് ഇതു വരെ പാലിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. ഇനിയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്ന ചിത്രങ്ങൾ ഒരുക്കുവാൻ സംവിധായകൻ എന്ന നിലക്കു താങ്കൾക്ക് കഴിയട്ടെ എന്ന് ആശംസിക്കുന്നു. താരങ്ങളുടെ വരവും പോക്കുമൊന്നുമല്ല ഇവിടെ കാര്യംവിവരമുള്ള ആളുകളാണ് നല്ല ചിത്രങ്ങൾ ഉണ്ടക്കുന്നത്. കോൺഫിഡന്റ് ഗ്രൂപ്പ് ഒരുക്കുന്ന മോഹൻലാൽ നായകനകുന്ന സഞജയ്-ബോബിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന റോഷൻ ആൻഡ്രൂസ് ചിത്രമായ കാസിനോവയ്ക്ക് എല്ലാ വിധ ആശംസകളും നേരുന്നു. കാത്തിരിക്കുന്നു ഒരു നല്ല ചിത്രത്തിനു വേണ്ടി     

Saturday, May 14, 2011

പരുന്താണേ...


Monday, May 9, 2011

ധ്യാനം..ജോണി വർക്കിയുടെ കൂടെ..

+2 കഴിഞ്ഞപ്പോൾ ആണ് അമ്മച്ചിയ്ക്ക് ഭയങ്കര നിർബന്ധംമോൻ പോയി ഒരു ധ്യാനം കൂടണംസ്ഥലവും നിശ്ചയിച്ചു..വീടിനു അടുത്തുള്ള ഒരു ധ്യാന കേന്ദ്രംഇപ്പോൾ ഒരുപാട് വിവാദങ്ങളിൽ പെട്ട ഒരു ധ്യാന കേന്ദ്രം.. പഠനം കഴിഞ്ഞ് എന്തു ചെയ്യണം എന്നും ഇനി ഏതു വഴി തിരഞ്ഞെടുക്കണം എന്നും ചോദിക്കാനായിരുന്നു ആ ധ്യാന കേന്ദ്രം..ഈ ധ്യാനത്തിനു നീ പോയില്ലേൽ നന്നാവില്ല എന്ന് അമ്മയുടെ ശാപ വചനം! ഇതിനു മുൻപ് പി.എസ്.സി പരീക്ഷയ്ക്ക് പോയില്ലേൽ നീ നന്നാവില്ല എന്ന് ഒരിക്കൽ അപ്പച്ചൻ ശപിച്ചത് ഓർമ്മവന്നു..അന്ന് അപ്പച്ചനെ ബോധിപ്പിക്കാൻ പോയി..ഇത്തവണ അമ്മച്ചിയെ ബോധിപ്പിക്കാം എന്ന് കരുതി.  നിനച്ചിരിക്കാതെ തന്നെ ആ സമയം യുവജനങ്ങളുടെ ഒരു ധ്യാനം അടുത്ത അഴ്ച തുടങ്ങും എന്നു അറിയിപ്പ് കിട്ടി..പള്ളിയിൽ നിന്നും ഒരുപാട് പേർ ഉണ്ടായിരുന്നുധ്യാന കേന്ദ്രത്തിൽ എത്തിഅവിടെ എത്തിയപ്പോൾ ആണ് എന്റെ കൂടെ പത്ത് വരെ പഠിച്ച റോൺസൻ എന്ന കൂട്ടുകാരനെ കിട്ടിയത്..ശാപങ്ങൾ ഏൽക്കാതിരിക്കാൻ വേണ്ടി വന്നതായിരുന്നു അവനും..പിന്നെ ഞാനും അവനും കൂടി ധ്യാനം കൂടാൻ തുടങ്ങി..പെൺകുട്ടികൾ ധാരാളം ഉള്ളതിനാൽ ധ്യാനം വളരെ രസകരമയി തോന്നി..സംഭവം ഒരു ആഴ്ച നീണ്ട് നിൽക്കുന്ന ധ്യാനപരിപാടി ആണ്. ഒന്നാം ദിനം അധികം പ്രാർത്ഥനകൾ ഒന്നും ഉണ്ടായില്ല..പെട്ടന്ന് തന്നെ രാത്രി വന്നണഞ്ഞു..
രാത്രി കിടന്നുറങ്ങാൻ രണ്ട് നിലയുള്ള ഒരു വീടായിരുന്നു സേറി വീട് അല്ലാ ഒരു കട്ടിലായിരുന്നു.. ഞാൻ അടിയിൽ കിടന്നു..റോൺസൻ എന്റെ തൊട്ടടുത്തുള്ള കട്ടിലിൽ തന്നെഅവനും മുകളിൽ കയറാൻ നിന്നില്ലഅടിയിൽ തന്നെ..ഞങ്ങൾ മുഖത്തോട് മുഖം നോക്കി പഴയ കാര്യങ്ങൾ അയവിറക്കുകയായിരുന്നുഒരുപാട് വിശേഷങ്ങൾ ഞങ്ങൾ പങ്ക് വച്ചുഉറങ്ങാൻ കഴിഞ്ഞില്ല..ഏകദേശം പതിനൊന്ന് മണി ആയിക്കാണും അപ്പോഴാണ് മുകളിലെ തട്ടിൽ നിന്നും അടക്കിപ്പിടിച്ച കുശുകുശുപ്പ് കേൾക്കുന്നത്..ഞങ്ങൾ അത് ശ്രദ്ധിക്കാൻ തുടങ്ങി..അശ്ലീല വർത്തമാനമാണ്..കേൾക്കാൻ ആഗ്രഹം തോന്നി..ധ്യാന കേന്ദ്രമാണെന്ന കര്യം ഞങ്ങൾ ഓർമ്മിച്ചില്ലപതുക്കെ പതുക്കെ സിഗററ്റിന്റെ മണം വന്നു..മുകളിൽ ഉള്ളവർ ധ്യാനം നന്നായി ആസ്വദിക്കാൻ വേണ്ടി വന്നവർ തന്നെയാണ്..ഞങ്ങൾ അവരുറ്റെ സംഭാഷണം ശ്രദ്ധിച്ചു..
‘ടാആ ചെക്കൻ എങ്ങട്ടാ പോയ്ക്കണേകൊറെ നേരായ് ല്ലോ?’
അവർ ഏതു ചെക്കന്റെ കാര്യമായിരിക്കും പറയുന്നത്.ഞങ്ങൾക്ക് സംശയമായി..അധികം വൈകിയില്ല ആ ചെക്കൻ എത്തി..ഇരുട്ടായതിനാൽ മുഖം വ്യക്തമല്ലപക്ഷെ അവന്റെ കൈയ്യിൽ ഒരു പേപ്പർ കൊണ്ട് പൊതിഞ്ഞ പൊതി ഉണ്ടായിരുന്നു.. അവൻ ആ പൊതി ശബ്ദമുണ്ടാക്കാതെ അഴിച്ചു..ഇരുട്ടിലും ഞാൻ തിരിച്ചറിയും അതെന്താണെന്ന്..അതെ അതു തന്നെ ജോണിചേട്ടൻ! അത് അവന്റെ പേരല്ല..അവന്റെ കൈയ്യിൽ ഇരിക്കുന്ന കുപ്പിയുടെ പേരാണ് ജോണി..അതെ നമ്മുടെ ജോണിവാക്കർ മദ്യംക്രിസ്ത്യാനി തന്നെ! ഇനി സമയം കളയാൻ ഇല്ല..ഇവർക്ക് ഒരു കമ്പനി കൊടുക്കണ്ടേ..?ഞങ്ങൾ സാവധാനം എഴുന്നേറ്റു..ഞങ്ങൾ രണ്ട് പേരും ഒരുമിച്ച് എഴുന്നേറ്റതു കണ്ടപ്പോൾ അവന്മാർ ഒന്ന് പരിഭ്രമിച്ചത് പോലെ തോന്നി..പരിഭ്രമം പുറത്ത് കാട്ടാതെ അവർ ചോദിച്ചു
‘വാ കൂടുന്നോ? ഒരെണ്ണം വിട്ടിട്ട് കിടക്കാം..’
വിനയത്തോട് കൂടി റോൺസൻ പറഞ്ഞു..
‘വേണ്ട ചേട്ടാ..ഞങ്ങൾ കഴിക്കില്ല; അവനെ കൊല്ലാൻ തോന്നി..പിന്നെ അവന്മാർ കൂടുതൽ ചോദിക്കൻ നിന്നില്ലഅവർ മൂന്ന് പേർക്ക് ഒരു ഫുൾ കുപ്പി പോരാണ്ട് വന്നാലോ?പിന്നെ അവരുടെ അടുത്ത് സംസാരിക്കാൻ ഇരുന്നു കൊടുത്തു..എല്ലാരെയും പരിചയപ്പെട്ടു..കുപ്പി കൊണ്ട് വന്ന ആളോട് ഞാൻ ചോദിച്ചു
‘എന്താ പേര്?’
“ജോണി വർക്കി..”
“അയ്യോ അതല്ലചേട്ടന്റെ പേരാ ചോദിച്ചേ..” അവന്റെ നാവു കുഴഞ്ഞ കരണം ഞാൻ കേട്ടത് ജോണി വാക്കർ എന്നായിരുന്നു.
‘അയ്യോ ഞാൻ എന്റെ പേരാ പറഞ്ഞെ..ജോണിജോണി വർഗ്ഗീസ്’ ഞാൻ ഞെട്ടി
“ആണോ?നല്ല പേര് ..നല്ല ചേർച്ച..അതായിരിക്കും ജോണിക്ക് ജോണി വാക്കറിനോട് ഇത്ര സ്നേഹം അല്ലേ?” അവൻ ഒച്ചയുണ്ടാക്കാതെ ചിരിച്ചുഎന്നാൽ ശരി ജോണി ചേട്ടാ..നാളെ കാണാം..
‘ദേ ഈ കാര്യം വേറെ ആരും അറിയണ്ടാട്ടോ’ അതിൽ ഭീഷണി ഇല്ലാത്തതിനാൽ സംഭവം രഹസ്യമാക്കി വയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു.
പിറ്റേ പ്രഭാതം..ചായ കുടി കഴിഞ്ഞ് ഞങ്ങൾ ധ്യാന കേന്ദ്രത്തിലേയ്ക്ക് കയറിഅവിടെ പ്രാർത്ഥന തുടങ്ങിയിട്ടുണ്ട്..ഏതോ ഒരു അച്ചൻ വന്ന് എന്തോ പറഞ്ഞ് പോയി..പിന്നലെ ധ്യാനം നിയന്ത്രിക്കാൻ മൂന്ന് ആളുകൾ സ്റ്റേജിൽ കയറി..അതാ..അതാ അതിൽ നമ്മുടെ ജോണി ചേട്ടൻ.!!!ഇന്നലെ ജോണി വാക്കർ ആയ ജോണി വർഗ്ഗീസ്ഞാനും  റോൺസനും വായയും പോളിച്ച് പരസ്പരം നോക്കി..അവന്മാർ സ്റ്റേജിൽ നിന്നും കത്തിക്കയറുകയാണ്അവൻ അതാ അവിടെ നിന്നും പ്രസംഗിക്കുന്നു
“സ്തുതിക്കുവിൻപ്രാർത്ഥിക്കുവിൻകൈയ്യുയർത്തി സ്തുതിക്കുവിൻ” ഒരാളും ഒന്നും മിണ്ടുന്നില്ലജോണി ചേട്ടൻ മൈക്കിൽ കൂടി വീണ്ടും
“നിങ്ങൾ എന്നെയല്ലാകർത്താവായ യേശുക്രിസ്തുവിനെയാണ് സ്തുതിക്കുന്നത്”
അമ്പട പുളുസോ.സ്തുതിക്കാൻ പറ്റിയ ഒരു ചളുക്ക് എന്ന് ഞാൻ മനസ്സിൽ കരുതി..കൂടെ ഉണ്ടായിരുന്നവർ സ്തുതിക്കാൻ തുടങ്ങി..രാത്രിയിൽ ജോണി വർക്കി ജോണി വാ‍ക്കർ ആവുകയും ചെയ്യുംഅങ്ങിനെ ഒരാഴ്ച കടന്ന് പോയി..
ധ്യാനം ഒക്കെ കഴിഞ്ഞ് വീട്ടിൽ ചെന്നു..അമ്മ ചോദിച്ചു
‘എങ്ങിനെയുണ്ടായിരുന്നു ധ്യാനം? നല്ല ഒരു തീരുമാനം എടുക്കാൻ പറ്റിയില്ലേ?” ഞാൻ പറഞ്ഞു.
‘ഉവ്വ ഒരു തീരുമാനം എടുക്കാൻ പറ്റി..ഇനി മുതൽ ഞാൻ ധ്യാനത്തിനു പോകില്ല എന്ന തീരുമാനം’ അമ്മ എന്താ കാരണം എന്ന് ചോദിച്ചുകഥ കേട്ടപ്പോൾ അമ്മയ്ക്ക് എന്നെ സംശയം
“സത്യം പറ.. അന്ന് നീയും അവരുടെ കൂടെയിരുന്നു കഴിച്ചില്ലെ?” ധ്യാനം കഴിഞ്ഞ് വന്ന കാരണം ഞാൻ ആ ചോദ്യത്തിന് മറുപടി കൊടുക്കാൻ പോയില്ല

Saturday, May 7, 2011

വേറെ ഒരു സാഹസം....

മനസ്സിൽ പ്രണയം തോന്നിതിടങ്ങിയാൽ പിന്നെ ചെയ്യുന്നതെല്ലാം സാഹസം ആയിതീരും.....