Saturday, December 25, 2010

കപ്പത്തോട്ടത്തിൽ…

“നീ ഈ കുടുംബം മുടിച്ചല്ലോടീ…ഇനി ഞാൻ എങ്ങിനെ മറ്റുള്ളവരുടെ മുഖത്ത് നോക്കും?“


ആറ്റ് നോറ്റ് വളർത്തിയ മകൾ പിഴച്ച് പോയപ്പോൾ തങ്കമ്മ എലി നെഞ്ചത്ത് കൈ വച്ച് കരഞ്ഞു…

‘ആരാടീ..ആരാ ഇത് ചെയ്തത്? അവനാണോ ആ നീലൻ?’ തങ്കമ്മ എലി ദണ്ണപ്പെട്ട് കൊണ്ട് ചോദിച്ചു.

ചിന്നു എലിയ്ക്ക് അമ്മയുടെ മുഖത്തേയ്ക്ക് നോക്കാൻ ധൈര്യമുണ്ടായില്ല….താനും ഭാസ്കരമാമ്മയുടെ മകൻ നീലൻ എലിയുമായുള്ള ബന്ധം അമ്മയ്ക്ക് അറിയാവുന്നതാണ്….അമ്മ പലപ്പോഴും തന്നെ ഉപദേശിച്ചിട്ടുള്ള കാര്യം ചിന്നു ഓർത്തു…

“…..നിന്റെ അപ്പനെ കൊന്ന് എന്റെ കെട്ടുതാലി ഊരി വയ്പ്പിച്ചവന്റെ മകനാ അവൻ…ഞാൻ ഈ ബന്ധത്തിന് ഒരിക്കലും സമ്മതിക്കില്ല..”

ചിന്നു മുഖമുയർത്താതെ തന്നെ അമ്മയോട് സത്യം പറഞ്ഞു… തങ്കമ്മ വാവിട്ട് നിലവിളിച്ചു…‘അപ്പുറത്തുള്ള കപ്പത്തോട്ടത്തിൽ മനുഷ്യർ നമ്മെ കൊല്ലാനായി വിഷം വച്ചിട്ടുണ്ട്. ഞാൻ അത് തിന്ന് ചാവും.നീ നോക്കിക്കോ‘. തങ്കമ്മയ്ക്ക് വിഷമം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.
തന്റെ ഭർത്താവിനെ ഭാസ്ക്കരൻ ചുണ്ടനെലി കൊന്നതാണെന്ന് തങ്കമ്മ ഇപ്പോഴും വിശ്വസിക്കുന്നു…അത് താനല്ല എന്ന് പലതവണ ഭാസ്കരൻ ആണയിട്ട് പറഞ്ഞിട്ടും അവൾ വിശ്വസിക്കാൻ കൂട്ടാക്കിയില്ല.തങ്കമ്മ ഇപ്പോഴും ഓർക്കുന്നു ആ സംഭവങ്ങൾ…ഒരു വർഷം മുൻപ് ശരിക്കും പറഞ്ഞാൽ കഴിഞ്ഞ കാവിലെ ഉത്സവത്തിനിടയ്ക്ക്…..

അടുത്ത കൂട്ടുകാരായിരുന്ന ഇരുവരും ഒരുമിച്ചായിരുന്നു കളിച്ച് വളർന്നത്…തങ്ങളുടെ പ്രേമ വിവാഹത്തിന് എല്ലാ വിധ സഹകരണവും തന്നിരുന്നത് ഭാസ്കരനായിരുന്നു…അപ്പോഴൊന്നും താൻ ഭാസ്കരന്റെ ഉള്ളിൽ ഒരു ചതിയനുണ്ടായിരിക്കുമെന്ന് ചിന്തിച്ചില്ല…നാട്ടിലെ എല്ലാ എലികളും പങ്കെടുക്കുന്ന ഏറ്റവും വലിയ ഉത്സവമാണ് കാവിലെ മഹോത്സവം. അന്ന് സൊല്പം ‘കഴിച്ചിട്ടുണ്ടായിരുന്നു’ ഇരുവരും. എല്ലാം കഴിഞ്ഞ് തിരിച്ച് വരുന്നതിനിടയിൽ ഭാസ്കരൻ…അതെ ഭാസ്കരൻ തന്നെയാണ് കപ്പത്തോട്ടത്തിൽ കയറി കപ്പ പറിക്കാം എന്ന നിർദ്ദേശം വച്ചത്.മനുഷ്യരുടെ കപ്പത്തോട്ടത്തിൽ കയറി കപ്പ പറിക്കുന്നത് അപകടമാണെന്ന് താൻ അന്നെ ഉപദേശിച്ചതാണ്…പക്ഷേ ആരു കേൾക്കാൻ….താനും മകളും അന്ന് രാത്രി വീട്ടിലേയ്ക്ക് തിരിച്ചു… രാത്രി വൈകിയും തന്റെ ഭർത്താവ് തിരിച്ചു വന്നില്ല…അതിരാവിലെ തന്നെ താൻ അന്വേഷിച്ചിറങ്ങി… കപ്പത്തോട്ടത്തിൽ ചെന്നപ്പോൾ ആണ് കണ്ടത്… ഒരു കെണിയിൽ പെട്ട് കിടക്കുകയാണ് തന്റെ ഭർത്താവ്! ഭാസ്കരനെ ചുറ്റും നോക്കി കണ്ട് പിടിക്കാൻ കഴിഞ്ഞില്ല…അവൻ രക്ഷപ്പെട്ടിരിക്കുന്നു!! രക്ഷപ്പെടുത്താൻ താൻ ഒരുപാട് ശ്രമിച്ചതാണ്. തങ്കമ്മ കെണിയിൽ കുറെ കടിച്ച് നോക്കി. മനുഷ്യർ നിർമ്മിച്ച ഇരുമ്പ് കൊണ്ടുള്ള കെണിയ്ക്ക് തന്റെ പല്ലിനേക്കാൾ ബലമുണ്ട്. കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞ് നോക്കി…മനുഷ്യർ നടന്നു വരുന്നു…അവർ എന്തോ പറയുന്നുണ്ട്…പ്രാക്രതമല്ല അവർ സംസാരിക്കുന്നതെന്ന് മനസ്സിലായി.അവർ ആ കെണി കൈയ്യിലെടുത്തു…പരസ്പരം എന്തോ പറഞ്ഞ അട്ടഹസിച്ചു…ഇലകൾക്കിടയിൽ മറഞ്ഞിരുന്ന തന്നെ അവർ കണ്ടില്ല…എന്നിട്ട്….താൻ നൊക്കി നിൽക്കുമ്പോളാണ്… അവർ തന്റെ ഭർത്താവിനെ ആ കുളത്തിൽ മുക്കി കൊന്നത്…

തങ്കമ്മ കണ്ണീർ തുടച്ചു.. മടിയിൽ തളർന്നുറങ്ങുന്ന മകളെ നിർവികാരമായി നോക്കി…

“നീ എന്നെ തോൽ‌പ്പിച്ച് കളഞ്ഞല്ലോ മോളെ…“

തങ്കമ്മ ചുമരിൽ ചാരി കണ്ണടച്ച് കിടന്നു..
ഭർത്താവു കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം താൻ ഭാസ്കരന്റെ വീട്ടിൽ അയാളെ കാണാൻ പൊയത് ശരിക്കും ഓർമ്മയിൽ തെളിഞ്ഞ വരുന്നുണ്ട്…പല പ്രവശ്യം വിളിച്ചതിന് ശേഷമാണ് അയാൾ പുറത്തേയ്ക്ക് ഇറങ്ങി വന്നത്. അയാളുടെ മുഖം തനിക്ക് നേരെ ഉയർന്നില്ല. അതിന് താൻ ഇട വരുത്തിയില്ല.തെറ്റുകൾ അയാൾ ഏറ്റുപറയുന്നുണ്ടായിരുന്നു. പക്ഷെ ഞാൻ ക്ഷമിക്കാൻ ഒരുക്കമല്ലായിരുന്നു. നഷ്ടപ്പെട്ടത് അവർക്കല്ലല്ലോ..തനിക്കും തന്റെ മകൾക്കുമല്ലേ…

ആ മകളാണ് ഇപ്പോൾ എന്റെ മടിയിൽ കിടന്നുറങ്ങുന്നത്. എനിക്ക് ക്ഷമിക്കാൻ സാധിച്ചാലും അവളുടെ അപ്പന് സാധിക്കുമെന്ന് തോന്നുന്നില്ല.

തന്റെ മകൻ തങ്കമ്മയുടെ മകളെ ചതിച്ച കാര്യം അറിഞ്ഞ ഭാസ്കരൻ കലി തുള്ളി.

‘നീലാ..’ അതൊരു ഇടിമുഴക്കമായിരുന്നു. നീലൻ പതിയെ പതിയെ കടന്നു വന്നു.

“ഞാൻ ഈ കേട്ടതെല്ലാം സത്യമാണോ?”

മൌനം….

“സത്യമാണൊന്ന്…?” ഭാസ്കരൻ വീണ്ടും ചോദിച്ചു.

നീലൻ വിറച്ച് കൊണ്ട് പറഞ്ഞു ‘എനിക്ക് ചിന്നുവിനെ ഇഷ്ടമാണ്. ഞാൻ അവളെ വിവാഹം കഴിക്കും. അച്ചനും അമ്മയും അതിന് സമ്മതിക്കണം. ‘
ഭാസ്കരൻ വേച്ച് വേച്ച് തന്റെ മുറിയിലേയ്ക്ക് പോയി. ചിന്നു…തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്റെ മകൾ! തന്റെ മകളെ പോലെ കരുതിയവൾ… അവളെയാണ് തന്റെ മകൻ…..

ഇനി അവരുടെ വിവാഹം നടത്തി കൊടുക്കണം…അതിന് അവൾ…തങ്കമ്മ…അവൾ സമ്മതിക്കുമോ…തന്നെ അവൾക്ക് അത്രയും അറപ്പാണ്.

താ‍നല്ല അവളുടെ ഭർത്താവിന്റെ മരണത്തിനുത്തരവാദി എന്ന് അവളുടെ കാലു പിടിച്ച് പറഞ്ഞതാണ്.കേട്ടില്ല. ഇനിയും അവൾ തന്നെ കേൾക്കുമോ…

ഈശ്വരാ എന്തൊരു ധർമ്മസങ്കടമാണ്…ആ നശിച്ച ദിവസം എന്തിനാണ് തനിക്ക് കാവിലെ മഹോത്സവത്തിന് പോവാൻ തോന്നിയത്. ഉത്സവരാത്രിയിലെ ചെണ്ടമേളം ഭാസ്കരന്റെ മനസ്സിലേയ്ക്ക് കടന്ന് വന്നു. ഒന്നും വേണ്ടായിരുന്നു..ഒന്നും..
….കപ്പ മാന്തുന്നതിനിടയിൽ രണ്ടു പേരും അരയിലുണ്ടായിരുന്ന ബാക്കി കൂടി അകത്താക്കി… അതിനിടയിൽ ചിന്നുവിനെ കുറിച്ച് അവൻ എന്തോ പറഞ്ഞു. എന്താണെന്ന് ഓർമ്മയില്ല. പരിശ്രമത്തിനൊടുവിൽ ഒരു കഷണം കപ്പ കിട്ടി. അത് മതി എന്ന് വിചാരിച്ച് തിരികെ വരുന്നതിനിടയിലാണ് പുതിയ ഒരു കൂട് കണ്ടത്. അതിനകത്ത് ഒരു കഷണം കപ്പ ഇരിക്കുന്നു! താൻ പോയി എടുത്തു കൊണ്ട് വരാമെന്ന് പറഞ്ഞതാണ്. അകത്ത് കിടന്ന മദ്യം ചിന്തിക്കാനുള്ള വക തന്നില്ല. പക്ഷെ അവൻ കേട്ടില്ല.ഓടി കയറി അതിലിരുന്ന് കപ്പ കഷണം കടിച്ചു. പെട്ടന്നാണ് കൂട് അടഞ്ഞത്.താൻ ഓടി ചെന്ന് നോക്കി. ഭാസ്കരൻ കെണിയിൽ പെട്ടിരിക്കുന്നു! മദ്യത്തിന്റെ കെട്ടെല്ലാം വിട്ടിരിക്കുന്നു.മരണം മുന്നിൽ കാണാൻ തുടങ്ങി അവൻ. കരഞ്ഞ് കൊണ്ട് രക്ഷപ്പെടുത്താൻ പറഞ്ഞു. പക്ഷെ ഞാൻ എന്തു ചെയ്യാൻ?നേരം വെളുക്കുന്നത് വരെ കുറെ ശ്രമിച്ചു.കൂട് തള്ളി മാറ്റാൻ നോക്കി..സാധിക്കുന്നില്ല..നല്ല ഭാരമുണ്ട്. കുറച്ച് കഴിഞ്ഞപ്പോഴാണ് തങ്കമ്മ ഭർത്താവിനെ അന്വേഷിച്ച് വരുന്നത് കണ്ടത്. അവളെ അഭിമുഖീകരിക്കാനുള്ള ചങ്കുറപ്പ് അപ്പോൾ തനിക്കുണ്ടായിരുന്നില്ല. ഒരു ചെടിയുടെ മറവിൽ ഒളിച്ചു നിന്നു. തന്റെ കൂട്ടുകാരനെ കുളത്തിൽ മുക്കി കൊന്നത് വേദനയോട് കൂടി നോക്കി നിൽക്കാനേ തനിക്ക് അപ്പോൾ കഴിഞ്ഞുള്ളൂ.
അതിന് ശേഷം എത്ര തവണ..എത്ര തവണ ഞാൻ അവളോട് പറഞ്ഞതാണ് താൻ നിരപരാധിയാണെന്ന്. പക്ഷെ ഇപ്പോൾ അതൊന്നും ആലോചിച്ചിട്ട് കാര്യമില്ല. അല്ലെങ്കിൽ ചിന്നുവിന്റെ ഭാവി…തങ്ങളുടെ കൂട്ടർ അവളെ കാർക്കിച്ച് തുപ്പും..അതുണ്ടാവാൻ പാടില്ല. നാളെ രാവിലെ തന്നെ തങ്കമ്മയെ കാണണം.ഭാസ്കരൻ കണക്ക് കൂട്ടി.

പിറ്റേന്ന് രാവിലെ തങ്കമ്മ ഭാസ്കരന്റെ വീട്ടിലേയ്ക്ക് വന്നു. ഭാസ്കരൻ പ്രതീക്ഷിച്ചിരുന്നതല്ല അത്. വന്ന പാടെ അവൾ ചോദിച്ചത് തന്റെ മകൾ എവിടെയാണെന്നാണ്. ചോദ്യം കേട്ട നീലനും ഇറങ്ങി വന്നു. ചോദ്യം അപ്പോൾ നീലനോടായി.പക്ഷേ അവർക്കറിയില്ലായിരുന്നു. എവിടെ പോയി ചിന്നു!? അന്വേഷണം ആരംഭിച്ചു.കുറെ അന്വേഷിച്ചു. അവസാ‍നം അവൾ കപ്പത്തോട്ടത്തിലേയ്ക്ക് കടന്നു. അവിടെ ഇലകൾക്കിടയിൽ ഒരു ഞരക്കം അവൾ കേട്ടു. ഓടി ചെന്ന് നോക്കിയപ്പോൾ തന്റെ പൊന്നോമന അവിടെ കിടന്ന് പിടയുന്നത് കണ്ടു. പിന്നാലെ തന്നെ ഭാസ്കരനും നീലനും അവിടെയ്ക്ക് ഓടിയെത്തി. വായയിൽ നിന്നും നുരയും പതയും വരുന്നത് കണ്ട തങ്കമ്മയ്ക്ക് മകൾ വിഷം കഴിച്ചെന്ന് മനസ്സിലായി. തങ്കമ്മ അവളുടെ തല തന്റെ മടിയിൽ വച്ചു. വിങ്ങിപ്പൊട്ടി അവൾ ചോദിച്ചു.
“നീ എന്ത് കടുംകൈയ്യാണ് മോളെ ചെയ്തത്. മനുഷ്യർ നമ്മെ കൊല്ലാനായി വച്ച വിഷം നീ എന്തിനാണ് മോളെ എടുത്ത് കഴിച്ചത്?”
ചിന്നു മരണ വേദനയിലും പറഞ്ഞു. “ഒരു സ്ത്രീയും ഗർഭിണിയായിരിക്കുമ്പോൾ മരിക്കാൻ ഇഷ്ടപ്പെടാറില്ല. പക്ഷെ ഒരു പിഴച്ചവളായി ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല അമ്മേ…”
“പക്ഷെ മോളെ നീലനെക്കൊണ്ടും ഭാസ്കരനെക്കൊണ്ടും ഞാൻ സമ്മതിപ്പിച്ചേനെ…” തങ്കമ്മ പ്രതീക്ഷയോട് കൂടി നീലനെയും ഭാസ്കരനെയും മാറി മാറി നോക്കി. നീലൻ അതെ എന്ന ഭാവത്തിൽ താഴെയ്ക്കും മുകളിലേയ്ക്കും തലയാട്ടി. ചിന്നു വേദനയോട് കൂടി ചിരിച്ചു. ഒന്നു ഞരങ്ങി …കണ്ണുകളടച്ചു..

അവിടെ കപ്പത്തോട്ടത്തിനടുത്തുള്ള വീട്ടിൽ മദ്യം വിളമ്പിയ ഗ്ലാസ്സിനു മുന്നിൽ ഇരുന്ന് വീട്ടുകാരൻ അടുത്ത എലിയെ കൊല്ലാനുള്ള വിഷം തയ്യാറാക്കി എന്തോ വീട്ടുകാരിയോട് പറഞ്ഞ് പൊട്ടിച്ചിരിച്ചപ്പോൾ ഇവിടെ ചിന്നുവിന്റെ അനക്കമറ്റ ദേഹം കെട്ടിപ്പിടിച്ച് തങ്കമ്മ ഉച്ചത്തിൽ നിലവിളിക്കുകയായിരുന്നു.

Thursday, December 9, 2010

Sunday, June 6, 2010

യേശു

Tuesday, May 11, 2010

കറന്റാപ്പീസിൽ പോയ പത്രോസ്

                    നാളുകൾക്ക് മുൻപ് എന്നു വച്ചാൽ 5-6 വർഷം മുൻപ് ഒരു ദിവസം പത്രോസ് ചേട്ടൻ കറന്റ് ബില്ലടയ്ക്കാൻ കറന്റാപ്പീസിൽ ചെന്നു. ആപ്പീസിന് മുന്നിലുള്ള നീണ്ട വരി റെയിൽവെ പാതയെ ഓർമ്മിപ്പിച്ചുവെങ്കിലും ബില്ലടച്ചില്ലെങ്കിൽ അടുത്ത ദിവസം തന്റെ മകൻ ടുട്ടുമോൻ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ ഇരുന്ന് പഠിക്കേണ്ടിവരുമല്ലോ എന്നോർത്തപ്പോൾ മനസ്സില്ലാമനസ്സോടുകൂടിയാണെങ്കിലും പത്രോസ് ചേട്ടൻ റെയിൽവെ പാതയിലെ ഒരു കണ്ണിയായി ചേർന്ന് നിന്നു.ഒരു മണിക്കൂർ കഴിഞ്ഞു.വരി മുന്നോട്ട് വേണ്ട വിധത്തിൽ പോകുന്നില്ല.സഹി കെട്ട് പത്രോസ് ചേട്ടൻ വരിയിൽ നിന്നിറങ്ങി പൈസ വാങ്ങാൻ ഇരിക്കുന്ന ആളുടെ അടുത്തെത്തി ദേഷ്യപ്പെട്ട് സംസാരിക്കാൻ തുടങ്ങി.


“…….ഒരു മണിക്കൂറായി മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.നിങ്ങൾക്കൊന്ന് വേഗത്തിൽ ചെയ്തൂടെ”

കുറെ കേട്ടു കഴിഞ്ഞപ്പോൾ ആപ്പീസിലിരുന്ന ആൾ ക്ഷോഭിച്ച് പത്രോസ് ചേട്ടനോട് പറഞ്ഞു.

‘ഇവിടെയിരിക്കുന്നത് മനുഷ്യനാ അല്ലാതെ മെഷീനൊന്നുമല്ല. താൻ പറയുന്നത് പോലെ അത്ര പെട്ടന്ന് ചെയ്ത് തീർക്കാൻ പറ്റില്ല.സൌകര്യമുണ്ടെങ്കിൽ നിന്നാൽ മതി.’

ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ പത്രോസ് ചേട്ടൻ പിറുപിറുത്ത് കൊണ്ട് വരിയിൽ പോയി നിന്നു. പിറകിൽ നിന്ന അയൽവാസി വറീതിനോട് പത്രോസ് ചേട്ടൻ പറഞ്ഞു.

‘ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം.’

വർഷങ്ങൾ കഴിഞ്ഞ് പോയി.ആ സംഭവത്തിന് ശേഷം പത്രോസ് ചേട്ടൻ കറന്റ് ബില്ലടയ്ക്കാൻ ടുട്ടുമോനെ പറഞ്ഞ് വിടാൻ തുടങ്ങി.പക്ഷേ നിർഭാഗ്യവശാൽ ഇന്നലെ വീണ്ടും പത്രോസ് ചേട്ടന് വീണ്ടും കറന്റാപ്പീസിൽ പോകേണ്ടി വന്നു.റെയിൽവെ പാത അതെപോലെ തന്നെ അവിടെയുണ്ട്.വർഷം 5-6 കഴിഞ്ഞെങ്കിലും മറവിയുടെ പുകമറയ്ക്കുള്ളിൽ നിന്നും ആ പഴയ അപമാനഭാരം പത്രോസ് ചേട്ടന്റെ മനസ്സിൽ തികട്ടിവന്നു.അതെ ആപ്പീസർ തന്നെയാണ് അവിടെയിരിക്കുന്നത്. പത്രോസ് ചേട്ടൻ വരിയിൽ കയറിയിട്ട് ഇതാ ഒരു മണിക്കൂർ കഴിഞ്ഞിരിക്കുന്നു.വരി മുന്നോട്ട് വേണ്ട വിധത്തിൽ പോകുന്നില്ല.എല്ലാം തഥൈവ.പക്ഷെ ആപ്പിസിൽ ഇപ്പോൾ എല്ലാം കമ്പ്യൂട്ടർ ആണ് ചെയ്യുന്നത്.പിന്നെയെന്താണ് ഇത്രയും സമയം എടുക്കുന്നത്? സഹികെട്ട് പത്രോസ് ചേട്ടൻ വരിയിൽ നിന്നിറങ്ങി പൈസ വാങ്ങാൻ ഇരിക്കുന്ന ആളുടെ അടുത്തെത്തി ആ പഴയ ചോദ്യം വീണ്ടും ചോദിച്ചു.

“ഒരു മണിക്കൂറായി മനുഷ്യൻ ഇവിടെ നിൽക്കാൻ തുടങ്ങിയിട്ട്.ഇതൊന്ന് പെട്ടന്ന് ചെയ്ത് തന്നൂടെ.”

ആപ്പീസർ ക്ഷോഭിച്ച് പത്രോസ് ചേട്ടനോട് പറഞ്ഞു.

“ഇത് ചെയ്യുന്നത് ഞാനല്ല,മെഷീനാ.താൻ പറയുന്നത് പോലെ അത്രയും പെട്ടന്ന് ചെയ്ത് തീർക്കാൻ ഇതിന് പറ്റില്ല. സൌകര്യമുണ്ടെങ്കിൽ നിന്നാൽ മതി.”

വർഷങ്ങൾക്ക് മുൻപ് കേട്ട ഡയലോഗുകൾ ഒന്നോ രണ്ടൊ വക്കുകൾ മാറിത്തിരിഞ്ഞ് വീണ്ടും തന്റെ കാതിൽ വീണ് പതിഞ്ഞപ്പോൾ പത്രോസ് ചേട്ടൻ പിറുപിറുത്ത് കൊണ്ട് വരിയിൽ പോയി നിന്നു. പിറകിൽ നിന്ന അയൽവാസി വറീതിനോട് പത്രോസ് ചേട്ടൻ പറഞ്ഞു.

‘ഇപ്പൊ ശരിക്കും ഉറപ്പായി ഈ നാട് നന്നാവാൻ പൊകുന്നില്ല…നന്നാവണമെങ്കിൽ ഇവനെയൊക്കെ മേലോട്ടെടുക്കണം.’

Wednesday, May 5, 2010

പത്രോസ് ചേട്ടൻ കഥകൾ

   ഇറച്ചികോഴിയ്ക്ക് വില മാനം മുട്ടെ! ഒരു കിലോയ്ക്ക് വില 85 രൂപ!!വില എഴുതിവച്ചിരിക്കുന്ന ബോർഡ് വയിച്ച അയൽവാസിയായ വറീതിന്റെ കണ്ണ് പുറത്തേയ്ക്ക് തള്ളിവന്നത് കണ്ടപ്പോൾ പത്രോസ് ചേട്ടന് കോഴിമുട്ടയുടെ കാര്യം ഓർമ്മ വന്നു.അപ്പോൾ തന്നെ പത്രോസ് ചേട്ടൻ ഓടിപ്പോയി തൊട്ടപ്പുറത്തുള്ള കടയിൽ കയറി ആറ് കോഴിമുട്ട വാങ്ങി.പൈസ കൊടുക്കുന്നതിനിടയിൽ കടയിൽ ഇരുന്ന ആൾ പത്രോസ് ചെട്ടനോട് ചോദിച്ചു.




‘എന്താ പത്രോസേ, കോഴിയ്ക്ക് വില കൂടിയത് കാരണം ഇന്ന് വാങ്ങുന്നില്ലല്ലേ!!?’



എടുത്തവഴി പത്രോസ് ചേട്ടൻ മറുപടി പറഞ്ഞു.



“ഓ…എന്നാ പറയാനാ…വിത്തുഗുണം പത്തുഗുണം എന്നാണല്ലോ ചൊല്ല്.താനൊന്ന് ചിന്തിച്ച് നോക്കിക്കേ..കോഴിയേക്കാളും അതിന്റെ മുട്ട പത്തുഗുണം ചെയ്യില്ലേ!“



കടയിൽ നിന്നയാളുടെ കണ്ണ് ഇറച്ചിക്കോഴിയുടെ വലുപ്പത്തിൽ പുറത്തേയ്ക്ക് തള്ളിയപ്പോൾ പത്രോസ് ചേട്ടൻ ഇറച്ചികോഴിയെക്കുറിച്ച് ആലോചിച്ചതേയില്ല.

Saturday, April 10, 2010

ഒരു ടോം ആന്റ് ജെറിയുടെ ജനനം!!

ആദ്യം തന്നെ ഞാൻ പെൻസിൽ കൊണ്ട് ഒരു ചിത്രത്തിൽ നോക്കി വരച്ച ചിത്രം..



അതിന് ശേഷം ഫോട്ടോഷോപ്പ് എന്ന സോഫ്റ്റ്വയർ ഉപയോഗിച്ച് അതിന്റെ കളറിങ്ങ് ഉൾപ്പെടയുള്ള മിനുക്ക് പണിയിലേയ്ക്ക്..

കളറിങ്ങ് കഴിഞ്ഞ ടോം ആന്റ് ജെറി ചിത്രം….


ഞാൻ നോക്കി വരച്ച ചിത്രം



Friday, April 2, 2010

ദു:ഖ വെള്ളിക്കുണ്ടായ ദു:ഖകനി


പതിവ് തെറ്റിക്കാതെ പത്രോസ്ചേട്ടൻ ആ ദു:ഖ വെള്ളിയാഴ്ചയും പള്ളിയിലെത്തി.വന്നത് പക്ഷേ നീചന്മാരായ ജൂതന്മാർ യേശുവിനെ കുരിശിൽ തറച്ച് കൊന്ന വിഷമം കാരണം ഒരു ഫുൾബോട്ടിൽ അടിച്ചിട്ടാണെന്ന് മാത്രം!!ആരാധനയൊക്കെ കഴിഞ്ഞ് ഫാ.തെക്കുംപുറം ക്രൂശിതരൂപം എഴുന്നള്ളിച്ച് കൊണ്ട് വന്ന് പീഠത്തിന്മേൽ വച്ചു.ആളുകളൊക്കെ യേശുവിന്റെ ക്രൂശിതരൂപത്തിനെ വണങ്ങാനും,തൊട്ട് മുത്തുവാനും വേണ്ടി തിക്കിത്തിരക്കി.തിരക്കിൽ പലപ്രാവശ്യം പത്രോസ് ചേട്ടൻ പുറത്തേയ്ക്ക് തള്ളപ്പെട്ടു!പാപികളെ വിളിക്കാൻ വന്ന യേശുവിന്റെ അടുക്കലേയ്ക്ക് “ഞാൻ പാപിയാണ് “എന്നും പറഞ്ഞ് പത്രോസ് ചേട്ടൻ പല പ്രാവശ്യം അടുത്തെത്താൻ നോക്കി.പക്ഷേ പരാജയപ്പെട്ടു!അവസാനം മുണ്ട് മടക്കികുത്തി മുന്നിൽ നിൽക്കുന്ന പാപികളെ വകഞ്ഞുമാറികൊണ്ട് പോകുന്നതിനിടയിൽ പത്രോസ് ചേട്ടൻ വിളിച്ച് പറയുന്നുണ്ടായിരുന്നു.

“എങ്കിൽ പിന്നെ ഈ മൈ@*$ തൊട്ട് മുത്തിയിട്ട് തന്നെ കാര്യം”

ഇത് കേട്ട ഫാ.തെക്കുംപുറം അച്ചൻമാരുടെ സത്വസിദ്ദമായ ശൈലിയിൽ പ്രാർത്ഥിച്ചു.

“കർത്താവേ ഈ പത്രോസ് ചെയ്യുന്നതെന്താണെന്ന് ഇവൻ അറിയുന്നില്ല,ഇവനോട് ക്ഷമിക്കേണമേ.”

Monday, March 22, 2010

അളന്ന് നോക്കി പറഞ്ഞേ!!

ഒന്ന് അളന്ന് നോക്കിക്കേ....എത്രയുണ്ടെന്ന് പറഞ്ഞേ.....

Monday, March 15, 2010

കഥയുടെ കാണാപുറങ്ങൾ

ജീവിതത്തിന്റെ നിറം ചാലിച്ച് മോടി പിടിപ്പിച്ച കൌമാരകാലത്ത് നിന്നും വളരെ പേടിയോടും,ഗൌരവത്തോടും കൂടി നോക്കി നിന്ന യൌവനകാലം!പഠിപ്പെല്ലാം പൂർത്തിയാ‍ക്കി ആ കലാലയത്തിന്റെ പടിയിറങ്ങുമ്പോൾ നഷ്ടപ്രണയത്തിന്റെ വിങ്ങലിൽ തേങ്ങിക്കരഞ്ഞ എന്നെ ആശ്വസിപ്പിക്കാൻ വേണ്ടി വീശിയ ആ ഇളംകാറ്റും എന്നോടൊപ്പം കരയുകയായിരുന്നു…തുരുമ്പ് പിടിച്ച ഒഴിഞ്ഞ തകരപ്പാട്ട പോലെ എന്നെയും എന്റെ പ്രണയത്തെയും പുറംകാൽ കൊണ്ട് തട്ടിതെറിപ്പിച്ച് “ശിവേട്ടാ…എനിക്ക് എന്റെ അച്ഛനെയും അമ്മയെയും വേദനിപ്പിക്കാൻ കഴിയില്ല” എന്നും പറഞ്ഞ് കണ്ണീർ പൊഴിച്ച് എന്റെ മുൻപിൽ നിന്ന് മാഞ്ഞ് പോയ ലതയെ ഞാൻ “വഞ്ചകി” എന്ന് വിളിക്കണമോ?ഞാൻ ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യവാനാണെന്ന് തോന്നിച്ച നിമിഷം ലത എന്റെ മുൻപിൽ വന്ന് “എനിക്ക് ശിവേട്ടനെ ഇഷ്ടമാണ്” എന്ന് പറഞ്ഞ നിമിഷമായിരുന്നു. എന്നെ ഏറ്റവും കൂടുതൽ മനസ്സിലാക്കിയ സ്ത്രീ ലത തന്നെയാണെന്ന് ആ രണ്ട് വർഷകാലയളവിനുള്ളിൽ എനിക്ക് പൂർണ്ണമായി ബോധ്യം വന്നിരുന്നു.ഇനിയൊരിക്കലും എന്നെ ഇത്രയും മനസ്സിലാക്കാൻ കഴിവുള്ള സ്ത്രീ എന്റെ ജീവിതത്തിലുണ്ടാവുകയില്ല…


കലാലയ ജീവിതം എനിക്ക് സമ്മാനിച്ചത് ഒരു കൂട്ടം നല്ല സുഹ്രത്തുക്കളെയാണ്. അങ്ങിനെയുള്ള സുഹ്രത്തുക്കളിൽ ഞാൻ ഏറ്റവും കൂടുതൽ മനസ്സോട് ചേർത്ത് നിർത്തിയത് അവനെയായിരുന്നു സ്വാമിനാഥൻ.അവനാണ് ഈ കഥയിലെ നായകൻ! ഞങ്ങളുടെ ഐക്യം കണ്ട് “ഇരട്ട പെറ്റവർ” എന്ന് കോളേജിൽ പലരും ഞങ്ങളെ കളിയാക്കി വിളിച്ചിട്ടുണ്ട്. അതെ, എനിക്ക് ജനിക്കാതെ പോയ എന്റെ കൂടപ്പിറപ്പായിരുന്നു സ്വാമിനാഥൻ.ഒരുപാട് കഥകളും,കവിതകളും വായിക്കുകയും എഴുതുകയും ചെയ്യുന്ന കൂട്ടത്തിലായിരുന്നു അവൻ.പ്രസംഗ കലയിലെ അവന്റെ ചാതുര്യം ഞാനുൾപ്പടെയുള്ള പലരിലും അസൂയയും,ആശ്ചര്യവും ഉളവാക്കിയിട്ടുണ്ട്.ഇതേ ആശ്ചര്യമായിരുന്നു ഇന്ദുവിനെയും സ്വാമിനാഥനിലേയ്ക്ക് അടുപ്പിക്കാനുണ്ടായ കാരണവും.ഇന്ദു,അവളെ ഞാൻ പരിചയപ്പെടുത്താം.അവളാണ് ഈ കഥയിലെ നായിക.മഴയെ വളരെയധികം സ്നേഹിക്കുന്ന ഇന്ദു!ഒരു ചെറിയ മഴ പെയ്താൽ അവൾ ഉടനെ മുറ്റത്തേയ്ക്കിറങ്ങി മഴ നനയും!!അവളുടെ വിടർന്ന് കണ്ണുകളിൽ തത്തിക്കളിക്കുന്ന മഴത്തുള്ളികളാൽ അവൾ കൂടുതൽ സുന്ദരിയാകും. ഇന്ദുവും ഞാനുമായി ചെറിയ ബന്ധമുണ്ട്.ചെറുതൊന്നുമല്ല,വലുത് തന്നെ.എന്റെ അമ്മാവന്റെ മകളാണവൾ.എന്റെ മുറപ്പെണ്ണ്!!!പക്ഷേ ഞങ്ങൾ തമ്മിൽ മുറപ്പെണ്ണ് മുറച്ചെറുക്കൻ ബന്ധമായിരുന്നില്ല.മറിച്ച് ഒരു ജേഷ്ഠൻ അനുജത്തി ബന്ധമായിരുന്നു.സ്വാമിനാഥൻ എന്റെ കൂടെയില്ലാത്ത സമയങ്ങളിൽ എന്നോടുള്ള സ്വാതന്ത്ര്യമെടുത്ത് ഇന്ദു വാലു പോലെ എന്റെ പിറകെ നടന്ന് സ്വാമിനാഥനെക്കുറിച്ച് ചോദിക്കുമായിരുന്നു.

“ശിവേട്ടാ…ശിവേട്ടാ…സ്വാമിയേട്ടനെവിടെ?സ്വാമിയേട്ടൻ അങ്ങിനെയാണോ?സ്വാമിയേട്ടൻ ഇങ്ങിനെയാണോ?സ്വാമിയേട്ടനോട് സിഗററ്റ് വലി നിറുത്താൻ പറയണം” എന്നിങ്ങനെയൊക്കെ.ഒരിക്കൽ സഹികെട്ട് ചോദ്യശരങ്ങൾക്കിടയിൽ ഞാൻ അവളോട് ചോദിച്ചു.

“നിനക്കെന്താ അവനോട് പ്രേമമാണോ?”

അവളുടെ ചോദ്യങ്ങളെല്ലാം പെട്ടന്ന് നിലച്ചു.കണ്ണുകൾ വിടർന്നു.

“ചോദിച്ചത് കേട്ടില്ലേ…നിനക്കവനോട് പ്രേമമാണോന്ന്..?” ഞാൻ ശബ്ദമുയർത്തി ഒരിക്കൽ കൂടി അവളോട് ചോദിച്ചു.

ഒരു നിമിഷം മൌനം.പെട്ടന്ന് അവളുടെ കണ്ണുകൾ നിറഞ്ഞു.വിങ്ങിക്കരയുന്നതിനിടയിൽ അവൾ പറഞ്ഞു.

“നിക്ക് സ്വാമ്യേട്ടനെ ഇഷ്ടാ..ന്റെ ജീവനേക്കാളും..”അവൾ രണ്ട് കൈകൾ കൊണ്ട് മുഖം പൊത്തി കരഞ്ഞു. ആ നിമിഷം എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നിൽക്കുകയായിരുന്നു.സാവധാനം ഞാൻ അവളുടെ തോളത്ത് തട്ടി ആശ്വസിപ്പിച്ചു.

“ഇന്ദൂ..കരയാതെ…ആരെങ്കിലും കാണും…കണ്ണ് തുടയ്ക്കൂ…”

ഷാളുകൊണ്ട് കണ്ണീർ തുടച്ച് കൊണ്ട് അവൾ പറഞ്ഞു.

“സത്യാ ശിവേട്ടാ…നിയ്ക്ക് സ്വാമ്യേട്ടനെ ഏത് നേരോം കാണണമെന്ന് തോന്നാ..സ്വാമ്യേട്ടനില്ലാതെ നിയ്ക്ക്….”
അവളുടെ വാക്കുകളെ മുറിച്ച് ഇടയ്ക്ക് കയറി ഞാൻ പറഞ്ഞു.

“മോളെ, ഇന്ദൂ ഇത് നിന്റെ അച്ഛനറിഞ്ഞാൽ,മാധവമാമ്മയോട് ഞാൻ എന്ത് പറയും?ഞാനൊക്കെ ഇവിടെയുണ്ടെന്ന ധൈര്യത്തിലാ അവർ…എന്നെ നീ ധർമ്മസങ്കടത്തിലാക്കല്ലെ ഇന്ദൂ…ഇക്കാര്യം സ്വാമിനാഥന് അറിയോ…?”

“ഇല്ല …അറിയാൻ വഴിയില്ല…ഞാനായിട്ട് ഒന്നും പറഞ്ഞിട്ടില്ല”അവൾ മറുപടി പറഞ്ഞു.

‘ഇനി അറിയുമ്പോൾ നിന്നെ ഇഷ്ടല്ലാന്ന് പറഞ്ഞാൽ” ഞാൻ ആശങ്കയോട് കൂടി ചോദിച്ചു.

“ഇഷടല്ലാന്ന് പറഞ്ഞാൽ…. ഇഷടല്ലാന്ന് പറഞ്ഞാൽ….ഇല്ല…സ്വാമ്യേട്ടൻ അങ്ങിനെ പറയില്ല.നിയ്ക്കുറപ്പാ…ശിവേട്ടൻ ഒന്ന് സംസാരിച്ചാൽ മതി..സംസാരിക്കോ..”? അവൾ ചോദിച്ചു.ആ സമയം അവലുടെ പ്രണയത്തിന്റെ തീവ്രത ഞാൻ മനസ്സിലാക്കുകയായിരുന്നു.

“ഉം..ശരി..ഞാനൊന്ന് സംസാരിച്ച് നോക്കട്ടെ…നീ ഇപ്പോൾ പൊയ്ക്കോ..”

ഞാനവളെ സമാധാനിപ്പിച്ച് തിരിച്ചയച്ചു.വൈകീട്ട് ഈ കാര്യത്തെക്കുറിച്ച് സ്വാമിനാഥനോട് ഞാൻ സംസാരിക്കുമ്പോൾ അവന്റെ മുഖത്ത് ഭാവമാറ്റമൊന്നും ഞാൻ കണ്ടില്ല.എല്ലാം അറിയാമായിരുന്നത് പോലെ.എല്ലാം കേട്ട് അവൻ പറഞ്ഞു.

“ശിവാ…ഇന്ദു കുറച്ച് നാളുകളായി എന്റെ മനസ്സിനെ അസ്വസ്ഥമാക്കുകയായിരുന്നു.അവൾ എന്നോട് സംസാരിക്കുന്ന ഓരോ വാക്കിലും എത്രത്തോളം പ്രണയം അടങ്ങിയിട്ടുണ്ടന്ന് ഞാനറിയുന്നുണ്ടായിരുന്നു.ജീ‍വിതത്തിലെ വഴിയാത്രക്കിടയിൽ ഏകനായിപ്പോയ നിശാചാരിയുടെ കൈയ്യിൽ കിട്ടിയ വിളക്കാണ് എനിക്കവൾ.ആ വിളക്ക് അണയാതെ ഞാൻ സൂക്ഷിച്ചോളാം…നീ സമ്മതിക്കുമെങ്കിൽ…” ഇതും പറഞ്ഞ് അവന്റെ വലതു കരം എന്റെ ഇടംനെഞ്ചിനോട് ചേർത്ത് വച്ചു.

അവന്റെ കൈ എന്റെ രണ്ട് കൈകൾ കൊണ്ടും പിടിച്ച് ഞാൻ പറഞ്ഞു.

“ഇന്ദുവിന് കിട്ടിയ പുണ്ണ്യമാണ് നീ”

* * * * * * * *

സ്വാമിനാഥന് അതു പ്രണയത്തിന്റെ നീറ്റലും,സുഖവും,പാരവശ്യവും അനുഭവിച്ച കാലഘട്ടമായിരുന്നു.ഇന്ദുവിനെ കാണാത അവന് നാലഞ്ച് ദിവസങ്ങൾക്കപ്പുറം കഴിയാൻ വയ്യ!ആഴ്ചയിലൊരിക്കൽ അവളോട് ഒന്ന് സംസാരിച്ചില്ലെങ്കിൽ,അവളുടെ ഒരു കത്ത് കിട്ടിയില്ലെങ്കിൽ ജീവിതം ഇരുൾ നിറഞ്ഞത് പോലെ!!പലപ്പോഴും അവർക്കിടയിലുള്ള കത്തിടപാടുകൾക്ക് മദ്ധ്യസ്ഥം വഹിച്ചത് ഞാനായിരുന്നു.പ്രണയത്തിന്റെ ഉച്ചസ്ഥായിയിൽ സ്വാമിനാഥൻ ഇന്ദുവിന് എഴുതി.

“കുന്നിൻ ചെരുവിൽ നിന്നും ഇറങ്ങി വരുന്ന സുന്ദരീ…എനിക്ക് എല്ലാറ്റിനോടും അസൂയയാണ്.നിന്നെ ഗാഡ്ഡമായി ആലിംഗനം ചെയ്ത് നിന്റെ അരികിൽ കുറ്റബോധത്തോറ്റെ പരുങ്ങി നിൽക്കുന്ന ആ തൂവൽ തെന്നലിനോട്….നിന്നെ ചുംബിക്കാൻ ഭൂമിയിലേയ്ക്ക് ഇറങ്ങി വരുന്ന ആ മഴത്തുള്ളുകളോട്….നിന്നെ സ്പർശിക്കുന്ന നിന്റെ ഉടയാടകളോട്…..എനിക്ക് മാത്രമുള്ള ചുംബനങ്ങൾ കവർന്നെടുക്കുന്ന നിന്റെ തലയിണകളോട്….”

ഇന്ദുവിനോടുള്ള പ്രണയം ഒരു മുല്ലമൊട്ട് പോലെ വിടർന്ന് പന്തലിച്ച് സ്വാമിനാഥന്റെ ജീവിതത്തിൽ പൂത്തുനിൽക്കുന്ന ഒരു വസന്തമായി തീരുകയായിരുന്നു.കോളേജിലെ വരാന്തകളിലും,ആൽമരചുവട്ടിലും,ബസ്റ്റോപ്പുകളിലും പ്രക്രതി അവർക്ക് വേണ്ടി ആ വസന്തം വിരിയിച്ചു.അവരുടെ പ്രണയം കൺകുളിർക്കെ കണ്ട ആൽമരത്തിന്റെ ഹ്രദയം തരളിതമായത് കൊണ്ടാകാം വാർദ്ധക്യം അതിനെ പിടികൂടാത്തത്!കണ്ടിട്ടും കണ്ട് തീരാതെ,പറഞ്ഞിട്ടും പറഞ്ഞ് തീരാതെ രണ്ട് വർഷകാലം അങ്ങിനെ കടന്ന് പോയി.പെട്ടന്നാണ് തുടച്ച് മിനുക്കി വച്ച പളുങ്ക് പാത്രം താഴെ വീണുടഞ്ഞത് പോലെ എല്ലാം തകർന്നുടഞ്ഞത്.ഇന്ദുവും സ്വാമിനാഥനുമായുള്ള ബന്ധം വീട്ടിലറിഞ്ഞു. ഇന്ദുവിന്റെ പുസ്തകത്തിൽ നിന്നും സ്വാമിനാഥന്റെ കത്തും ഒരു ഫോട്ടോയും മാധവമാമ്മ കണ്ടെടുത്തു.അത് വലിയ സങ്കീർണ്ണപ്രശ്നമായി.മാധവമാമ്മയോട് എതിർത്ത് സംസാരിച്ച ഇന്ദുവിനെ മാധവമാമ്മ തലങ്ങും വിലങ്ങും അടിച്ചു.അവളുടെ പഠനം നിർത്തി.ശരിക്കും പറഞ്ഞാൽ ഇന്ദു വീട്ടുതടങ്കലിൽ ആയി.പക്ഷേ എന്റെ ചാരപ്രവർത്തി മാധവമാമ്മ അറിഞ്ഞിരുന്നില്ല.സ്വാമിനാഥൻ അവളെ കാണാതെ ചിത്തഭ്രമം ബാധിച്ചവനെ പോലെയായി.മാധവമാമ്മ ഇന്ദുവിന് വേറെ വിവാഹം ഉറപ്പിച്ചു.അത് ഏകദേശം നടക്കുമെന്ന് ഉറപ്പായപ്പോൾ ഇന്ദു സ്വാമിനാഥന്റെ കൂടെ ഇറങ്ങിപ്പോയി രജിസ്റ്റർ വിവാഹം ചെയ്തു. ഈ വിവാഹത്തിനും എന്റെ എല്ലാ വിധ സഹായസഹകരണങ്ങളുണ്ടായിരുന്നു.

ഒളിച്ചോട്ടം നാട്ടിലും വീട്ടിലും വലിയ ഒച്ചപ്പാടുണ്ടാക്കി.നാലുപാടും അവരെ അന്വേഷിച്ച് അളുകൾ പോയി.പക്ഷേ പോയവരെല്ലാം നിരാശയോട് കൂടി തിരിച്ച് വന്നു.ഈ സംഭവമെല്ലാം നാട്ടുകാരുടെ ഇടയിൽ നിന്നും കേട്ടറിഞ്ഞ ആളെന്നനിലയിൽ ഞാൻ മാധവമാമ്മയുടെ വീട്ടിലെത്തി.എന്റെ കള്ളമെല്ലാം പൊളിഞ്ഞിരിക്കുമോ എന്നൊരു ഭയവും എനിക്കുണ്ടായിരുന്നു.അമ്മായി എന്നെ അമ്മാവന്റെ മുറിയിലേയ്ക്ക് കൊണ്ട് പോയി.മുറിയിലെ കട്ടിലിൽ തന്റെ മനസ്സിനെ വേറെയെവിടെയോ മേയാൻ വിട്ട് ജനാലയിലൂടെ പുറത്തേയ്ക്ക് കണ്ണും നട്ട് കിടക്കുകയാണ് മാധവമാമ്മ.ഞാൻ ചെന്ന് അമ്മാവന്റെ അടുത്തിരുന്നു.പുറത്ത് ചെറുതായി ചാറ്റൽമഴ പെയ്ത് തുടങ്ങിയിരുന്നു.ജനലിലൂടെ നേർത്ത വെള്ളത്തുള്ളിയുമായി വന്ന ഇളം കാറ്റ് മാധവമാമ്മയുടെ മുഖത്ത് വീശിയപ്പോൾ അദ്ദേഹം ഓർമ്മകളിൽ നിന്നും ഉണർന്നത് പോലെ എനിയ്ക്ക് തോന്നി.പക്ഷേ എന്റെ മുഖത്തേയ്ക്ക് ഒന്ന് നോക്കുകപോലും ചെയ്യാതെ അദ്ദേഹം വീണ്ടും അവിടെ തന്നെ കിടക്കുകയാണ്.പതിയെ ഞാൻ ഇന്ദുവിനെ കുറ്റപ്പെടുത്തി സംസാരിച്ച് തുടങ്ങി.അവസാനം എല്ലാം മറക്കാൻ പറഞ്ഞ് മാധവമാമ്മയെ ആശ്വസിപ്പിച്ച് ഞാൻ എന്റെ സംസാരം അവസാനിപ്പിച്ചു.പെട്ടന്ന് മാധവമാമ്മ തിരിഞ്ഞ് എന്റെ ചുമലിലേയ്ക്ക് വീണ് തേങ്ങിക്കരഞ്ഞു.ഞാൻ എത്ര ആശ്വസിപ്പിച്ചിട്ടും അദ്ദേഹത്തിന് തേങ്ങലടക്കാൻ കഴിഞ്ഞില്ല.

“ന്നാലും ന്റെ മോള്….അവൾക്കങ്ങിനെ തോന്നിയല്ലോടാ….
എങ്ങനെ മറക്കൂടാ ഞാൻ…മറക്കാൻ കഴിയോടാ എനിക്ക്…കഴിയിണില്ലല്ലോ ഈശ്വരാ….”


താൻ നിർലോഭമായി പകർന്ന് കൊടുത്ത സ്നേഹം തട്ടിതെറിപ്പിച്ച് കൊണ്ട് ഇന്നലെ കണ്ടവന്റെ കൂടെ അവളിറങ്ങൊപ്പോയതായിരുന്നു ആ പിതാവിന്റെ ദു:ഖം.മാധവമാമ്മയുടെ ആ കണ്ണീരിൽ നില കാണതെ ഞാൻ മുങ്ങിപ്പോയി.ആ കണ്ണീരൊഴുക്കിൽ സ്വാമിനാഥൻ എന്ന നായകനും ഇന്ദുവെന്ന നായികയും ചിന്നിച്ചിതറി ഒഴുകിപ്പോയി.മനസ്സ് കൊണ്ട് ഞാൻ മാധവമാമ്മയുടെ കാൽക്കൽ വീണ് മാപ്പിരുന്നു.
അന്ന് ഞാൻ മനസ്സിലാക്കിയ പാഠം വലുതായിരുന്നു.“മാതാപിതാക്കൾക്ക് മക്കളോടുള്ള സ്നേഹത്തിന് ഉപാധികളും പരിധികളുമില്ല.മക്കൾക്ക് മാതാപിതാക്കൾ കൊടുക്കുന്ന സ്നേഹം അതേപോലെ തിരിച്ച് കൊടുക്കാൻ അവർക്ക് കഴിയില്ല.”ഒരു നിമിഷം ഞാൻ ലതയെക്കുറിച്ചാലോചിച്ചു.അവളെ ഞാൻ എങ്ങിനെ വഞ്ചകി എന്ന് വിളിക്കും?ഇഷ്റ്റപ്പെട്ട പുരുഷന്റെ കൂടെ ഇറങ്ങിച്ചെന്ന ഇന്ദു തെറ്റ്കാരിയാണോ?


കുറച്ച് നാൾ കഴിഞ്ഞപ്പോൾ എന്റെ ഒരു കൂട്ടുകാരിയ്ക്ക് ഇതേപോലെ ഒരവസ്ഥ വന്നു.തീരുമാനമെടുക്കാൻ കഴിയാതെ വന്നപ്പോൾ അവൾ എന്നോട് ഉത്തരം കിട്ടാനായി ചോദിച്ചു.ഞാനെന്ത് ഉത്തരം കൊടുക്കും?കാമുകനെ ഉപേക്ഷിക്കുന്നതാണ് നല്ലത് എന്ന് പറയണമോ?അതോ സ്വന്തം പിതാവിന്റെ സ്നേഹം തട്ടിതെറിപ്പിക്കണമെന്ന് പറയണമോ? എനിക്കറിയില്ല!!!ആരെങ്കുലും ഒന്ന് പറഞ്ഞ് തരൂ….

Monday, March 8, 2010

തിരുത്താൻ കഴിയാത്ത തെറ്റ്


നിർമ്മൽ…,,,,അതാണവന്റെ പേര്.നിമ്മി എന്ന് സ്നേഹപൂർവ്വം പപ്പയും മമ്മിയും വിളിക്കുന്ന എട്ടാം ക്ലാസ്സ് വിദ്ധ്യാർഥി.ഒറ്റ മകനായത് കൊണ്ടാകാം,നിർമ്മലിന്റെ നിർമ്മലമായ മുഖം വാടുന്നത് മാതാപിതാക്കളായ ജോണിനും ലീനയ്ക്കും ഒട്ടും തന്നെ സഹിക്കാൻ പറ്റില്ലായിരുന്നു.അത് മനസ്സിലാക്കിയ നിർമ്മൽ പലപ്പോഴും പപ്പയോടും മമ്മിയോടും ശാഠ്യം പിടിച്ച് ഒരുപാട് കാര്യങ്ങൾ നേടിപ്പോന്നു….

പപ്പയ്ക്കും മമ്മിയ്ക്കും നിമ്മിയുടെ ആഗ്രഹങ്ങൾ സാധിച്ച് കൊടുക്കുന്നതിന് എതിർപ്പ് ഒന്നും തന്നെ ഉണ്ടായിരുന്നുല്ല,അത് മാത്രമല്ല അവർക്ക് തങ്ങൾ ചെയ്ത് കൊടുക്കുന്ന എല്ലാ കാര്യങ്ങൾക്കും ന്യായീകരണവും ഉണ്ടായിരുന്നു.കാരണം,3 വർഷത്തിനു ശേഷം വേളാങ്കണ്ണി മാതാവ് കൊടുത്തതാണവർക്ക് നിർമ്മലിനെ.

‘നിമ്മി…അവൻ ക്ലാസ്സിൽ ഫസ്റ്റല്ലേ…പിന്നെന്താ പ്രശ്നം!!!? അവന്റെ പഠനത്തിന് വേണ്ടിയിട്ടും കൂടെയല്ലെ ഞാൻ കമ്പ്യൂട്ടറും,ഇന്റർനെറ്റും എടുത്തത്’

തെല്ലഹങ്കാരത്തോട് കൂടിയാണ് അന്ന് പള്ളിയിൽ നിന്നും വരുമ്പോൾ ജോൺ ജോസഫിനോട് പറഞ്ഞത്.കമ്പ്യൂട്ടർ നിർമ്മലിന്റെ റൂമിലേയ്ക്ക് മാറ്റണമെന്ന് അവൻ പറഞ്ഞപ്പോൾ ജോണിനും ലീനയ്ക്കും അതിൽ തെറ്റൊന്നും കാണാൻ കഴിഞ്ഞില്ല.

‘അല്ലെങ്കിലും നിമ്മി പഠിക്കുന്നത് അവന്റെ റൂമിൽ ഇരുന്നല്ലേ……?’

ജോസഫ് അന്ന് അതിനെ എതിർത്ത് പറഞ്ഞപ്പോൾ ജോൺ പ്രതികരിച്ചു

‘എടാ ജോണേ…അവൻ ചെറിയ കൊച്ചല്ലെടാ…പിന്നെ എന്തിക്കെയായാലും ഞങ്ങളുടെ ഒരു നോട്ടം അവന്റെ മേൽ ഉണ്ടായിരിക്കും.നീ അതിനെകുറിച്ച് വ്യസനിക്കണ്ട..’
അന്ന് ജോണിന് ജോസഫ് ഒരു ഉപദേശം കൊടുത്തു

‘ജോണേ….കുട്ടികൾ പാറിനടക്കുന്ന പട്ടങ്ങളെ പോലെയാണ്..അവർ എത്ര ദൂരം വേണമെങ്കിലും പറന്നോട്ടെ…അവർക്ക് ഉയർന്ന് പറക്കനായി നമ്മൾ അതിന്റെ ചരട് ചെറുതായി ഒന്ന് അയച്ച് കൊടുത്താൽ മതി.പക്ഷെ ആ ചരടിന്റെ പൂർണ്ണമായ നിയന്ത്രണം നിന്റെ കൈയ്യിൽ ഉണ്ടായിരിക്കണം..’

അങ്ങിനെ ഇരിക്കെ കുറച്ച് നാൾ മുൻപാണ് നിർമ്മൽ പപ്പയോട് തനിക്ക് ഒരു മൊബൈൽ ഫോൺ വേണമെന്ന കാര്യം ഉന്നയിച്ചത്.

‘പപ്പാ എനിക്ക് ഒരു മൊബൈൽ ഫോൺ വേണം.എന്റെ കൂടെയുള്ള എല്ലാ കുട്ടികളുടെയും കൈയ്യിൽ ഫോണുണ്ട്‌!!ഞാൻ റ്റ്യൂഷൻ കഴിഞ്ഞ് വളരെ നേരം വൈകിയല്ലെ വരുന്നത്?അപ്പോൾ എന്റെ കൈയ്യിൽ ഒരു മൊബൈൽ ഫോൺ ഉണ്ടായാൽ അതെനിക്കൊരു സേഫ്റ്റുയാകില്ലേ?’

മകന്റെ അഭ്യർഥന തികച്ചും ഒരു ന്യായമായ അവകാശമായി ജോണിന് തോന്നി.രണ്ട് ദിവസത്തിനകം അയാൾ മകന് നല്ല ഒന്നാന്തരം മൊബൈൽ ഫോൺ തന്നെ വേടിച്ച് കൊടുത്തു.ഒന്നാന്തരം മൊബൈൽ ഫോൺ എന്ന് പറയുമ്പോൾ കാമറയും,ബ്ലൂടൂത്തും,MP3യും,ഇന്റെർനെറ്റും ഉള്ള മൊബൈൽ ഫോൺ!!!എന്തൊക്കെ വേടിച്ച് കൊടുത്താലും ജോണിന്റെയും ലീനയുടെയും ഒരു നോട്ടം നിർമ്മലിന്റെ മേൽ ഉണ്ടായിരുന്നു.

നാളുകൾ കടന്ന് പോയി…സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ട് വരുന്നത് വിലക്കിയിട്ടുണ്ടെങ്കിലും നിർമ്മൽ ആരുമറിയാതെ മൊബൈൽ എല്ലാ ദിവസവും ബാഗിലിട്ട് കൊണ്ട് പോകുമായിരുന്നു.ഒരു ദിവസം നിർമ്മലും അവന്റെ കൂട്ടുകാരും സ്ക്കൂളിലെ മൂത്രപ്പുരയിൽ നിന്ന് മൊബൈലിൽ എന്തൊ നോക്കി ചിരിക്കുന്നത് ഹെഡ്മാസ്റ്റർ തന്റെ ഓഫീസിലെ ടി വി യിൽ കണ്ടു.സ്കൂളിലെ അച്ചടക്ക പരിശീലനത്തിന്റെ ഭാഗമായി മാനേജ്മന്റ് സ്കൂളിലെ ഒട്ട്മിക്ക സ്ഥലങ്ങളിലും കാമറ രക്ഷിതാക്കളുടെ അറിവോട് കൂടി സ്ഥപിച്ചിരുന്നു.അങ്ങിനെയാണ് ഒരു കാമറ നിർമ്മലിന്റെയും കൂട്ടുകാരുടെയും ചിത്രം പകർത്തിയെടുത്തത്.എന്താണ് കുട്ടുകൾ മൊബൈലിൽ പരിശോധിക്കുന്നത് എന്ന് ഹെഡ്മാസ്റ്റർക്ക് വ്യക്തമായില്ല.പെട്ടന്ന് തന്നെ നിർമ്മലിനെയും കൂട്ടുകാരെയും ഹെഡ്മാസ്റ്റർ ഓഫീസിലേയ്ക്ക് വിളിപ്പിച്ചു. ഹെഡ്മാസ്റ്റർ നിർമ്മലിന്റെ കൈയ്യിലുണ്ടായിരുന്ന മൊബൈൽ പിടിച്ച് വാങ്ങി എല്ലാം പരിശോധിച്ചു.ചില അശ്ലീല വീഡിയൊ ആണ് കുട്ടികൽ കണ്ടതെന്ന് ഹെഡ്മാസ്റ്റർക്ക് മനസ്സിലായി.മാത്രമല്ല ആ വീഡിയോയിൽ ഉള്ള ആളുകളെ ഹെഡ്മാസ്റ്റർക്ക് മനസ്സിലാവുകയും ചെയ്തു. പെട്ടന്ന് തന്നെ അദ്ദേഹം ജോണിനെയും ലീനയെയും ഓഫീസിലേയ്ക്ക് വിളിച്ച് വരുത്തി.അടിയന്തിരമായി സ്കൂളിലേയ്ക്ക് വിളിപ്പിച്ചപ്പോൾ ജോൺ ഒന്ന് പരിഭ്രമിച്ചു.ഓഫീസിന് പുറത്ത് നിൽ‌പ്പുണ്ടായിരുന്ന പ്യൂൺ കേശവേട്ടനോട് ജോൺ കാര്യം തിരക്കി.

‘കേശവേട്ടാ..എന്താ പ്രശ്നം..എന്റെ മോന് എന്താ പറ്റിയേ..?’

കേശവേട്ടൻ മറുപടി പറഞ്ഞു
‘ഹേയ്…പേടിക്കാനൊന്നുമില്ല…കുഞ്ഞ് ഫോൺ ക്ലാസ്സിൽ കൊണ്ട് വന്നതിനാ ഈ കാണുന്ന പൊല്ലാപ്പൊക്കെ…’
കേശവേട്ടന്റെ മറുപടി കേട്ടപ്പോൾ ജോണിനും ലീനയ്ക്കും ആശ്വാസമായി.അത്ര വലിയ പ്രശ്നമുള്ള കാര്യമല്ല.
കസേരയിലിരിക്കും നേരം ജോൺ നിർമ്മലിനെ നോക്കി.അവനും കൂട്ടുകാരും മുഖം താഴ്ത്തി നിൽക്കുകയാണ്. ഹെഡ്മാസ്റ്റർ ജോണിനെയും ലീനയെയും നോക്കി ചോദിച്ചു.

‘നിങ്ങൾ എന്തിനാണ് ഈ ഫോൺ കുട്ടിയ്ക്ക് വാങ്ങി കൊടുത്തത്?അതും ഈ പ്രായത്തിലുള്ള കുട്ടിയ്ക്ക്!!!!????‘

ജോൺ അതിനെ ന്യായീകരിച്ച് പല കാരണങ്ങളും നിരത്തി,ട്യൂഷൻ,ട്യൂഷൻ കഴിഞ്ഞ് വരുന്ന നേരം,മകന്റെ സേഫ്റ്റി…അങ്ങിനെ എല്ലാം…

എല്ലാം കേട്ട് കഴിഞ്ഞ് ഹെഡ്മാസ്റ്റർ പറഞ്ഞു

‘ജോണേ…എനിക്ക് താങ്കളെ അറിയാം…താങ്കൾ ഈ പറയുന്ന കാര്യങ്ങൾ താങ്കളുടെ മാത്രമല്ല സമൂഹത്തിൽ ഇപ്പോൾ ജീവിക്കുന്ന ഭൂരിഭാഗം മാതാപിതാക്കളുടെയും വിഡ്ഡിത്തരം തന്നെയാണ്.ഇപ്പറയുന്ന കാര്യങ്ങളോട് എനിക്ക് യോജിക്കാനാകില്ല…ഒരു തരത്തിലും….മക്കൾക്ക് ഫോൺ ആവശ്യമില്ല എന്ന നിലപാടാണ് എന്റേത്…ഒരു പക്ഷേ അതെന്റെ പഴഞ്ചൻ മൻസ്സുകൊണ്ടാകാം.മൊബൈലിന്റെ അത്രയും ആവശ്യം വന്നാൽ എന്തിനാണ് കാമറ ഫോൺ?‘

ഒന്ന് നെടുവീർപ്പെട്ടുകൊണ്ട് ഹെഡ്മാസ്റ്റർ തുടർന്നു.

‘ഞങ്ങൾ കുട്ടികളെ പഠിപ്പിക്കുന്ന നേരം അവരോട് പറയാറുണ്ട്,ആയിരം വട്ടം വായിച്ച് പഠിക്കുന്നതിനേക്കാളും നല്ലത് ഒരു വട്ടം എഴുതി പഠിക്കുന്നതാണെന്ന പരമാർത്ഥം.അത് കൊണ്ട് ഞാൻ നിങ്ങളെ ഉപദേശിക്കുന്നില്ല.ഒരു പക്ഷേ ഈ മൊബൈൽ ഫോണിലെ വീഡിയോ രംഗം നിങ്ങൾക്ക് എല്ലാം പറഞ്ഞ് പഠിപ്പിച്ച് തരും.‘

ഇതും പറഞ്ഞ് ഹെഡ്മാസ്റ്റർ ജോണിന് ഫോൺ നീട്ടി.

ജോണും ലീനയും കൂടി ആ വീഡിയൊ രംഗം നോക്കുകയാണ്…രാത്രിയിൽ ചാരിയിട്ടിരിക്കുന്ന വാതിൽ തുറന്ന് കാമറ എത്തിച്ചേരുന്നത് രണ്ട് നഗ്ന ശരീരത്തിലാണ്.പരിപൂർണ്ണ നഗ്നരായിക്കിടക്കുന്ന രണ്ട് പേർ..ഒരു പുരുഷനും സ്ത്രീയും!!!ആ നഗ്ന ശരീരങ്ങളെ കൊത്തിപ്പറിച്ച് കൊണ്ട് കാമറ അവസാനം ആ സ്ത്രീയുടെയും പുരുഷന്റെയും മുഖത്തെത്തി.
ആ മുഖങ്ങൾ കണ്ട നേരം ഞെട്ടിത്തരിച്ചിരുന്നു പോയി ജോണും ലീനയും.തന്റെയും തന്റെ ഭാര്യയുടെയും നഗ്ന ചിത്രങ്ങൾ തങ്ങളുടെ പൊന്നോമന പുത്രൻ അവന്റെ മൊബൈലിൽ ചിത്രീകരിച്ചിരിക്കുന്ന സത്യം…..അതവർക്ക് താങ്ങാതുന്നതിലും അപ്പുറമായിരുന്നു.തന്റെ മകൻ ഒരു വാൾ കൊണ്ട് തങ്ങളെ വെട്ടിനുറുക്കുന്നതു പോലെ തോന്നി അവർക്ക് ആ സമയം.അവർ ആ ഷോക്കിൽ ഇരിക്കുന്ന സമയം ഹെഡ്മാസ്റ്റർ എഴുന്നേറ്റ് വന്ന് ജോണിന്റെ പുറത്ത് തട്ടി ആശ്വസിപ്പിച്ചു.

‘പോട്ടെ ജോണേ…തെറ്റ്കാർ നീയും നിന്റെ ഭാര്യയും ആണ്.നിർമ്മൽ…ഇതവന്റെ അറിവില്ലാത്ത് പ്രായമാണ്.തെറ്റുകളെല്ലാം നമുക്ക് തിരുത്താൻ കഴിയും.അത് തിരുത്തുവാനുള്ള മനസ്സ് നിനക്കുണ്ടാകണം….അതിനുള്ള ശക്തിയും,സ്നേഹവും,വിവേകവും ദൈവം നിനക്ക് തരട്ടെ..’
തിരിഞ്ഞ് ഹെഡ്മാസ്റ്റർ നിർമ്മലിനോട് ചോദിച്ചു
‘നീ ഇത് വേറെ ആർക്കെങ്കിലും അയച്ച് കൊടുക്കുകയോ..കാണാൻ കൊടുക്കുകയോ ചെയ്തിട്ടുണ്ടോ?’
നിർമ്മൽ അപ്പോഴും തല കുമ്പിട്ട് നിൽക്കുകയായിരുന്നു.അവസാനം നിർമ്മലിനെ കൂട്ടി മാതാപിതാക്കൾ അവിടെ നിന്ന് പോയി. ഹെഡ്മാസ്റ്റർ മനസ്സിൽ പറഞ്ഞു

“ചില തെറ്റുകൾ നമുക്ക തിരുത്താൻ കഴിയുകയില്ല”

ആ നേരം ആ വീഡിയോ മൊബൈലിൽ നിന്ന് മൊബൈലിലേയ്ക്കും,കമ്പ്യൂട്ടറിൽ നിന്ന് കമ്പ്യൂട്ടറിലേയ്ക്കും അതിവേഗം സഞ്ചരിക്കുകയായിരുന്നു.

Tuesday, March 2, 2010

മീനു പറഞ്ഞ കാര്യം...

രംഗം പ്ലസ് ടു സ്കൂളിലെ കെമിസ്ട്രി ലാബ്.കൈയ്യിൽ കിട്ടിയ ടെസ്റ്റ്യൂബിൽ ഞാനും എന്റെ പ്രിയ സുഹ്രത്ത് ഡിന്റോനും കൂടി പരീക്ഷണം നടത്തുകയാണ്.സൾഫ്യൂരിക് ആസിഡും വേറെ ഏതോ ചില ആസിഡുകളും കൂടി ഞങ്ങൾ ടെസ്റ്റ്യൂബിലേയ്ക്ക് ഒഴിച്ചു.ഹൊ….കറുത്തിരുണ്ട പുകകൾ ഞങ്ങളുടെ നാസാരന്ധ്രങ്ങളിലേയ്ക്ക് ഓടിക്കയറി.പൊട്ടിത്തെറിക്കുമോ ലാബ്?ഞങ്ങളിലെ വിദ്യാർത്ഥികൾ ഉണർന്നു…. ടെസ്റ്റ്യൂബ് അവിടെ ഇട്ട് ഞങ്ങൾ പുറത്തേയ്ക്ക് ഓടി…പുറത്തെ ശുദ്ധവായു ശ്വസിക്കാം എന്ന് കരുതി അന്തരീക്ഷത്തിൽ നിന്നും കുറെ ഓക്സിജൻ ഞങ്ങൾ അകത്തേയ്ക്ക് വലിച്ച് കയറ്റി.എന്റമ്മോ….ആരോ മൂത്രപ്പുര തുറന്നു.ഇവിടെയും രക്ഷയില്ലേ…???

അങ്ങിനെ നോക്കി നിൽക്കുമ്പോഴാണ് ഞാൻ മീനുവിനെ കണ്ടത്.മീനു…അവളെ എനിക്ക് അറിയാം…ചെറുപ്പം മുതലെ എനിക്കറിയാം.എന്റെ മേമ്മയുടെ തൊട്ടടുത്ത വീടാണ് അവളുടെ വീട്.മേമ്മ എന്ന് പറയുമ്പോൾ അമ്മയുടെ നേരെ അനിയത്തി.ചെറുപ്പത്തിൽ ഞാൻ കൂടുതൽ നാളും മേമ്മയോട് കൂടെ ചിലവഴിച്ചിട്ടുണ്ട്.ആ സമയത്ത് മേമ്മയ്ക്കും പേപ്പനും മക്കൾ ഉണ്ടായിരുന്നില്ല.അത് കൊണ്ട് എന്നോടും എന്റെ അനിയനോടും വളരെ ഇഷ്ട്മായിരുന്നു മേമ്മയ്ക്ക്.അങ്ങിനെ പരിചയപ്പെട്ടതാണ് ഞാൻ മീനുവിനെ.ചെറുപ്പത്തിൽ അവളുടെ കൂടെ ചിരിച്ച് കളിച്ച്….അങ്ങിനെ…ഉം..ഉം… മനസ്സിൽ അവളോട് ചെറിയൊരു ഇഷ്ടവും ഉണ്ടായിരുന്നു എനിക്ക് എന്നുതന്നെ കൂട്ടിക്കോ…ഞാൻ ഇറങ്ങി ചെന്ന് അവളുടെ അടുത്ത് എത്തി.

“മീനുവിന് ഇവിടെ അഡ്മിഷൻ കിട്ടിയോ.?”(എനിക്കറിയാമായിരുന്നു അവസാനം നീ എന്റെ അടുത്ത് തന്നെ എത്തുമെന്ന്)

അവൾ പെട്ടന്ന് തിരിഞ്ഞ് നോക്കി.പ്രതീക്ഷിക്കാത്തത് കൊണ്ടാകാം ഒരു അന്ധാളിപ്പ്‌!!!

“അതെ എനിക്കിവിടെ കിട്ടി.സയൻസ് ഗ്രൂപ്പാണ്.ഇപ്പോൾ നിനക്ക് ക്ലാസില്ലേ?“ അവൾ ചോദിച്ചു

“ഉണ്ട്..പ്രക്റ്റിക്കലാണ്..മീനുവിനെ കണ്ടത് കൊണ്ട് വന്നതാ..”ഹ്രദയം തരളപുരള പുളകിത ലോലമാക്കിക്കൊണ്ട് ഞാൻ പറഞ്ഞു.

അഡ്മിഷൻ കിട്ടിയപ്പോഴേയ്ക്കും അവൾക്ക് നല്ല കൂട്ടുകാരികളെ കിട്ടി..അവരെയൊക്കെ എന്നെ പരിചയപ്പെടുത്തി. റാഗിങ്ങ് പേടിച്ചിരണ്ട മാൻപേടകൾ എന്നോട് വളരെ സ്നേഹത്തോട് കൂടി പെരുമാറി.റാഗിങ്ങ് സീസൺ കഴിഞ്ഞപ്പോളാണ് എനിക്കത് മനസ്സിലായതെന്ന് മാത്രം..

കാലം വളരെ പെട്ടന്ന് തന്നെ കടന്ന് പോയി.സെന്റ് ഓഫ് പരിപാടികളുടെ ഉത്സവമാണ് ഇനി.മീനുവിനോടുള്ള എന്റെ ഇഷ്ടം…..ഓരൊ രാത്രിയിലും ഞാൻ അവളെ സ്വപ്നത്തിൽ കാണുമായിരുന്നു..(ഇത്തിരി കൂടിപ്പോയോ.?)സെന്റോഫിന് 2 ആഴ്ച്ച മുൻപ് ഞാൻ മീനുവിനോട് എന്റെ ഇഷ്ടം തുറന്ന് പറഞ്ഞു.ഞാൻ പറയുന്നത് എല്ലാവരും കൂടി നോക്കി നിൽ‌പ്പുണ്ടായിരുന്നു.എന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നു…ഉള്ളംകൈയ്യിൽ മൈനസ് ഡിഗ്രി തണുപ്പ്!!!പ്രതീക്ഷിച്ചത് പോലെ തന്നെ മറുപടി…

“ഇല്ല…ഞാൻ നിന്നെ എന്റെ ബ്രദറിനെപ്പോലെയാണ് കരുതുന്നത്”

“ഹും …അതെല്ലെങ്കിലും എല്ലാ പെണ്ണുങ്ങളും അങ്ങിനെയാ അളിയാ..ആദ്യം അങ്ങിനെയൊക്കെ പറയും..നമ്മൾ വിട്ട് കളയരുത്” സുഹ്രത്ത് ഡിന്റോന്റെ വാചകം അശിരീരി പോലെ കാതിൽ മുഴങ്ങി..ധൈര്യം സംഭരിച്ച് കൊണ്ട് ഞാൻ പറഞ്ഞു…

“അ….അത്….അത് ഇങ്ങനെ എ…എടുത്തടിച്ച് പറയേണ്ട…ന…നന്നായി ആലോചിച്ചിട്ട് പറഞ്ഞാൽ മതി..“ ഇത്രയുംതന്നെ പറഞ്ഞറിയിക്കാൻ ഞാൻ പെട്ട പാട്….അത് അനുഭവിച്ച് തന്നെ അറിയണം…എനിക്ക് വിക്ക് ഉണ്ടോ എന്ന് അവൾ സംശയിച്ചു കാണും…

ചുറ്റും കൂടി നിൽ‌പ്പുണ്ടായിരുന്ന ആളുകളെ നോക്കി അവൾ എന്നോട് പറഞ്ഞു

“നീ ഇപ്പോൾ പോയിക്കോ…ഞാൻ പിന്നെ പറയാം”

എവിടെയോ ഒരു സ്പാർക്ക് എന്നിൽ കത്തി.ഞാൻ പറഞ്ഞു

“ഉം..ശരി..പക്ഷേ മറുപടി എനിക്ക് ഉടനെ തന്നെ കിട്ടണം”കാത്ത് നിൽക്കാൻ സമയമില്ലല്ലോ..

അങ്ങിനെ എന്റെ “കാമുകി” നടന്ന് പോകുന്നത് ഞാൻ നോക്കി നിന്നു.ആ സമയം എനിക്ക് ചുറ്റും വെള്ളവസ്ത്രമണിഞ്ഞ മാലാഖമാർ ന്രത്തം ചെയ്യുന്നു…ഇളയരാജയുടെ സിംഫണി അകമ്പടിയായി…ചിത്രയുടെ ഹമ്മിംങ്ങും അതിനോടൊപ്പം…..അങ്ങിനെ അതിൽ മുഴുകി നിൽക്കുമ്പോൾ പെട്ടന്ന് മാലാഖമാർ ചെകുത്താന്മാർ ആയതുപോലെ….സിംഫണിയിൽ അപശ്രുതി ചേർന്നത് പോലെ….ചിത്ര കൂക്കിവിളിക്കുന്നതു പോലെ.കാര്യമെന്തെന്ന് വച്ചാൽ അപ്പോഴാണ് ഞാൻ മേമ്മയെ പറ്റി ചിന്തിച്ചത്.ഓടി അവളുടെ അടുത്ത് ചെന്ന് ഞാൻ പറഞ്ഞു.

“ഞാൻ ഈ പറഞ്ഞ കാര്യം മീനു മേമ്മയോട് പറയരുത്…ഇത്….ഇത് നമ്മൾ മാത്രം അറിഞ്ഞാൽ മതി”

“ശരി നോക്കട്ടെ..” അവൾ മറുപടി മൊഴിഞ്ഞു.

എന്റമ്മച്ചി…അവൾ പറയുമോ….പറയില്ലായിരിക്കും…അതോ….

പെട്ടന്ന് തന്നെ ഞാൻ ചെന്ന് മേമ്മയുടെ വീട്ടിലേയ്ക്ക് വിളിച്ചു.

“മേമ്മേ…അവിടെ കുറെ ഡയറി ഇരുപ്പില്ലേ…? എനിക്ക് ഓട്ടോഗ്രാഫ് എഴുതാനായി ഒരെണ്ണം വേണമായിരുന്നു.നാളെ മീനുവിന്റെ കൈവശം കൊടുത്തയച്ചാൽ മതി.”

മീനുവിനോട് സംസാരിക്കാൻ പറ്റിയ ഒരവസരം ഞാൻ തന്നെ ഒരുക്കുകയായിരുന്നു.പിറ്റേ ദിവസം പറഞ്ഞ പോലെ തന്നെ മീനു ഡയറിയുമായി എന്റെ അടുത്ത് വന്നു.ഡയറി എനിക്ക് നേരെ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു.

“അത് എന്റെ ഓട്ടോഗ്രാഫ് ആണ്.മീനു എന്തെങ്കിലും അതിൽ എഴുതിയിട്ട് എനിക്ക് തന്നാൽ മതി”

കുറച്ച് കഴിഞ്ഞ് അവൾ എനിക്ക് ആ ഡയറി തിരിച്ച് തന്നു.അതിൽ ഇങ്ങിനെ എഴുതിയിരുന്നു.

“Dear brother

Friendship is a flower in the garden of life.

By your Sister Meenu.”

മനസ്സ് ചത്തു.ഇനി അവളുടെ പിന്നാലെ നടക്കുന്നത് ഒരു ആണിന് യോജിച്ചതല്ല എന്ന് തോന്നി . ഒ കെ സിസ്റ്റർ… ലാത്സലാം പറഞ്ഞ് ഞാൻ സ്കൂട്ടായി.

പിന്നീട് കുറച്ച് നാൾ കഴിഞ്ഞതിന് ശേഷം മേമ്മയും അമ്മയും സഹോദരിമാരും എല്ലവരും ചേർന്ന് മേമ്മയുടെ വീട്ടിൽ ലാത്തിയടിയാണ്.കൂട്ടത്തിൽ മീനുവിന്റെ കാര്യവും…വരാന്തയിലിരുന്ന് പേപ്പർ വയിക്കുകയായിരുന്ന ഞാൻ കാത് അങ്ങോട്ട് കൂർപ്പിച്ചു.

“മീനുവിന്റെ പുറകെ കുറെ ചെക്കന്മാർ നടക്കുന്നുണ്ടത്രേ..!!!“

ഇത് പറഞ്ഞ് മേമ്മ എന്നെ ഒരു നോട്ടം…എന്റെ ചങ്കിൽ നിന്ന് മൂന്ന്-നാല് കിളികൾ പറന്ന് അപ്പുറത്തെ മരക്കൊമ്പിൽ പോയിരുന്ന് ചിലച്ചു.

“അവൾക്ക് എന്ത് ഭംഗിയുണ്ടായിട്ടാ ഈ പിള്ളേർ അവളുടെ പുറകെ നടക്കുന്നതെന്ന് എനിക്കറിയാൻ പാടില്ല” മേമ്മ പറഞ്ഞ് കൈ മലർത്തി.കിളികളെ പറത്താൻ വേണ്ടി മേമ്മ എന്നെ വീണ്ടും നോക്കി.

കർത്താവേ ഈ മീനു എല്ലാ കാര്യവും മേമ്മയോട് പറഞ്ഞിരിക്കുമോ….?മനസ്സിൽ ഒരായിരം ചിന്തകൾ കുമിഞ്ഞു കൂടി.വിശ്വാസ വഞ്ചന ഒരു പെണ്ണ് കാണിക്കുമോ?ലാത്തിയടിയൊക്കെ കഴിഞ്ഞപ്പോൾ ഞാൻ ഇരുന്ന് ടി വി കാണുകയാണ്.കൂടെ എന്റെ കസിൻസും ഉണ്ട്.പാരഗൺ ഹവായ് ചപ്പലിന്റെ പരസ്യം വന്നു.അവരുടെ മുന്നിൽ വച്ച് ടി വിയിൽ ചൂണ്ടിക്കാണിച്ച് മേമ്മ എന്നോട് ഒരു ചോദ്യം!!!

“ഇവളാണോ ഷക്കീല….!!!!!?????”

എന്റെ ദൈവമേ…ഇടിത്തീ പോലെയുള്ള ചോദ്യം….(ഷക്കീല തരംഗം കേരളത്തിൽ ആഞ്ഞടിക്കുന്ന സമയമാണത്) ഇതല്ല ഷക്കീല എന്ന് ഞാൻ പറഞ്ഞാൽ മേമ്മയ്ക്ക് മനസ്സിലാവും എനിക്ക് ഷക്കീലയെ അറിയാമെന്ന്.രണ്ട് നിമിഷം ഞാൻ ആലോചിച്ചു.കസിൻസ് എല്ലാവരും എന്നെ തന്നെ നോക്കിയിരിക്കുകയാണ്.എനിക്ക് മനസ്സിലായി.മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.എന്നെ പരീക്ഷിക്കാനുള്ള പുറപ്പാടിലാണ് മേമ്മ.മേമ്മയുടെ മുഖത്ത് നോക്കാതെ ഞാൻ പറഞ്ഞു.

“ആ…എനിക്കറിയില്ല…”

“ഉം.......ശരി…..”എന്ന് ആക്കികൊണ്ട് മേമ്മ കടന്ന് പോയി.തൽക്കാലത്തേയ്ക്ക് രക്ഷപ്പെട്ടു.ഷക്കീലയെ അറിയാത്ത ഒരു മഹാൻ….എന്ന് ചിന്തിച്ച് കൊണ്ട് കസിൻസ് എന്നെതന്നെ നോക്കിയിരിക്കുന്നു.അവരുടെ മുഖത്ത് നോക്കി നവരസങ്ങൾ വിരിയിച്ച് ഞാൻ അവിടെ നിന്നും എഴുന്നേറ്റ് പോയി.

തൊട്ടടുത്ത് മീനുവിന്റെ വീടാണെന്ന് ഞാൻ പറഞ്ഞില്ലെ…കുറച്ച് കഴിഞ്ഞപ്പോൾ മീനുവിന്റെ അനിയൻ ഓടി വന്ന് എന്റെ അടുത്ത് പറഞ്ഞു

“ചേട്ടാ ഒരു പാമ്പ്….അവിടെ ഞങ്ങളുടെ ചെമ്പകമരത്തിൽ….”

എന്റെ പൊന്നേ തീർന്നു…ഇനി അതിന്റെ കൂടി കുറവുണ്ടായിരുന്നുള്ളു…ഒന്ന് ആലോചിക്കാൻ കൂടി അവനെനിക്ക് സമയം തന്നില്ല.എന്റെ കൈയ്യും പിടിച്ച് വലിച്ച് അവൻ എന്നെ കൊണ്ട് പോയി.പാമ്പ് മരത്തിന്റെ മുകളിലാണെന്ന് തോന്നുന്നു.അവിടെ ചെന്നപ്പോൾ മീനുവും അവളുടെ അമ്മയും മുകളിലേയ്ക്ക് നോക്കി നിൽക്കുന്നുണ്ട്.അവർ പ്രതീക്ഷയോട് കൂടി എന്നെ നോക്കി.ഞാൻ ദയനീയമായി പാമ്പിനെ നോക്കി.അപ്പോൾ സമാധാനമായി.പാമ്പ് തീരെ ചെറുതാണ്.ഏതോ ചേരയുടെ കുഞ്ഞ് പ്രായപൂർത്തിയാകാതെ പെറ്റതാണെന്ന് തോന്നുന്നു.കുഴപ്പമില്ല…ഞാൻ ഒരു വലിയ പട്ടവടിയെടുത്ത് അതിനെ തല്ലി.ആദ്യത്തെ അടിയൊന്നും കൊണ്ടില്ല.പാമ്പ് എന്നെ ഇടയ്ക്ക് നോക്കുന്നുണ്ടായിരുന്നു.ഞാൻ വകവച്ചില്ല.കണ്ണും പൂട്ടി തലങ്ങും വിലങ്ങും അടിച്ചു.ബഹളം കേട്ട് മേമ്മ പുറത്ത് വന്നു.ഞാൻ ഒരു പോരാളിയെ പോലെ പാമ്പിനെ തല്ലികൊന്ന് അങ്ങിനെ നിൽക്കുകയാണ്.

“മീനു നിനക്കിത് തന്നെ വേണം.എന്നെ പോലെയുള്ള ഒരു ധീരന്റെ സ്നേഹം നീ തട്ടിത്തെറിപ്പിച്ചതല്ലേ” ഞാൻ ആത്മഗതം ചെയ്തു.എന്നിട്ട് അവളെ കാണിക്കാൻ വേണ്ടി ഞാൻ ആ പാമ്പിനെ വടിയിൽ കോരിയെടുത്തു.

“ചെറുതാണെന്നുന്നും നോക്കണ്ട…കൂടിയ ഇനത്തിൽ പെട്ടതാണെന്നാ തോന്നുന്നേ..” ഞാൻ പറഞ്ഞു.നമ്മൾ അങ്ങിനെയൊന്നും ചെറുതാവാൻ പാടില്ലല്ലോ..

എടുത്ത വഴിയ്ക്ക് മേമ്മ എന്റെ വായയ്ക്ക് ക്ലിപ്പ് ഇട്ടു.ഉയർത്തിപിടിച്ച വടിയിൽ നോക്കി മേമ്മ പറഞ്ഞു.

“ഏയ് ഇതേതോ നീർക്കോലിയാണെന്നാ തോന്നുന്നെ....നീ ആദ്യമായിട്ടാണല്ലേ പാമ്പിനെ കൊല്ലുന്നേ…അതായിരിക്കും നിന്റെ കൈ വിറയ്ക്കുന്നത്…പാമ്പിനെ പേടിയാ അല്ലേ….?

ശ്ശോ…ഈ മേമ്മ…മനുഷ്യന്റെ ഉള്ള വില കളയും..

“ഏയ് ആദ്യമായിട്ടൊന്നുമല്ല …“ ഞാൻ പ്രതികരിച്ചു.

“ഉം..ഉം…എനിക്കറിയാം…നീ നുണയൊന്നു പറയണ്ട…” മേമ്മ പറഞ്ഞു.

ഞാൻ മീനുവിനെ നോക്കി.അവൾ വാ പൊത്തി നിന്ന് ചിരിക്കുകയാണ്.

ഉം..ഉം…ചിരിച്ചോ..ചിരിച്ചോ..ഞാൻ വന്നില്ലെങ്കിൽ കാണാമായിരുന്നു” (പിന്നേ വന്നില്ലെങ്കിൽ പാമ്പ് അവരെ പിടിച്ച് വിഴുങ്ങിയേനേ…)

എനിക്കുറപ്പായി മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.അത് കൊണ്ടാ മേമ്മ എന്നെ ഇങ്ങനെ നാണം കെടുത്തുന്നത്.

കുറച്ച് നാൾ കഴിഞ്ഞ് ഞാനൊരു വാരികയിൽ ഒരു പെൺകുട്ടിയുടെ ഫോട്ടോ കണ്ട് അമ്മയോട് ഫലിതരൂപത്തിൽ പറഞ്ഞു

“അമ്മേ നല്ല ഭംഗിയുള്ള പെൺകുട്ടി…ഇവളെ ഞാൻ അങ്ങ് കെട്ടിയാലോ..?”

ഉടനെ എടുത്ത വഴി അമ്മയുടെ മറുപടി

“നീ മിണ്ടാതെ ഒരിടത്ത് പോയിരുന്നോ..എന്നോട് മേമ്മ ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് ..ആ..ഹാ..എന്നെക്കൊണ്ട് കൂടുതലൊന്നും പറയിക്കണ്ട..”
എന്റെ ദൈവമേ ഇത് തീർന്നില്ലേ…ഞാൻ അത് പണ്ടേ ഉപേക്ഷിച്ചതാണല്ലോ…..ഇപ്പോൾ എല്ലാകാര്യവും വ്യക്തമായി.മീനു എല്ലാം മേമ്മയോട് പറഞ്ഞിരിക്കുന്നു.വഞ്ചകി…അവളെ സ്നേഹിക്കാതിരുന്നത് നന്നായി (ഇത് തന്നെയാണോ..പണ്ട് ആ കുറുക്കൻ ആ മുന്തിരിയെ നോക്കി പറഞ്ഞത്….!!!???).

Monday, March 1, 2010

ജിദ്ദ പ്രളയം







കുറച്ച് നാൾ മുൻപ് കുറച്ചധികം നേരം മഴ തോരാതെ പെയ്തപ്പോൾ ജിദ്ദ ഈ രൂപത്തിലായി.ഒരു ദിവസം തുടർച്ചയായി മഴ പെയ്താൽ എന്തായിരിക്കും അവസ്ഥ!!!!ജിദ്ദ പ്രളയത്തിന്റെ വീഡിയോ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ചെയ്യുക
കടപ്പാട് : വീഡിയോസും ഫോട്ടോസും എനിക്ക് നല്കിയ സുഹൃത്ത് ഷമീറിനോട്

Saturday, February 27, 2010

ഞാനും എന്റെ പ്രണയവും...


ആർക്കോ കൊടുക്കാനുള്ള സ്നേഹം ആരുമറിയാതെ ഉള്ളിൽ സൂക്ഷിക്കുന്നത് , തിരുച്ച് കിട്ടാനുള്ള സ്നേഹം സ്വയം നിഷേധിക്കലാകും.....പ്രണയം ഉള്ളിൽ സൂക്ഷിക്കാനുള്ളതല്ല.അത് പ്രകടിപ്പിക്കാനുള്ളത് തന്നെയാണ്.പ്രണയിക്കൂ.....മനസ്സ് തുറന്ന് തന്നെ.....

Wednesday, February 24, 2010

കുറച്ച് നാൾ കഴിയട്ടെ..നമുക്ക് കാണാം


പരിസ്ഥിതിയെ സംരക്ഷിക്കാൻ നമുക്ക് മുന്നേറാം...അല്ലെങ്കിൽ നമ്മുടെ മക്കളും,മരുമക്കളും,ബന്ധുക്കളും ഇതുപോലെ കഴിയേണ്ടിവരും.

Tuesday, February 23, 2010

കഴിഞ്ഞ ജന്മത്തിലെ അമ്മ

മോനേ...മനു…..ഇന്ന് ലക്ഷ്മി അമ്മായിയും, അമ്മാവനും പുതിയ വീട്ടിലേയ്ക്ക് താമസം മാറുകയാണ്.ഫോണെടുത്ത അമ്മയുടെ പക്കൽ നിന്നും കേട്ട ആദ്യത്തെ വിശേഷമായിരുന്നു അത്.മനു ലച്ചമ്മായി എന്ന് സ്നേഹപൂർവ്വം വിളിക്കുന്ന ലക്ഷ്മി അമ്മായി.അഛന്റെ ആകെയുള്ള ഒരു പെങ്ങൾ.മുംബൈയിലെ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ ആഴ്ചയിൽ ഞായർ എന്ന ഒരു ദിവസമുണ്ടെങ്കിൽ വീട്ടിലേയ്ക്ക് വിളിച്ചിരിക്കണം.അങ്ങനെയുള്ള ഒരു ഞായറാഴ്ച വീട്ടിലേക്ക് വിളിച്ചപ്പോൾ കിട്ടിയ വാർത്തയാണ് ഇത്.പിന്നീട് നാട്ടിലെ ഒരുവിധം വിശേഷങ്ങളും സ്നേഹാന്വേഷണങ്ങളും എല്ലം പറഞ്ഞ് തിർന്നപ്പോൾ അര മണിക്കൂർ സംസാരിച്ചതിന്റെ സന്ദേശം മനുവിന്റെ മൊബൈൽ വിളിച്ചു പറഞ്ഞു….

മനു ലച്ചമ്മായിയെ കുറിച്ച് ആലോചിച്ചു.അവർക്ക് ഒരേയൊരു മകളാണ്, പേര് മിനി.മിനിചേച്ചിയുടെ കല്ല്യാണം കഴിഞ്ഞിട്ട് ഏകദേശം ഒരു വർഷമായിട്ടേയുള്ളൂ.പിന്നീട് ആ പഴയ വീട്ടിൽ അവർ അമ്മാവന്റെ കൂടെ കളിചിരികളൊന്നും തന്നെയില്ലാതെ കുറച്ച് നാൾ അങ്ങിനെ കഴിഞ്ഞ് പോന്നു.മകളെ ഏതുനേരവും കാണണമെന്ന അടങ്ങാത്ത ആഗ്രഹം കൊണ്ടാകും,മകളുടെ അടുത്തുള്ള ഒരു ചെറിയ വീട് കിട്ടിയപ്പോൾ മറ്റൊന്നും അലോചിക്കാൻ നിൽക്കാതെ ആ പഴയ വീട് വിറ്റ് അത് വാങ്ങിയത്.മാത്രമല്ല മിനിചേച്ചി ഇപ്പോൾ ഗർഭിണിയുമാണ്.

പിന്നീട് ഒരു ഞായറാഴ്ച അമ്മ മനുവിന് ഒരു നമ്പർ കൊടുത്തു. ലച്ചമ്മായിയുടെ അടുത്ത വീട്ടിലെ നമ്പർ ആയിരുന്നു അത്.മനു ആ നമ്പറിലേയ്ക്ക് വിളിച്ചു.ഒരു സ്ത്രീ ആണ് ഫോണെടുത്തത്.അവൻ ഹലോ പറഞ്ഞു.അവർ തിരിച്ചും.എവിടെയോ കേട്ടുമറന്ന ശബ്ദം….നല്ല പരിചയമുള്ള ശബ്ദം തന്നെ…മനുവിന്റെ മനസ്സിലൂടെ ഒരുപാട് സംശയങ്ങൾ കടന്നു പോയി.അറിയാതെയാണെന്നറിയില്ല,മനു അവരെ “അമ്മേ” എന്ന് വിളിച്ച് പോയി.എന്തുകൊണ്ടാണെന്നറിയില്ല ജനിച്ചിട്ട് ഇതു വരെയായിട്ടും സ്വന്തം പെറ്റമ്മയെ അല്ലാതെ വേറെയൊരാളെ മനു അമ്മേ എന്ന് വിളിച്ചിട്ടില്ല.പക്ഷേ ഇത് എങ്ങിനെയോ മനുവിന്റെ നാവിൽ നിന്നും വീണുപോയി..അതോ ഹ്രദയത്തിൽ നിന്നോ?മനു അവനെ ആ അമ്മയ്ക്ക് സ്വയം പരിചയപ്പെടുത്തി. ലച്ചമ്മായിയുടെ ബന്ധുവാണെന്ന് അറിഞ്ഞപ്പോൾ അവർ കൂടുതൽ സന്തോഷവതിയായതു പോലെ തൊന്നി മനുവിന്.അതെ അതു അങ്ങിനെയാണ് ലച്ചമ്മായിയുമായി ആരും പെട്ടന്ന് തന്നെ അടുത്ത് പോകും.സരസ്വതി എന്നാണ് തന്റെ പേര് എന്ന് ആ അമ്മ പറഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ മനു ഞെട്ടിപ്പോയി.മനുവിന്റെ ഇഷ്ട്ട ദേവിയായിരുന്നു സരസ്വതി.അവർ തിരിച്ചും മനുവിനെ മോനേ എന്ന് തന്നെയാണ് വിളിച്ചത്.അവരുടെ എല്ലാ വിശേഷങ്ങളും അവർ മനുവിനോട് പറഞ്ഞു.അവരുടെ ആകെയുള്ള ഒരു മകൻ ഇപ്പോൾ വിദേശത്താണ്.ഭർത്താവ് പോലീസ് വകുപ്പിൽ ജോലി ചെയ്യുന്നു. ലച്ചമ്മായിയുടെ അടുത്തും മനു സംസാരിച്ചെങ്കിലും കൂടുതൽ നേരം ഞാൻ സംസാരിച്ചത് സരസ്വതി അമ്മയുടെ അടുത്താണ്.ഫോൺ വച്ച് മനു കണ്ണുകളടച്ച് കുറച്ച് നേരം അങ്ങിനെ അവിടെ കിടന്നു.പത്ത് മിനിറ്റ് കൊണ്ട് ഒരു നൂറ് വർഷത്തെ ബന്ധം തങ്ങൽ തമ്മിലുണ്ടാക്കിയതായി മനുവിന് തോന്നി.ഒരു പക്ഷേ അവർ തന്റെ കഴിഞ്ഞ ജന്മത്തിലെ പെറ്റമ്മയായിരിക്കും!!!ഒരിക്കലും കാണാതെ അവർ തമ്മിൽ പലവട്ടം ഫോണിൽ സംസാരിച്ചു.


അവധിക്കു നാട്ടിൽ ചെന്ന് മനു പെട്ടന്ന് തന്നെ ലച്ചമ്മായിയുടെ വീട്ടിൽ പോകാൻ കണക്കു കൂട്ടി.മനു അമ്മയോട് സരസ്വതി അമ്മയുടെ കാര്യം പറഞ്ഞു.എല്ലാം കേട്ട് കഴിഞ്ഞപ്പോൾ അമ്മ മനുവിനോട് ചോദിച്ചു;,നീ എന്തിനാ മറ്റുള്ളവരെ അമ്മേ എന്നു വിളിക്കുന്നത്?അവരെ ചേച്ചി എന്ന് വിളിച്ചാൽ പോരെ?മനു ചിരിച്ചു.ആ ചോദ്യം മനു പ്രതീക്ഷിച്ചിരുന്നതാണ്.എല്ലാ സ്ത്രീകളും അങ്ങിനെയാണല്ലോ!!മനു അമ്മയോട് പറഞ്ഞു, അമ്മേ എനിക്ക് അവരുമായി വല്ലാത്ത ഒരു ഹ്രദയബന്ധം തോന്നുന്നു..ചിലപ്പോൾ അവർ എന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയായിരിക്കും.അടുത്ത ജന്മത്തിൽ ഈ അമ്മയെയും ഞാൻ കണ്ടുമുട്ടിമായിരിക്കും..മനു അമ്മയുടെ തോൾ കുലുക്കി സമാധാനിപ്പിച്ചു.

ലച്ചമ്മായിയുടെ വീട്…. അവരെ ആരെയും തന്നെ അറിയിക്കാതയാണ് ഈ വരവ്‌.ഒരു സർപ്രൈസ് നൽകുകയാണ് മനുവിന്റെ ലക്ഷ്യം.പ്രതീക്ഷിച്ചത് പോലെ തന്നെ സംഭവിച്ചു. ലച്ചമ്മായി ശരിക്കും ഞെട്ടിപ്പൊയി.വീട്ടിൽ കയറി അവരുടെ ആതിഥേയത്വം സ്വീകരിക്കുമ്പോഴും മനുവിന്റെ മനസ്സ് നിറയെ ആ അമ്മയായിരുന്നു.അവരെ കാണാനുള്ള മനസ്സിന്റെ വെമ്പൽ അവന് നിയന്ത്രിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.അവരെ കാണാനുള്ള അവന്റെ ആഗ്രഹം മനു ലച്ചമ്മായിയെ അറിയിച്ചു.സ്വപ്നലോകത്തിലെന്ന് പോലെ മനു ഇത് പറഞ്ഞപ്പോൾ ലച്ചമ്മായിയുടെ മുഖം മാറിയത് അവൻ ശ്രദ്ധിച്ചു. ശരി നീ വാ..ആ വീട്ടിലേയ്ക്ക് നമുക്ക് പോകാം.കിഴക്ക് ഭാഗത്തുള്ള ആ അയല്പക്ക വീട് ലക്ഷ്യമാക്കി അവർ നടന്നു.അമ്മയ്ക്ക് വേണ്ടിയുള്ള ഒരു സാരി മനു കൈയ്യിൽ കരുതിയിട്ടുണ്ടായിരുന്നു.വീട്ടിലേയ്ക്ക് കയറാതെ ലച്ചമ്മായി തെക്കേ അറ്റത്തേയ്ക്കുള്ള ഒരു ഒഴിഞ്ഞ സ്ഥലത്തേയ്ക്കാണ് മനുവിനെ കൂട്ടി കൊണ്ട് പോയത്.കൂട്ടിയിട്ടിരിക്കുന്ന ആ മൺകൂനയിൽ ചൂണ്ടിക്കാണിച്ച് പറഞ്ഞു, മോനേ…സരസ്വതി ഇപ്പോൾ ഇവിടെയാണ് ഉറങ്ങുന്നത്.സാരിത്തലപ്പ് കൊണ്ട് ലച്ചമ്മായി കണ്ണുനീർ തുടച്ചു.മനുവിന്റെ ശരീരം ആകെ തളർന്നു.മുട്ടു കുത്തി അവൻ അവിടെ ഇരുന്നു.ആ സാരി മൺകൂനയിൽ വയ്ക്കുമ്പോൾ മനുവിന്റെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു.അലസമായി വീശിയടിക്കുന്ന കാറ്റിനും മനുവിന്റെ ഉള്ളിലെ തീയെ ഊതിക്കെടുത്താൻ കഴിവുണ്ടായിരുന്നുല്ല.അമ്മേ ഇത് ഞാൻ അമ്മയ്ക്ക് വേണ്ടി കൊണ്ട് വന്നതാണ്.നിറഞ്ഞ മനസ്സോട് കൂടി തന്നെ അമ്മ ആ സാരി സ്വീകരിക്കുമെന്ന് അവന് ഉറപ്പായിരുന്നു. അവർ തന്നെയായിരുന്നു അവന്റെ കഴിഞ്ഞ ജന്മത്തിലെ അമ്മയെന്ന് അവന്റെ ഹ്രദയത്തിന്റെ വിങ്ങൽ അവനെ അറിയിക്കുന്നുണ്ടായിരുന്നു. താനാണ് ഈ ലോകത്തിലെ ഏറ്റവും ഭഗ്യം കെട്ട മനുഷ്യൻ എന്ന് അവരെ കാണാൻ കഴിയാതിരുന്നതിനെ കുറിച്ച് ആലോചിച്ചപ്പോൾ മനുവുന് തോന്നി.തിരിഞ്ഞ് നടക്കുന്നതിടയിൽ ആ അമ്മ അവനെ വാത്സല്ല്യപൂർവ്വം വിളിക്കുന്നുണ്ടായിരുന്നു…മോനേ നീ പോവുകയാണോ…

Sunday, February 21, 2010

ഒരു വാലന്റൈൻ ദിനത്തിലെ കഥ

ആശുപത്രിയിൽ 13/02/’10 ന് രാത്രി 8.15ന് എന്റെ നമ്പർ ബുക്ക് ചെയ്തിരുന്നതാണ്.പക്ഷേ ഓടിക്കിതച്ച് അവിടെ എത്തിയപ്പോൾ സമയം 8.45.ഞങ്ങൾക്ക് വേണ്ടി പച്ച വെളിച്ചം നൽകാതിരുന്ന സിഗ്നൽ ലൈറ്റുകളെയും ജിദ്ദയിലെ ട്രാഫിക് പോലീസുകാരെയും മനസ്സിൽ ശപിച്ച് കൊണ്ട് ഞാൻ എന്റെ നമ്പർ വിളിക്കുന്നതും കാത്തിരുന്നു.അപ്പോഴാണ് ഞാൻ ശ്രദ്ദിച്ചത്,help desk-ൽ അതാ ഒരു പെൺകുട്ടി!!!നല്ല സുന്ദരിക്കുട്ടി!!!.അവൾ കൂടെയുള്ള വേറെയൊരു പെൺകുട്ടിയുമായ് സംസാരിച്ചുകൊണ്ടിരിക്കുകയാണ്.കുസ്രുതി നിറഞ്ഞ അവളുടെ മുഖത്തേയ്ക്ക് ഞാൻ കണ്ണിമ വെട്ടാതെ നോക്കിയിരുന്നു.എന്റെ അടുത്തിരിക്കുന്ന ആളുകൾ എന്ത് ചിന്തിക്കുമെന്ന് പോലും ഞാൻ ആലോചിച്ചതേയില്ല.പലപ്പോഴും എന്റെയും അവളുടെയും കണ്ണുകൾ തമ്മിലുടക്കുന്നുണ്ടായിരുന്നു!!!കുറച്ച് കഴിഞ്ഞപ്പോൾ അവളുടെ കൂടെ ഉണ്ടായിരുന്ന പെൺകുട്ടി അവിടെ നിന്നും എഴുന്നേറ്റ് പോയി.അപ്പോൾ അവൾ എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി കാണിച്ചു.ഞാൻ ഒന്ന് ഞെട്ടി.ചുറ്റും നോക്കി ഞാൻ,അമ്പരപ്പോടു കൂടി തന്നെ.ആരും ഞങ്ങളെ നോക്കുന്നില്ലാ എന്ന് മനസ്സിലാക്കിയ ഞാനും അവളെ നോക്കി അവൾ കാണിച്ചതുപോലെ കണ്ണിറുക്കി കാണിച്ചു.അവളുടെ കണ്ണുകൾ വിടരുന്നത് ഞാൻ കണ്ടു.ഞാൻ എഴുന്നേറ്റ് ചെന്ന് അവളുടെ അടുത്ത് ചെന്നു.
“എന്താ മോളുടെ പേര്?”
“ലാമിയ” അവൾ ഉത്തരം പറഞ്ഞു,നല്ല കിളി കൊഞ്ചൽ പോലെയുള്ള ശബ്ദം!!!
“നീ എന്താ എഴുതുന്നത്?” എന്തോ അവൾ എഴുതുന്നത് ഞാൻ കണ്ടിരുന്നു.
“വെറുതെ ഓരോന്ന്…” അവൾ അലസമായി മറുപടി പറഞ്ഞു
“നീ പഠിക്കുന്നുണ്ടോ?” ഞാൻ വീണ്ടും ചോദിച്ചു.
ഉം…. അവൾ മൂളി…
“എത്രാം ക്ലാസിലാ നീ?”
“UKG യിൽ”
“ഉം….നല്ല കുട്ടി..നന്നായി പഠിക്കണം കേട്ടോ….പഠിച്ച് വലിയ ആളാകണം” ഞാൻ സ്നേഹപൂർവ്വംഅവളുടെ കവിളിൽ തലോടിക്കൊണ്ട് ഉപദേശിച്ചു.
ഉം….അവൾ വീണ്ടും മൂളി.
ഡോക്ടറുടെ അടുത്ത് പോയി തിരിച്ച് വരുമ്പോഴും അവൾ എന്നെയും കാത്ത് അവിടെ നിൽ‌പ്പുണ്ടായിരുന്നു.കൈയ്യിലിരുന്ന ഒരു മിഠായി അവൾ എനിക്ക് നേരെ നീട്ടി.ഞാൻ അതു വാങ്ങി അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.ലിഫ്റ്റിൽ കയറി ഞാൻ അവൾക്ക് കൈ വീശി റ്റാറ്റാ കൊടുത്തു,അവൾ തിരിച്ചും.കാറിലിരിക്കുമ്പോൾ അവൾ തന്ന മിഠായിയുടെ മധുരം ഒരുനാളും എന്റെ മനസ്സിൽ നിന്നും പോകുകയില്ലെന്ന് ആരോ എന്റെ ഉള്ളിലിരുന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു…..

Wednesday, February 17, 2010

മൈന (കഥ)

എന്നത്തെയും പോലെ രാവിലെ 9 മണിക്കുള്ള ബസ് പിടിക്കുവാനായ് അയാൾ ധ്രതിയിൽ പോവുകയായിരുന്നു.പോകുന്ന വഴിയിൽ തന്റെ ദിവസത്തിന്റെ വിധി നിർണ്ണയിക്കുന്ന മൈനകൾ അവിടെ അവിടെയുണ്ടാകുമോ എന്ന് അയാൾ പരതി നോക്കി.ദൂരെ നിന്ന് തന്നെ അയാൾ കണ്ട് പിടിച്ചു, അതാ അതാ രണ്ട് മൈനകൾ!!!! അയാൾക്ക് വളരെ സന്തോഷമായ്….ഇന്ന് സാന്തോഷത്തിന്റെ ദിവസമാണ്…..പക്ഷേ രണ്ടും ഒന്നിച്ചല്ല ഇരിക്കുന്നത്…അവരുടെ ഇടയിൽ പിണക്കമുണ്ടോ….?അയാൾ ഒരു നിമിഷം ശങ്കിച്ചു….രണ്ട് മൈനയെയും തന്റെ ദ്ര്ഷ്ടിയിൽ വരുത്തുവാൻ അയാൾ കുറെ പാടു പെട്ടു…എന്നാലും സംശയം ബാക്കി….രണ്ട് മൈനയെയും കണ്ടൊ അവോ?ഇല്ല ഒറ്റ് മൈനയെ താൻ കണ്ടിട്ടില്ല..അയാൾ മിന്നോട്ട് നടന്നു….
അതെ അയാൾ അങിനെയാണ്…പണ്ട് മുതലേ അങ്ങിനെയാണ് .തന്റെ മുത്തശ്ശി പറഞ്ഞു തന്ന കഥകളും കൂട്ടുകാരുടെ കൂടെ ഓടിച്ചാടി നടന്ന കളികളും അയാൾ മറന്ന് പോയിരിക്കുന്നു…പക്ഷേ ഈ മൈനയുടെ രഹസ്യം അത് മാത്രം അയാൾ മറന്ന് പോയിട്ടില്ല.അതിന് പല കാരണങ്ങളുണ്ട്.ഇരട്ട് സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം അയാൾക്ക് സന്തോഷത്തിന്റെ ദിവസമായിരുന്നു.ഒറ്റ സംഖ്യയുള്ള മൈനയെ കാണുന്ന ദിവസം ദുഖത്തിന്റെയും….അയാൾക്ക് ഓർമ്മയുണ്ട്,ഒരു ദിവസം ഓഫീസിൽ നിന്ന് വരുന്ന നേരത്താണ് മൂന്ന് മൈനയെ അയാൾ കണ്ടത്. അപ്പോൾ തന്നെ എന്തോ ആശംങ്ക മനസ്സിൽ ഉണ്ടായിരുന്നു…വീട്ടിലെത്തി ഏകദേശം ഒരു മണിക്കൂർ കഴിഞ്ഞപ്പോളാണ് അമ്മക്ക് ഒരു നെഞ്ഞ് വേദന വന്നത്.പെട്ടന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചു..എന്നാലും… അതുപോലെ എത്രയോ അനുഭവങ്ങ്ൾ……
ബസ് വരുന്നുണ്ട്…ഇന്ന് 5 മിനിറ്റ് വൈകിയാണ് വരുന്നത്,അയാൾ കൈ കാണിച്ചു..നേരം വൈകിയതു കൊണ്ടാകാം ബസ് നിറുത്തിയില്ല .ബസുകാർക്ക് ഒരു ടികറ്റ് പോയലും കുഴപ്പം ഇല്ല,സമയത്ത് ഓടിയാൽ മതി. ഒരു നിമിഷം അയാൾ ശങ്കിച്ചു.ഇന്ന് താൻ കണ്ടതു ഒറ്റ മൈനയെ ആയിരുന്നൊ!!!?ഇല്ല,ആകാൻ വഴിയില്ല,അയാൾ ബസിന് പുറകെ ഓടി..കുറെ ഓടി...ഓടിയത്‌ മാത്രം മിച്ചം.ബസ് കിട്ടിയില്ല.തളർന്ന് അയാൾ മുട്ടിന് കൈ കൊടുത്ത് നിന്നു.പെട്ടന്നാണ് പിറകെ വന്ന ഒരു ലോറി അയാളെ ഇടിച്ച് തെറിപ്പിച്ചത്.ആ‍ളുകൾ ഓടിക്കൂടി അയാളെ പിന്നാലെ വന്ന ഒരു ഓട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടു പോവുകയാണ്.പോകുന്ന വഴിയിൽ അന്ത്യശ്വാസം വലിക്കുംബോൾ അയാൾ മനസ്സിൽ ഉറപ്പിച്ചു,ഇന്ന് താൻ കണ്ടത് ഒറ്റ മൈനയെ തന്നെ....

ജീവിതസഖി (ചെറുകഥ)


അവളെ കണ്ട നാൾ മുതൽ എനിക്ക് അവളോട് പ്രേമം തോന്നിയിരുന്നില്ല.പിന്നീട് അവളോട് അടുത്തിടപഴകിയപ്പോൾ അവൾ തന്നെയായിരിക്കും എന്റെ ജീവിതസഖി എന്നു ഞാൻ തീർച്ചയാക്കി.ഒരു ദിവസം എന്റെ പ്രിയ സുഹ്രുത്തിന്റെ അനിയത്തി മുഖേന അവളൊട് ഞാൻ കാര്യം അവതരിപ്പിച്ചു. അവളുടെ കോൺട്രാക്റ്റർ ആയ ഡാഡിയോട് പറഞ്ഞ് എന്റെ കാൽ തല്ലിയൊടിക്കും എന്ന് മറുപടി!!!! അവളുടെ ഡാഡിയുടെ പണിക്കാർ തന്നെയാണു എന്റെ ചേട്ടന്റെയും അമ്മാവന്റെ മകന്റെയും കൈയ്യും കാലും തല്ലിയൊടിച്ചത് എന്നും കൂടി മനസ്സിലായപ്പോൾ അവളോട് തോന്നിയ പ്രേമം എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത ദേഷ്യമായി മാറി…. വെറുത്തു പോയി..…. അവൾക്കൊരിക്കലും എന്റെ ജീവിതസഖി ആകാൻ യോഗ്യതയില്ലെന്ന സത്യം ഞാൻ മനസ്സിലാക്കി…….

അവാർഡ്2008!!!!

ഇന്ന് ഉച്ചക്ക് (23.01.10)ന് ഭക്ഷണത്തിന് പോയപ്പോളാണ് കണ്ടത്, ടെലിവിഷനിൽ മുഴുവൻ അവാർഡ് ചർച്ചകളാണ്...എന്തുകൊണ്ട് മലയളത്തിന് അവാർഡുകൾ ഒന്നും തന്നെ കിട്ടാതെ പോയി!!!!???ബോളിവുഡ്,മറാടി മേഖല എങ്ങിനെ ഈ കുത്തക കൈയടക്കി!!???ടെലിവിഷനിലെ ചർച്ചക്ക് പുറത്തെ കൊടും ചൂടിനേക്കാൾ കാട്ടി കൂടുതൽ!!!!മാധ്യമങ്ങൾ എങ്ങിനെ ഒരു വാർത്തയെ വിശകലനം ചെയ്യുന്നു എന്നുള്ളതു ഞാൻ നോക്കികാണുകയായിരുന്നു...ഇതൊക്കെ കാണുംബോൾ ചിലരിടെയെങ്കിലും രക്തം തിളക്കും....എസ് കത്തിയാൽ പ്രസിധമായ ഒരു ചാനലിലെ വാർത്ത വായനക്കാരിക്കാണ് കൂടുതൽ വിഷമം!!!“ദേശസ്നേഹം“ ഉള്ളവളാണവൾ!!!മലയാൾത്തിന്റെ അംഗീകാരങ്ങൾ ബോളിവുഡും മറാദിക്കരും കൈയടക്കി എന്നു പലപ്പോളും അവൾ വിളിച്ച് പറഞ്ഞ് അതു സ്താപിച്ഛെടുക്കാ‍ൻ അവർ വളരെയധികം ശ്രമിക്കുന്നുണ്ടയിരിന്നു....ചിലപ്പോളൊക്കെ ചില സംവിധായകരുടെ മറുപടിക്കു മുന്നിൽ അവൾ ദയനീയമായി പരാജയപ്പെടുന്നത് കണ്ട് എനിക്കും എന്റെ കൂടെ ഉണ്ടായിരുന്നവർക്കും ചിരിവന്നു...
മികച്ച സിനിമയ്ക്കുള്ള് അവർഡ് വാങ്ങിയ ബംഗാളി സിനിമയും മികച്ച നടനുള്ള അവാർഡ് വാങ്ങിയ മറാദി ചിത്രവും ആ മഹതി കണ്ടിട്ടില്ല എന്ന കാര്യം അവരുടെ വായയിൽ നിന്നും തന്നെ ഒരു തവണ വീണുപോയി.എന്നിട്ടും ആ ചിത്രങ്ങളെയെല്ലാം അടച്ചാക്സേപിച്ച് കൊണ്ട് അവർ മലയാള സിനിമയ്ക്ക് വേണ്ടി വാദിക്കുകയാണ്..സൌത്ത് ഇന്ത്യയെന്നും നോർത്ത് ഇന്ത്യയെന്നും വിഭജിച്ച് കാണുന്ന ഇവരെപ്പോലെയുള്ളവരുടെ മനസൂകൾക്കാണ് ആദ്യം തന്നെ ആയിരം തവണ് ചാട്ടവാറടി നൽകേണ്ടത്.2007ലെ ദേശീയ അവാർഡ് മലയാളം വാരിക്കൂട്ടിയപ്പോൾ ജൂറിയെ സ്തുതിക്കുകയും കിട്ടതാവുംബോൾ പഴി പറയുന്നതുമായ ചർച്ചകൾക്ക് തുടക്കം കുറിക്കുന്നത് ഇവരെപ്പോലെ സമൂഹത്തെ സ്വാധീനിക്കാൻ കഴിവുള്ള മാധ്യമ പ്രവർത്തകരാണെന്നതിൽ നാം ലജ്ജിക്കേണ്ടിയിരിക്കുന്നു.ബോളിവുഡ് സിനിമകളെ തള്ളിപറഞ്ഞ്കൊണ്ട് അവതാരിക സംവിധായകൻ രഞ്ജിത്തിനോട് ചില ചോദ്യങ്ങൾ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി തന്നെയാണ് കേരള ജനത ഒന്നടങ്കം ഏറ്റ്പറയേണ്ടത്.രഞ്ജിത്തിനോട് യോജിക്കുന്ന അഭിപ്രയ്ങ്ങൾ തന്നെയാണ് സംവിധായകൻ കൂടിയായ മധുപാലും ചർച്ചയിൽ പറഞ്ഞത്.എന്നിട്ടും ചാനൽ ബോളിവിഡിനെ വിടാൻ ഉദ്ദേശ്യമില്ല..

സത്യത്തിൽ ബോളിവുഡ് മലയാളത്തിന്റെ കൈയ്യിൽ നിന്ന് അവാർഡുകൾ തട്ടിപ്പറിക്കുകയല്ല ഉണ്ടായത്,മറിച്ച് മലയാളം മനപ്പൂർവ്വം തട്ടിക്കളഞ്ഞ അവാർഡുകൾ നല്ല സിനിമകൾ നിർമ്മിച്ചുകൊണ്ട് ബോളിവുഡ് തൂത്തുവാരുകയാണ് ഉണ്ടായത്!!!അടൂരിനെ കുറിച്ചുള്ള പരാമർശങ്ങൾ വന്നപ്പോൾ സംവിധായകനും ജൂറി ചെയർമാനുമായ ശ്രീ ഷാജി എൻ കരുൺ പറഞ്ഞ വാക്കുകൽ കാലിക പ്രസക്തി ഉള്ളതാണ്.അടൂരിന്റെ ചിത്രങ്ങൽ തഴയുകയല്ല മറിച്ച് നല്ല സിനിമകൾക്ക് അവാർഡുകൾ നൽകുക മാത്രമാണ് ഉണ്ടായത് എന്നാണ് അദ്ദേഹം പറഞ്ഞത്.അടൂരിന്റെ സിനിമയും ഇത്തവണ മത്സരത്തിനുണ്ടായെങ്കിലും ആ ചിത്രമെന്നു മാത്രമല്ല,അടൂരിനേക്കാളും കഴിവ് തെളിയിച്ച പ്രഗൽഭ സംവിധായകരുടെയും ചിത്രത്തെ പിന്തള്ളിക്കൊണ്ടാണ് ശ്രീ ബാല മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്.നിരൂപക ശ്രദ്ദ് വളരെയധികം പിടിച്ചുപറ്റിയ “നാൻ കടവുൾ”എന്ന തന്റെ കഠിനപ്രയത്നതിന്റെ ഫലം തന്നെയാണ് ബാലയ്ക്ക് ലഭിച്ചത് എന്ന് തന്നെ വേണം കരുതാൻ.വളരേയധികം അധ്വനിച്ച് മൂന്ന്-നാല് വർഷം കൊണ്ടാണ് അദ്ദേഹവും കൂട്ടാളികളും ആ ചിത്രം പൂർത്തിയാക്കിയത്. കഠിനപ്രയത്നത്തിന് ഫലമുണ്ടാകുമെന്ന് കാലം ഒരിക്കൽ കൂടി തെളിയിച്ചിരിക്കുന്നു.
മികച്ച നവാഗത സംവിധായകനുള്ള അംഗീകാരം നേടിയ “A Wednesday“ എന്ന ചിത്രത്തിനുള്ള അവാർഡും ഒരു തരത്തിലും ഒഴിച്ചുകൂടാൻ പറ്റാത്തതു തന്നെയാണ്.ഇന്ത്യൻ സിനിമയ്ക്ക് അഭിമാനിക്കാൻ വകയുള്ള ചിത്രങ്ങൾ നീരജ് ഇനിയും പുറത്തിറക്കും എന്ന് നമുക്ക് ആശിക്കാം.ഫാഷൻ എന്ന ബോളിവുഡ് ചിത്രത്തിനു കിട്ടിയ അവാർഡുകളാണ് പലരെയും ചൊടിപ്പിക്കുന്നത്.എനിക്ക് തോന്നുന്നത് അത് സത്യത്തിൽ ദേഷ്യമല്ല,മറിച്ച് അസൂയയാണ് എന്നാണ്.കാരണം ഫാഷൻ എന്ന സിനിമ പതിവ് ബോളിവുഡ് മസാലകൾ ചേർത്തിറക്കിയ ഒരു commercial സിനിമയായിരുന്നു എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.സാബത്തികമായി നല്ല നേട്ടം കൊയ്ത ചിത്രങ്ങൾക്ക് അവാർഡും കൂടി കിട്ടുംബോൾ ആ കാര്യം നമുക്ക് ഊഹിക്കവുന്നതെയുള്ളൂ.Titanic എന്ന മികച്ച ചിത്രം തന്നെയില്ലെ നമ്മുടെ മുന്നിൽ ഉദാഹരണമായിട്ട്?അസൂയയ്ക്ക് എത്രയും പെട്ടന്ന് മരുന്ന് കണ്ടെത്തേണ്ടിയിരിക്കുന്നു...വളരെ തന്മയത്തത്തോടു കൂടിയാണ് പ്രിയങ്ക ചോപ്ര ഫാഷനിൽ തന്റെ അഭിനയ പാടവം തെളിയിച്ചിരിക്കുന്നത്.സംവിധായകൻ രഞ്ജിത്തും മധുപാലും പറഞ്ഞ വാക്കുകൾ ശ്രദ്ദേയമാണ്.പ്രിയങ്കക്കും കങ്കണയ്ക്കും അർഹിക്കുന്ന അംഗീകാരം തന്നെയാണ് കിട്ടിയിരിക്കുന്നത്.
ഒരിക്കൽ കൂടി ശ്രേയ ഘോഷാൽ താൻ തന്നെയാണ് ഇന്ത്യയിലെ മികച്ച ഗായികയെന്ന് തെളിയിച്ഛിരിക്കുന്നു.ലോകം കീഴടക്കാൻകഴിവുള്ള കുട്ടിയാണ് ശ്രേയ.ചിത്രയെയും സുജാതയെയും പോലെയുള്ള ഗായികമാർ റിയാലിറ്റി ഷോകളുടെ പുകമറ പറ്റി ജീവിക്കുന്നിടത്തോളം കാലത്തോളം അവർക്ക് അർഹിക്കുന്ന അംഗീകാരം ഇനിയും ലഭിക്കുമോ എന്ന് മലയാളി ഒരിക്കൽ കൂടി ഇരുത്തി ചിന്തിക്കേണ്ടിയിരിക്കുന്നു.ഒന്ന് പിന്തിരിഞ്ഞ് നോക്കിയാൽ കാണാം അവസരങ്ങൾ കുറഞ്ഞതുകൊണ്ട് മാത്രമാണോ അവർ “ജഡ്ജ്” എന്ന നിലവാരത്തിലീയ്ക് വന്നത്?
അവാർഡുകൾ ചില സമയങ്ങളിൽ വെറുമൊരു പ്രഹസനമായി മാത്രം മാറുംബോൾ ഒരു തരത്തീൽ അല്ലെങ്കിൽ മറ്റൊരു തലത്തിൽ അത് നമ്മുടെ ഇടയിൽ സ്വാധീനം ചെലുത്തുന്നുണ്ട്.അങ്ങിനെ ചെലുത്തിയ സ്വാധീനത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടു കൊണ്ടാണ് ഞാൻ ഈ എളിയ ലേഖനം എഴുതിയത്.മലയാല സിനിമ,തമിഴ് സിനിമ,ഹിന്ദി സിനിമ,നോർത്ത് ഇന്ത്യൻ സിനിമ.സൌത്ത് ഇന്ത്യൻ സിനിമ എന്ന വകതിരിവ് കൂടാതെ സിനിമ ആസ്വദിക്കൻ മലയാളി പഠിക്കേണ്ടിയിരിക്കുന്നു.അതുവഴി ദേശസ്നേഹവും,ഉത്തരവാദിത്തബോധവും നമ്മുടെ ഇടയിൽ താനെ കടന്നു വരും.സിനിമ സമൂഹത്തിൽ സ്വധീനിക്കേണ്ടത് ആ തരത്തിലായിരിക്കണം.ഇന്ന് ചാനലിൽ കണ്ട “രക്തം തിളപ്പിക്കുന്ന” ചർച്ചകളാണ് ഈ ലേഖനത്തിന് ആധാരം.എന്തു തന്നെ പറഞ്ഞാലും മലയാളത്തിനേക്കാൾ നിലവാരമുള്ള നല്ല ക്ലാസിക് സിനിമകൾ സ്ര്ഷ്ട്ടിച്ചവരാണ് മറ്റുള്ളവർ എന്ന സത്യം നമ്മൾ അംഗീകരിക്കേണ്ടിയിരിക്കുന്നു.കഴിഞ്ഞ വർഷത്തിൽ മലയാള സിനിമയ്ക്ക് തകർച്ച അല്ല ഉണ്ടായത്.മലയാളത്തിനേക്കളും നിലവാരമുള്ള ചിത്രങ്ങൾ മറ്റ് ഭാഷകളിൽ ഉണ്ടായത് കൊണ്ട് മാത്രമാണ് മലയാളത്തിന് ഈ വർഷം അവാർഡുകൾ കിട്ടാതെ പോയത്. 2007 ലെ മികച്ച് സംവിധായകനടക്കം ഒട്ടുമിക്ക അവാർഡുകളും വാരിക്കൂട്ടിയ മലയാള സിനിമയ്ക്ക് ഒരു വർഷം കൊണ്ട് ഒരു വിധത്തിലും മൂല്ല്യശോഷണം സംഭവിക്കൻ വഴിയില്ല.കഴിഞ്ഞത് കഴിഞ്ഞു. 2009ൽ വളരേയേറെ പരീക്ഷണ ചിത്രങ്ങളടക്കം കുറെ നല്ല സിനിമകൾ ഇറങ്ങി.അർഹിക്കുന്ന അംഗീകാരം നമുക്ക് കിട്ടും എന്നു തന്നെ ആശിക്കാം.മാധ്യമപ്രവർത്തകരെ...നിങ്ങൾ വളരെ സൂക്ഷിച്ച് തന്നെ കാര്യങ്ങൾ ചർച്ച ചെയ്യുക.നിങളെ എല്ലവരും തന്നെ നോക്കി കാണുന്നു.
വാൽക്ഷ്ണം:- 2009ൽ മലയാളത്തിൽ മാത്രമല്ല പരീക്ഷണ ചിത്രങ്ങളും ക്ലാസിക് സിനിമകളും ഇറങ്ങിയത്.”പാ”യും ത്രീ ഇഡിയറ്റ്സും ഇപ്പോഴും തകർക്കുകയാണല്ലോ!!!!????